തിരുവനന്തപുരം: പി.സി. ജോർജ് എംഎൽഎ കാന്റീൻ ജീവനക്കാരനെ മർദിച്ചുവെന്ന കേസിന് രണ്ടു മാസത്തെ സ്റ്റേ. ഹൈക്കോടതിയാണ് കേസ് നടപടികൾക്ക് സ്റ്റേ നൽകിയത്. ഇതേത്തുടർന്നു കേസ് അടുത്ത മാസം ഒൻപതിലേക്കു മാറ്റി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത് . 2017 മെയ് 16 ന് മ്യൂസിയം പോലീസാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. പി.സി.ജോർജ് എംഎൽഎ, തോമസ് ജോർജ് എന്നിവരാണ് കേസിലെ പ്രതികൾ.
നിയമസഭ ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കാന്റീൻ ജീവനക്കാരനായ വട്ടിയൂർക്കാവ് മനു ഭവനിൽ മനുവിനെ (22) ഭക്ഷണം കൊണ്ടു വരാൻ താമസിച്ചുവെന്നാരോപിച്ച് മർദിച്ചുവെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (ബി), 323 ,34 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഏഴു സാക്ഷികളും ഏഴു രേഖകളും ഉണ്ട്.
നിയമസഭ ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ കാന്റീൻ ജീവനക്കാരനായ വട്ടിയൂർക്കാവ് മനു ഭവനിൽ മനുവിനെ (22) ഭക്ഷണം കൊണ്ടു വരാൻ താമസിച്ചുവെന്നാരോപിച്ച് മർദിച്ചുവെന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 294 (ബി), 323 ,34 വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ ഏഴു സാക്ഷികളും ഏഴു രേഖകളും ഉണ്ട്.