തിരുവനന്തപുരം: സ്വകാര്യ മേഖലയിലും പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയും സംസ്ഥാനത്തു വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്കു വ്യവസായ വകുപ്പ് എല്ലാ സഹായങ്ങളും നൽകും. സ്വകാര്യ മേഖലയിലും പൊതുസ്വകാര്യ പങ്കാളിത്തത്തോടെയും ചെറുതും വലുതുമായ വ്യവസായ പാർക്കുകൾ നിർമിച്ചു വിവിധോദ്ദേശ്യ വ്യവസായ മേഖലകൾ സൃഷ്ടിക്കാനാണു സർക്കാർ ലക്ഷ്യം. സ്വകാര്യ മേഖലയിലെ വ്യവസായ എസ്റ്റേറ്റുകൾക്കായി അനുവദിക്കുന്ന ഭൂമി മറ്റാവശ്യങ്ങൾക്കായി വിനിയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥയുണ്ടാകുമെന്നും മന്ത്രിസഭ അംഗീകരിച്ച വ്യവസായ നയത്തിൽ പറയുന്നു.
നഗരങ്ങളിൽ കുറഞ്ഞത് 15 ഏക്കറും ഗ്രാമ പ്രദേശത്ത് 25 ഏക്കറും ഭൂമിയുള്ള സ്വകാര്യ വ്യവസായ പാർക്കുകൾ വികസിപ്പിക്കാനാണു നടപടി സ്വീകരിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കും. നിലവിൽ മിക്ക പൊതുമേഖലാ സ്ഥാപനങ്ങളിലും പിഎഫ് പെൻഷൻ മാത്രമാണുള്ളത്. പൊതുമേഖലാ ജീവനക്കാരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഇത്തരം പദ്ധതിക്കായി സർക്കാർ ആലോചിക്കുന്നത്. വ്യവസായ മേഖലയിലെ സംരംഭകർക്ക് പെൻഷൻ നൽകുന്നതിന് ട്രസ്റ്റ് രൂപീകരിച്ച് പങ്കാളിത്ത പെൻഷൻ പദ്ധതി തുടങ്ങും.
അതേസമയം, 250 ഏക്കറിൽ കൂടുതലുള്ള ഭൂമിയുടെ പത്തുശതമാനം സ്കൂളുകൾ, ആശുപത്രി, അപ്പാർട്ട്മെന്റ് കോംപ്ലക്സ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം. നിലവിലുള്ള വ്യവസായ പാർക്കുകളിലെ ഭൂമി അലോട്ടമെന്റ്്, കൈമാറ്റം എന്നിവയിലെ സങ്കീർണത ഒഴിവാക്കാൻ പുതിയ ചട്ടം രൂപീകരിക്കും.
വ്യവസായ മേഖലകൾക്കു കീഴിൽ വരുന്ന സ്ഥാപനങ്ങൾക്ക് സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് അനുവദിക്കും. മാലിന്യ സംസ്കരണ പ്ലാന്റുകൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് പരിസ്ഥിതി ഇൻഫ്രാസ്ട്രക്ചർ സബ്സിഡി അനുവദിക്കും.
ചെറുകിട വ്യാപാര മേഖലയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി വാണിജ്യമിഷന്‍ രൂപം നൽകും.വാണിജ്യ സേവന മേഖലയ്ക്കായി ട്രേഡ് പ്രമോഷൻ കൗണ്‍സിൽ രൂപീകരിക്കും. കൊച്ചിയിൽ 100 ഏക്കർ സ്ഥലത്ത് ലോജിസ്റ്റിക് ഹബ് സ്ഥാപിക്കും. എല്ലാ വ്യവസായ ശാലകളിലും മഴവെള്ളസംഭരണി നിർബന്ധമാക്കും. വ്യവസായ ശാലകളിൽ ജലം റീചാർജ് ചെയ്യുന്നതിനുള്ള സംവിധാനം പ്രോത്സാഹിപ്പിക്കും. മലബാർ മേഖലയിൽ പ്രകൃതി വാതകം, എൽഎൻജി പൈപ്പ്ലൈൻ ഉപയോഗിച്ചുള്ള വ്യവസായം, കോസ്റ്റൽ ഇക്കണോമിക് സോണ്‍ എന്നിവക്ക് ഭൂമി കണ്ടെത്തും. കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ ട്രേഡ് കമ്മോഡിറ്റി സെന്റർ വരും.
സംസ്ഥാന ദേശീയ പാതയോരങ്ങളിൽ വ്യവസായ ഇടനാഴികൾ നിർമിക്കും. കാർഷിക ഭക്ഷ്യസംസ്കരണത്തിന് പ്രത്യേക അടിസ്ഥാന സൗകര്യമൊരുക്കും. പ്രവാസികളെയും സ്ത്രീകളെയും യുവാക്കളെയും വിമുക്തഭടൻമാരെയും വ്യവസായ സംരംഭം തുടങ്ങുന്നതിനു പ്രോത്സാഹിപ്പിക്കും. കണ്ണൂരിലും തിരുവനന്തപുരത്തും തുണി, വസ്ത്ര വ്യവസായം കേന്ദ്രീകരിച്ച് ടെക്സ്റ്റൈൽ പാർക്കുകൾ വരും. എറണാകുളം ആന്പല്ലൂരിൽ ഇലക്ടോണിക് ഹാർഡ് വെയർ പാർക്കും കൊച്ചി ഇൻഫോ പാർക്കിൽ ഇലക്ട്രോണിക് ഇൻകുബേറ്ററും സ്ഥാപിക്കും. തടി സംസ്കരണ വ്യവസായം പ്രോത്സാഹിപ്പിക്കാൻ അന്തർദേശീയ ഫർണിച്ചർ ഹബും അസംഘടിത ഫർണിച്ചർ ഉല്പാദകരെ യോജിപ്പിച്ച് ഫർണിച്ചർ ക്ലസ്റ്ററുകളും സ്ഥാപിക്കും. ധാതുമണൽ ഖനനം പൊതുമേഖലയിൽ നിലനിർത്തും. കേരള മിനറൽ ഡവലപ്മെന്റ് കോർപ്പറേഷൻ വഴി നിർമാണാവശ്യത്തിനുള്ള മണൽ, കല്ല് വിപണിയിലെത്തിക്കും. ഹരിത നിർമാണ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കും. പ്രീഫാബ് നിർമാണ രീതി പ്രോത്സാഹിപ്പിക്കുകയും സംരംഭകർക്ക് ഇളവ് നല്‍കുകയും ചെയ്യും.
പീഡിത വ്യവസായങ്ങൾ പുനരുദ്ധരിക്കാൻ കൈത്താങ്ങും ചെറുകിട വ്യവസായങ്ങൾക്ക് ഫിനാൻഷ്യൽ കോർപറേഷൻ വഴി വായ്പയും നൽകും.
കേന്ദ്രപദ്ധതികൾ ഏകോപിപ്പിക്കാൻ വ്യവസായ ഡയറക്ടർ അധ്യക്ഷനായി പ്രത്യേക സെൽ. സ്റ്റാർട് അപ് സംരംഭങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഇളവ് ഒരുവർഷം കൂടി ലഭിക്കും. മലബാർ സിമന്റ്സിലും ടിസിസിയിലും ഉത്പാദനം ഇരട്ടിയാക്കും. ട്രാവൻകൂർ സിമന്റ്സിൽ ഗ്രേ സിമന്റ് ഉത്പാദനം ആരംഭിക്കും.
നഗരങ്ങളിൽ കുറഞ്ഞത് 15 ഏക്കറും ഗ്രാമ പ്രദേശത്ത് 25 ഏക്കറും ഭൂമിയുള്ള സ്വകാര്യ വ്യവസായ പാർക്കുകൾ വികസിപ്പിക്കാനാണു നടപടി സ്വീകരിക്കുക. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കും. നിലവിൽ മിക്ക പൊതുമേഖലാ സ്ഥാപനങ്ങളിലും പിഎഫ് പെൻഷൻ മാത്രമാണുള്ളത്. പൊതുമേഖലാ ജീവനക്കാരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഇത്തരം പദ്ധതിക്കായി സർക്കാർ ആലോചിക്കുന്നത്. വ്യവസായ മേഖലയിലെ സംരംഭകർക്ക് പെൻഷൻ നൽകുന്നതിന് ട്രസ്റ്റ് രൂപീകരിച്ച് പങ്കാളിത്ത പെൻഷൻ പദ്ധതി തുടങ്ങും.
അതേസമയം, 250 ഏക്കറിൽ കൂടുതലുള്ള ഭൂമിയുടെ പത്തുശതമാനം സ്കൂളുകൾ, ആശുപത്രി, അപ്പാർട്ട്മെന്റ് കോംപ്ലക്സ് തുടങ്ങിയവയ്ക്ക് ഉപയോഗിക്കാം. നിലവിലുള്ള വ്യവസായ പാർക്കുകളിലെ ഭൂമി അലോട്ടമെന്റ്്, കൈമാറ്റം എന്നിവയിലെ സങ്കീർണത ഒഴിവാക്കാൻ പുതിയ ചട്ടം രൂപീകരിക്കും.
വ്യവസായ മേഖലകൾക്കു കീഴിൽ വരുന്ന സ്ഥാപനങ്ങൾക്ക് സ്റ്റാംപ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് അനുവദിക്കും. മാലിന്യ സംസ്കരണ പ്ലാന്റുകൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് പരിസ്ഥിതി ഇൻഫ്രാസ്ട്രക്ചർ സബ്സിഡി അനുവദിക്കും.
ചെറുകിട വ്യാപാര മേഖലയുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി വാണിജ്യമിഷന്‍ രൂപം നൽകും.വാണിജ്യ സേവന മേഖലയ്ക്കായി ട്രേഡ് പ്രമോഷൻ കൗണ്‍സിൽ രൂപീകരിക്കും. കൊച്ചിയിൽ 100 ഏക്കർ സ്ഥലത്ത് ലോജിസ്റ്റിക് ഹബ് സ്ഥാപിക്കും. എല്ലാ വ്യവസായ ശാലകളിലും മഴവെള്ളസംഭരണി നിർബന്ധമാക്കും. വ്യവസായ ശാലകളിൽ ജലം റീചാർജ് ചെയ്യുന്നതിനുള്ള സംവിധാനം പ്രോത്സാഹിപ്പിക്കും. മലബാർ മേഖലയിൽ പ്രകൃതി വാതകം, എൽഎൻജി പൈപ്പ്ലൈൻ ഉപയോഗിച്ചുള്ള വ്യവസായം, കോസ്റ്റൽ ഇക്കണോമിക് സോണ്‍ എന്നിവക്ക് ഭൂമി കണ്ടെത്തും. കോഴിക്കോട്, തൃശൂർ, എറണാകുളം ജില്ലകളിൽ ട്രേഡ് കമ്മോഡിറ്റി സെന്റർ വരും.
സംസ്ഥാന ദേശീയ പാതയോരങ്ങളിൽ വ്യവസായ ഇടനാഴികൾ നിർമിക്കും. കാർഷിക ഭക്ഷ്യസംസ്കരണത്തിന് പ്രത്യേക അടിസ്ഥാന സൗകര്യമൊരുക്കും. പ്രവാസികളെയും സ്ത്രീകളെയും യുവാക്കളെയും വിമുക്തഭടൻമാരെയും വ്യവസായ സംരംഭം തുടങ്ങുന്നതിനു പ്രോത്സാഹിപ്പിക്കും. കണ്ണൂരിലും തിരുവനന്തപുരത്തും തുണി, വസ്ത്ര വ്യവസായം കേന്ദ്രീകരിച്ച് ടെക്സ്റ്റൈൽ പാർക്കുകൾ വരും. എറണാകുളം ആന്പല്ലൂരിൽ ഇലക്ടോണിക് ഹാർഡ് വെയർ പാർക്കും കൊച്ചി ഇൻഫോ പാർക്കിൽ ഇലക്ട്രോണിക് ഇൻകുബേറ്ററും സ്ഥാപിക്കും. തടി സംസ്കരണ വ്യവസായം പ്രോത്സാഹിപ്പിക്കാൻ അന്തർദേശീയ ഫർണിച്ചർ ഹബും അസംഘടിത ഫർണിച്ചർ ഉല്പാദകരെ യോജിപ്പിച്ച് ഫർണിച്ചർ ക്ലസ്റ്ററുകളും സ്ഥാപിക്കും. ധാതുമണൽ ഖനനം പൊതുമേഖലയിൽ നിലനിർത്തും. കേരള മിനറൽ ഡവലപ്മെന്റ് കോർപ്പറേഷൻ വഴി നിർമാണാവശ്യത്തിനുള്ള മണൽ, കല്ല് വിപണിയിലെത്തിക്കും. ഹരിത നിർമാണ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കും. പ്രീഫാബ് നിർമാണ രീതി പ്രോത്സാഹിപ്പിക്കുകയും സംരംഭകർക്ക് ഇളവ് നല്‍കുകയും ചെയ്യും.
പീഡിത വ്യവസായങ്ങൾ പുനരുദ്ധരിക്കാൻ കൈത്താങ്ങും ചെറുകിട വ്യവസായങ്ങൾക്ക് ഫിനാൻഷ്യൽ കോർപറേഷൻ വഴി വായ്പയും നൽകും.
കേന്ദ്രപദ്ധതികൾ ഏകോപിപ്പിക്കാൻ വ്യവസായ ഡയറക്ടർ അധ്യക്ഷനായി പ്രത്യേക സെൽ. സ്റ്റാർട് അപ് സംരംഭങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഇളവ് ഒരുവർഷം കൂടി ലഭിക്കും. മലബാർ സിമന്റ്സിലും ടിസിസിയിലും ഉത്പാദനം ഇരട്ടിയാക്കും. ട്രാവൻകൂർ സിമന്റ്സിൽ ഗ്രേ സിമന്റ് ഉത്പാദനം ആരംഭിക്കും.