പാലിയേക്കര(തൃശൂർ): പി.സി. ജോർജ് എംഎൽഎയെ തടഞ്ഞതിനെത്തുടർന്ന് ടോൾപ്ലാസയിൽ സംഘർഷം. ചൊവ്വാഴ്ച രാത്രി 11.30നായിരുന്നു സംഭവം.
ടോൾബൂത്തിലുണ്ടായ കാലതാമസം കാറിലെത്തിയ എംഎൽഎയും അനുയായികളും ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്. തർക്കത്തിനൊടുവിൽ എംഎൽഎയും സഹായികളും ടോൾ ബൂത്തിലെ ക്രോസ് ബാർ തകർത്ത് കാറുമായി പോയി. ടോൾപ്ലാസ അധികൃതർ പുതുക്കാട് പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് ഈരാറ്റുപേട്ടയിലേക്കു പോവുകയായിരുന്നു പി.സി. ജോർജ്. സാധാരണ ട്രാക്കിലൂടെവന്ന കാറിന്റെ മുന്നിലും പിന്നിലുമായി വാഹനങ്ങളുണ്ടായിരുന്നു.
ടോൾബൂത്തിനുമുന്നിലെത്തിയപ്പോൾ ഡ്രൈവർ ടോൾ ജീവനക്കാരോട് വണ്ടിയിൽ എംഎൽഎയാണെന്നു പറഞ്ഞു. എന്നാൽ ബൂത്തിലിരുന്ന ജീവനക്കാരൻ വാഹനം കടത്തിവിടാൻ വിസമ്മതിക്കുകയായിരുന്നു. മൂന്നര മിനിറ്റോളം എംഎൽഎയുടെ കാർ ടോൾപ്ലാസ സെന്ററിൽ തടഞ്ഞിട്ടു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ടോൾ ബൂത്തുകളിൽ ജോലിചെയ്യുന്നവരിൽ ഏറെയും. ഇവർ എംഎൽഎയെ തിരിച്ചറിഞ്ഞിരുന്നില്ല. ജനപ്രതിനിധികളെ സാധാരണയായി ഇരുവശത്തുമായുള്ള എമർജൻസി ട്രാക്കിലൂടെയാണ് കടത്തിവിടുന്നത്.
സാധാരണ ട്രാക്കിലൂടെവന്ന എംഎൽഎയുടെ കാർ മറ്റുവാഹനങ്ങൾക്കിടയിൽപ്പെട്ടതാണ് താമസമുണ്ടാകാൻ കാരണമെന്നാണ് ടോൾപ്ലാസ അധികൃതർ പറയുന്നത്. കാറിൽ എംഎൽഎയാണെന്ന വിവരം ടോൾപ്ലാസ ഓഫീസിൽ അറിയിക്കുന്നതിനുള്ള കാലതാമസം മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നും അധികൃതർ പറഞ്ഞു. എംഎൽഎ എന്ന ബോർഡ് കാറിൽ എഴുതി പതിച്ചിരുന്നത് പെട്ടെന്ന് കാണാൻ കഴിയാത്ത നിലയിലായിരുന്നു.
ടോൾപ്ലാസയിൽ നടക്കുന്നത് ഗുണ്ടായിസം: പി.സി.ജോർജ്
പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ നടക്കുന്നത് കമ്പനിയുടെ ഗുണ്ടായിസമാണെന്ന് പി.സി. ജോർജ് എംഎൽഎ. ജനപ്രതിനിധിയെന്നോ സാധാരണക്കാരനെന്നോ ഭേദമില്ലാതെ യാത്രക്കാരോട് തട്ടിക്കയറുകയാണിവിടെ. മുന്നിലും പിന്നിലും എംഎൽഎ എന്നെഴുതിവച്ച കാറാണ് ടോൾപ്ലാസയിൽ തടഞ്ഞിട്ടത്.
ചോദ്യം ചെയ്തപ്പോൾ അവഹേളനവും. തിരുവനന്തപുരത്തേക്ക് അടിയന്തരമായി പോവുകയായിരുന്നു. കുറഞ്ഞപക്ഷം ജനപ്രതിനിധികളെ കണ്ടാലറിയുന്നവരെയെങ്കിലും ടോൾ ബൂത്തിൽ ജോലിക്കെടുക്കട്ടെയെന്നും പി.സി. ജോർജ് പറഞ്ഞു.
ടോൾബൂത്തിലുണ്ടായ കാലതാമസം കാറിലെത്തിയ എംഎൽഎയും അനുയായികളും ചോദ്യം ചെയ്തതാണ് സംഘർഷത്തിനിടയാക്കിയത്. തർക്കത്തിനൊടുവിൽ എംഎൽഎയും സഹായികളും ടോൾ ബൂത്തിലെ ക്രോസ് ബാർ തകർത്ത് കാറുമായി പോയി. ടോൾപ്ലാസ അധികൃതർ പുതുക്കാട് പോലീസിൽ വിവരമറിയിച്ചിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് ഈരാറ്റുപേട്ടയിലേക്കു പോവുകയായിരുന്നു പി.സി. ജോർജ്. സാധാരണ ട്രാക്കിലൂടെവന്ന കാറിന്റെ മുന്നിലും പിന്നിലുമായി വാഹനങ്ങളുണ്ടായിരുന്നു.
ടോൾബൂത്തിനുമുന്നിലെത്തിയപ്പോൾ ഡ്രൈവർ ടോൾ ജീവനക്കാരോട് വണ്ടിയിൽ എംഎൽഎയാണെന്നു പറഞ്ഞു. എന്നാൽ ബൂത്തിലിരുന്ന ജീവനക്കാരൻ വാഹനം കടത്തിവിടാൻ വിസമ്മതിക്കുകയായിരുന്നു. മൂന്നര മിനിറ്റോളം എംഎൽഎയുടെ കാർ ടോൾപ്ലാസ സെന്ററിൽ തടഞ്ഞിട്ടു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ടോൾ ബൂത്തുകളിൽ ജോലിചെയ്യുന്നവരിൽ ഏറെയും. ഇവർ എംഎൽഎയെ തിരിച്ചറിഞ്ഞിരുന്നില്ല. ജനപ്രതിനിധികളെ സാധാരണയായി ഇരുവശത്തുമായുള്ള എമർജൻസി ട്രാക്കിലൂടെയാണ് കടത്തിവിടുന്നത്.
സാധാരണ ട്രാക്കിലൂടെവന്ന എംഎൽഎയുടെ കാർ മറ്റുവാഹനങ്ങൾക്കിടയിൽപ്പെട്ടതാണ് താമസമുണ്ടാകാൻ കാരണമെന്നാണ് ടോൾപ്ലാസ അധികൃതർ പറയുന്നത്. കാറിൽ എംഎൽഎയാണെന്ന വിവരം ടോൾപ്ലാസ ഓഫീസിൽ അറിയിക്കുന്നതിനുള്ള കാലതാമസം മാത്രമേ സംഭവിച്ചിട്ടുള്ളൂ എന്നും അധികൃതർ പറഞ്ഞു. എംഎൽഎ എന്ന ബോർഡ് കാറിൽ എഴുതി പതിച്ചിരുന്നത് പെട്ടെന്ന് കാണാൻ കഴിയാത്ത നിലയിലായിരുന്നു.
ടോൾപ്ലാസയിൽ നടക്കുന്നത് ഗുണ്ടായിസം: പി.സി.ജോർജ്
പുതുക്കാട്: പാലിയേക്കര ടോൾപ്ലാസയിൽ നടക്കുന്നത് കമ്പനിയുടെ ഗുണ്ടായിസമാണെന്ന് പി.സി. ജോർജ് എംഎൽഎ. ജനപ്രതിനിധിയെന്നോ സാധാരണക്കാരനെന്നോ ഭേദമില്ലാതെ യാത്രക്കാരോട് തട്ടിക്കയറുകയാണിവിടെ. മുന്നിലും പിന്നിലും എംഎൽഎ എന്നെഴുതിവച്ച കാറാണ് ടോൾപ്ലാസയിൽ തടഞ്ഞിട്ടത്.
ചോദ്യം ചെയ്തപ്പോൾ അവഹേളനവും. തിരുവനന്തപുരത്തേക്ക് അടിയന്തരമായി പോവുകയായിരുന്നു. കുറഞ്ഞപക്ഷം ജനപ്രതിനിധികളെ കണ്ടാലറിയുന്നവരെയെങ്കിലും ടോൾ ബൂത്തിൽ ജോലിക്കെടുക്കട്ടെയെന്നും പി.സി. ജോർജ് പറഞ്ഞു.