കോഴിക്കോട്: സംസ്ഥാനത്ത് നൂട്രീഷൻ, ഡയറ്റീഷൻ കോഴ്സുകൾ കഴിഞ്ഞ നിരവധി പേരുണ്ടായിട്ടും യോഗ്യരായ ഉദ്യോഗാർഥികളില്ലെന്നു കാണിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡയറ്റീഷൻ ഗ്രേഡ്-2 തസ്തികയുടെ നോട്ടിഫിക്കേഷൻ പിഎസ്സി റദ്ദാക്കി. അഞ്ഞൂറിലേറെ അപേക്ഷകർക്കായി ഓൺലൈൻ പരീക്ഷ നടത്തുകയും നൂറ്റിപ്പത്തു പേരടങ്ങിയ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്ത ശേഷമാണ് സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി കാത്തിരുന്നവരെ നിരാശരാക്കി പരീക്ഷ റദ്ദാക്കിയത്. ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച എല്ലാവരും സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്.
പതിമൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം 2015ലാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡയറ്റീഷൻ തസ്തികയിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചത്. കാറ്റഗറി നമ്പർ 414 / 2015 പ്രകാരം രണ്ട് ഒഴിവുകളാണ് അന്ന് നിലവിലുണ്ടായിരുന്നത്. ഹോം സയൻസിൽ ബിരുദവും നൂട്രീഷനിലോ ഡയറ്ററ്റിക്സിലോ സർക്കാർ അംഗീകൃത ഡിപ്ലോമയോ അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദവും മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് അപ്ലൈഡ് നൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സിൽ ബിരുദാനന്തര ഡിപ്ലോമയോ ആണ് അപേക്ഷിക്കാനുള്ള യോഗ്യതയായി കാണിച്ചിരുന്നത്. ഇവരുടെ അഭാവത്തിൽ സർക്കാർ അംഗീകരിച്ച, ഡിപ്ലോമ ഇൻ ഫുഡ് ടെക്നോളജിയിൽ ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ വിജയിച്ചവരെയും പരിഗണിക്കും.
വർഷങ്ങൾക്കുമുമ്പ് മധുരൈ കാമരാജ് സർവകലാശാലയിൽ മാത്രമായിരുന്നു ഡയറ്റീഷൻ കോഴ്സ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട്, കേരളത്തിലെ വിവിധ കോളജുകളിൽ ഈ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബിരുദാനന്തര ഡിപ്ലോമയും ആരംഭിച്ചു. എന്നാൽ, ഈ കോഴ്സുകൾക്ക് സർവകലാശാലകളും പിഎസ്സിയും അംഗീകാരം നൽകാത്തതും നോട്ടിഫിക്കേഷനിൽ കാലാനുസൃതമായ മാറ്റം വരുത്താത്തതുമാണ് ഉദ്യോഗാർഥികളെ ദുരിതത്തിലാക്കിയത്. കേരളത്തിൽ നിന്ന് എംഎസ്സി പാസായവർ പിജി ഡിപ്ലോമ കോഴ്സിനേക്കാൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയാണ് തങ്ങൾക്കുള്ളതെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന് പിഎസ്സി അറിയിച്ചിരുന്നെങ്കിലും പരിഗണിച്ചില്ലെന്ന് ഉദ്യോഗാർഥികൾക്ക് പരാതിയുണ്ട്.
2017 മേയ് രണ്ടിന് നടത്തിയ ഓൺലൈൻ പരീക്ഷയുടെ ചുരുക്കപ്പട്ടിക ഈ വർഷം ഏപ്രിൽ 18നാണ് പുറത്തിറക്കിയത്. ഈ മാസം അഞ്ചിനാണ് നോട്ടിഫിക്കേഷൻ റദ്ദാക്കിയതായി പിഎസ്എസി സെക്രട്ടറി സാജു ജോർജ് ഉത്തരവിറക്കിയത്.
നൂറു കിടക്കകൾക്ക് ഒരു ഡയറ്റീഷൻ എന്ന അനുപാതം പാലിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ മാനദണ്ഡമെന്നും എംബിബിഎസ് വിദ്യാർഥികളുടെ ക്ലിനിക്കൽ പോസ്റ്റിംഗ് ആരംഭിക്കുമ്പോൾ ഡയറ്റീഷൻ ഉണ്ടാകേണ്ടതാണെന്നു മെഡിക്കൽ കൗൺസിൽ നിബന്ധനയുണ്ടെന്നും ഇന്ത്യൻ ഡയറ്റിറ്റിക് അസോസിയേഷൻ കേരള ചാപ്റ്റർ ഭാരവാഹികൾ പറയുന്നു. കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ നിവേദനവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഉള്ള തസ്തികയിലേക്കു പോലും നിയമനം നടത്താത്തത്.
വി.എം. ഷൈജിത്
പതിമൂന്ന് വർഷത്തെ ഇടവേളയ്ക്കുശേഷം 2015ലാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡയറ്റീഷൻ തസ്തികയിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചത്. കാറ്റഗറി നമ്പർ 414 / 2015 പ്രകാരം രണ്ട് ഒഴിവുകളാണ് അന്ന് നിലവിലുണ്ടായിരുന്നത്. ഹോം സയൻസിൽ ബിരുദവും നൂട്രീഷനിലോ ഡയറ്ററ്റിക്സിലോ സർക്കാർ അംഗീകൃത ഡിപ്ലോമയോ അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദവും മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് അപ്ലൈഡ് നൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സിൽ ബിരുദാനന്തര ഡിപ്ലോമയോ ആണ് അപേക്ഷിക്കാനുള്ള യോഗ്യതയായി കാണിച്ചിരുന്നത്. ഇവരുടെ അഭാവത്തിൽ സർക്കാർ അംഗീകരിച്ച, ഡിപ്ലോമ ഇൻ ഫുഡ് ടെക്നോളജിയിൽ ഒന്നാം ക്ലാസിലോ രണ്ടാം ക്ലാസിലോ വിജയിച്ചവരെയും പരിഗണിക്കും.
വർഷങ്ങൾക്കുമുമ്പ് മധുരൈ കാമരാജ് സർവകലാശാലയിൽ മാത്രമായിരുന്നു ഡയറ്റീഷൻ കോഴ്സ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട്, കേരളത്തിലെ വിവിധ കോളജുകളിൽ ഈ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും ബിരുദാനന്തര ഡിപ്ലോമയും ആരംഭിച്ചു. എന്നാൽ, ഈ കോഴ്സുകൾക്ക് സർവകലാശാലകളും പിഎസ്സിയും അംഗീകാരം നൽകാത്തതും നോട്ടിഫിക്കേഷനിൽ കാലാനുസൃതമായ മാറ്റം വരുത്താത്തതുമാണ് ഉദ്യോഗാർഥികളെ ദുരിതത്തിലാക്കിയത്. കേരളത്തിൽ നിന്ന് എംഎസ്സി പാസായവർ പിജി ഡിപ്ലോമ കോഴ്സിനേക്കാൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയാണ് തങ്ങൾക്കുള്ളതെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന് പിഎസ്സി അറിയിച്ചിരുന്നെങ്കിലും പരിഗണിച്ചില്ലെന്ന് ഉദ്യോഗാർഥികൾക്ക് പരാതിയുണ്ട്.
2017 മേയ് രണ്ടിന് നടത്തിയ ഓൺലൈൻ പരീക്ഷയുടെ ചുരുക്കപ്പട്ടിക ഈ വർഷം ഏപ്രിൽ 18നാണ് പുറത്തിറക്കിയത്. ഈ മാസം അഞ്ചിനാണ് നോട്ടിഫിക്കേഷൻ റദ്ദാക്കിയതായി പിഎസ്എസി സെക്രട്ടറി സാജു ജോർജ് ഉത്തരവിറക്കിയത്.
നൂറു കിടക്കകൾക്ക് ഒരു ഡയറ്റീഷൻ എന്ന അനുപാതം പാലിക്കണമെന്നാണ് കേന്ദ്രസർക്കാരിന്റെ മാനദണ്ഡമെന്നും എംബിബിഎസ് വിദ്യാർഥികളുടെ ക്ലിനിക്കൽ പോസ്റ്റിംഗ് ആരംഭിക്കുമ്പോൾ ഡയറ്റീഷൻ ഉണ്ടാകേണ്ടതാണെന്നു മെഡിക്കൽ കൗൺസിൽ നിബന്ധനയുണ്ടെന്നും ഇന്ത്യൻ ഡയറ്റിറ്റിക് അസോസിയേഷൻ കേരള ചാപ്റ്റർ ഭാരവാഹികൾ പറയുന്നു. കൂടുതൽ തസ്തികകൾ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ നിവേദനവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഉള്ള തസ്തികയിലേക്കു പോലും നിയമനം നടത്താത്തത്.
വി.എം. ഷൈജിത്