കുമളി: പെരിയാർ തീരങ്ങളിലെ ജനങ്ങളുടെ ചങ്കിടിപ്പു വർധിപ്പിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുതിച്ചുയരുന്നു. സെക്കൻഡിൽ 6000 ഘനയടിയിലധികം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ വൈകുന്നേരം ജലനിരപ്പ് 133 അടി പിന്നിട്ടു. ജലനിരപ്പ് വേഗത്തിൽ ഉയരാൻ തുടങ്ങിയിട്ടും തമിഴ്നാട്ടിലേക്കുള്ള വെള്ളമൊഴുക്കിന്റെ അളവുകൂട്ടാൻ തയാറായിട്ടില്ല. തമിഴ്നാട്ടിലും മഴപെയ്യുന്നതിനാൽ അവിടെ പ്രളയം ഒഴിവാക്കാനാണ് ഇവിടെനിന്നുള്ള വെള്ളമൊഴുക്കു കുറച്ചുനിർത്തിയിരിക്കുന്നത്. സെക്കൻഡിൽ 2000 ഘനയടിയിൽ താഴെ വെള്ളമാണ് തമിഴ്നാട്ടിലേക്ക് ഒഴുക്കുന്നത്.
സുപ്രീംകോടതി നിശ്ചയിച്ച സംഭരണ അളവ് 142 അടിയാണ്. 142 അടിയിലേക്ക് ജലനിരപ്പെത്തിയാൽ സ്പിൽവേയുടെ ഷട്ടറുകൾ ഉയർത്തി പെരിയാറ്റിലേക്ക് വെള്ളം ഒഴുക്കാനാണ് തമിഴ്നാട് ലക്ഷ്യമിടുന്നത്. കനത്ത മഴയും നീരൊഴുക്കും തുടരുന്നതിനാൽ ജലനിരപ്പ് 142 അടിയിലെത്താൻ അധികം വൈകില്ല.
ഡാമിനു ബലക്ഷയമുണ്ടെന്ന കാരണത്താൽ 136 അടിയായി നിശ്ചയിച്ചിരുന്ന സംഭരണ അളവ് മൂന്നുവർഷം മുന്പാണ് 142 അടിയിലാക്കാൻ സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്. ഡാം ബലപ്പെടുത്തിയതായി കോടതിയെ അറിയിച്ചാണ് ഇതു സാധിച്ചത്. 2015-ൽ ഒരുതവണ ഇവിടെ 142 അടി വെള്ളംവരെ നിറയ്ക്കുകയും ചെയ്തു. 142 അടിയിലെത്തിയപ്പോൾ ഷട്ടറുകൾ ഉയർത്തി ജലവിതാനം നിയന്ത്രിച്ചു.
അന്ന് കേരളത്തെ അറിയിക്കാതെയാണ് തമിഴ്നാട് പെരിയാറ്റിലേക്കു വെള്ളമൊഴുക്കിയത്. അന്നുമുതൽ സ്പിൽവേ ഷട്ടറുകളുടെ ഓപ്പറേറ്റിംഗ് മാനുവൽ നൽകണമെന്ന് കേരളം ആവശ്യപ്പെടുന്നതാണ്. ഇതുവരെ തമിഴ്നാട് നൽകിയിട്ടില്ല.
അണക്കെട്ടിലെ പഴഞ്ചൻ ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കാനും തമിഴ്നാട് തയാറല്ല. ഗാലറിയിൽനിന്നുള്ള ചോർച്ച തിട്ടപ്പെടുത്തുന്നതിനുള്ള വി നോച്ച് സംവിധാനം, പ്രഷർ മീറ്റർ, കുത്തനേയും ചെരിഞ്ഞും മറ്റും അണക്കെട്ടിനു സംഭവിക്കാവുന്ന സ്ഥാനചലനം നിർണയിക്കുന്നതിനുള്ള ഡിഫ്ളക്ഷൻ മീറ്റർ എന്നിവ കാലഹരണപ്പെട്ടവയാണ്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി നിർദേശിച്ചിട്ടും പുതിയ ഉപകരണങ്ങൾ സ്ഥാപിക്കാൻ തമിഴ്നാട് തയാറല്ല.
സുപ്രീംകോടതി നിശ്ചയിച്ച മേൽനോട്ട സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായ എക്സിക്യൂട്ടീവ് എൻജിനിയർ ജോർജ് ദാനിയേലിനെ മുല്ലപ്പെരിയാർ സമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതിന് ഇറിഗേഷൻ ചീഫ് എൻജിനിയർ അനുവദിക്കുന്നുമില്ല. ദീർഘകാലം മുല്ലപ്പെരിയാർ വിഷയം കൈകാര്യംചെയ്ത പരിചയസന്പന്നനായ ഉദ്യോഗസ്ഥൻ അടുത്തകാലത്ത് റിട്ടയർ ചെയ്തെങ്കിലും നിയമപരമായി യോഗത്തിൽ പങ്കെടുക്കാം. പരിചയസന്പന്നരായ ഉദ്യോഗസ്ഥർ മുല്ലപ്പെരിയാർ വിഷയം കൈകാര്യം ചെയ്യാത്തതിലെ പോരായ്മകളും ഏറെയാണ്.
അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ഉയരമായ 152 അടിയാക്കാനാണ് തമിഴ്നാട് ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനായി പ്രധാന അണക്കെട്ട്, ബേബി ഡാം, പ്രധാന അണക്കെട്ടിനും ബേബി ഡാമിനും ഇടയിലുള്ള എർത്ത് ഡാം എന്നിവ ബലപ്പെടുത്താനാണ് നീക്കം നടത്തുന്നത്. ഏറെ വൈകാതെ ഇതിനുള്ള ജോലികൾ തമിഴ്നാട് ആരംഭിക്കും. ബേബി ഡാം പൊളിച്ച് ഷട്ടറുകളോടെ പുതിയ ബേബി ഡാം നിർമിക്കാനാണ് ആലോചന. അടിയന്തര സാഹചര്യങ്ങളിൽ അണക്കെട്ടിലെ ജലനിരപ്പ് 120 അടിക്കുതാഴെ എത്തിക്കാനുള്ള സംവിധാനമാണ് പദ്ധതിയിലുള്ളത്. നിലവിലുള്ള സ്പിൽവേ ഷട്ടറുകളിലൂടെ 136 അടിക്കു മുകളിലുള്ള വെള്ളം മാത്രമേ പെരിയാറ്റിലേക്ക് ഒഴുക്കാൻ കഴിയൂ. അതിനു താഴെയുള്ള വെള്ളം അടിയന്തര സാഹചര്യങ്ങളിൽപോലും തുറന്നുവിടാൻ സാധിക്കാത്തത് നിലവിലെ വലിയ പോരായ്മയാണ്. 152 അടി എന്ന ലക്ഷ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കുകയാവും തമിഴ്നാടിന്റെ തന്ത്രം. ജലനിരപ്പ് 152 അടിയായി ഉയർത്തിയാൽ കുമളി ടൗണ് ഉൾപ്പടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും.
പ്രസാദ് സ്രാന്പിക്കൽ
സുപ്രീംകോടതി നിശ്ചയിച്ച സംഭരണ അളവ് 142 അടിയാണ്. 142 അടിയിലേക്ക് ജലനിരപ്പെത്തിയാൽ സ്പിൽവേയുടെ ഷട്ടറുകൾ ഉയർത്തി പെരിയാറ്റിലേക്ക് വെള്ളം ഒഴുക്കാനാണ് തമിഴ്നാട് ലക്ഷ്യമിടുന്നത്. കനത്ത മഴയും നീരൊഴുക്കും തുടരുന്നതിനാൽ ജലനിരപ്പ് 142 അടിയിലെത്താൻ അധികം വൈകില്ല.
ഡാമിനു ബലക്ഷയമുണ്ടെന്ന കാരണത്താൽ 136 അടിയായി നിശ്ചയിച്ചിരുന്ന സംഭരണ അളവ് മൂന്നുവർഷം മുന്പാണ് 142 അടിയിലാക്കാൻ സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്. ഡാം ബലപ്പെടുത്തിയതായി കോടതിയെ അറിയിച്ചാണ് ഇതു സാധിച്ചത്. 2015-ൽ ഒരുതവണ ഇവിടെ 142 അടി വെള്ളംവരെ നിറയ്ക്കുകയും ചെയ്തു. 142 അടിയിലെത്തിയപ്പോൾ ഷട്ടറുകൾ ഉയർത്തി ജലവിതാനം നിയന്ത്രിച്ചു.
അന്ന് കേരളത്തെ അറിയിക്കാതെയാണ് തമിഴ്നാട് പെരിയാറ്റിലേക്കു വെള്ളമൊഴുക്കിയത്. അന്നുമുതൽ സ്പിൽവേ ഷട്ടറുകളുടെ ഓപ്പറേറ്റിംഗ് മാനുവൽ നൽകണമെന്ന് കേരളം ആവശ്യപ്പെടുന്നതാണ്. ഇതുവരെ തമിഴ്നാട് നൽകിയിട്ടില്ല.
അണക്കെട്ടിലെ പഴഞ്ചൻ ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കാനും തമിഴ്നാട് തയാറല്ല. ഗാലറിയിൽനിന്നുള്ള ചോർച്ച തിട്ടപ്പെടുത്തുന്നതിനുള്ള വി നോച്ച് സംവിധാനം, പ്രഷർ മീറ്റർ, കുത്തനേയും ചെരിഞ്ഞും മറ്റും അണക്കെട്ടിനു സംഭവിക്കാവുന്ന സ്ഥാനചലനം നിർണയിക്കുന്നതിനുള്ള ഡിഫ്ളക്ഷൻ മീറ്റർ എന്നിവ കാലഹരണപ്പെട്ടവയാണ്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി നിർദേശിച്ചിട്ടും പുതിയ ഉപകരണങ്ങൾ സ്ഥാപിക്കാൻ തമിഴ്നാട് തയാറല്ല.
സുപ്രീംകോടതി നിശ്ചയിച്ച മേൽനോട്ട സമിതിയിലെ കേരളത്തിന്റെ പ്രതിനിധിയായ എക്സിക്യൂട്ടീവ് എൻജിനിയർ ജോർജ് ദാനിയേലിനെ മുല്ലപ്പെരിയാർ സമിതി യോഗങ്ങളിൽ പങ്കെടുക്കുന്നതിന് ഇറിഗേഷൻ ചീഫ് എൻജിനിയർ അനുവദിക്കുന്നുമില്ല. ദീർഘകാലം മുല്ലപ്പെരിയാർ വിഷയം കൈകാര്യംചെയ്ത പരിചയസന്പന്നനായ ഉദ്യോഗസ്ഥൻ അടുത്തകാലത്ത് റിട്ടയർ ചെയ്തെങ്കിലും നിയമപരമായി യോഗത്തിൽ പങ്കെടുക്കാം. പരിചയസന്പന്നരായ ഉദ്യോഗസ്ഥർ മുല്ലപ്പെരിയാർ വിഷയം കൈകാര്യം ചെയ്യാത്തതിലെ പോരായ്മകളും ഏറെയാണ്.
അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ഉയരമായ 152 അടിയാക്കാനാണ് തമിഴ്നാട് ഇപ്പോൾ ശ്രമിക്കുന്നത്. ഇതിനായി പ്രധാന അണക്കെട്ട്, ബേബി ഡാം, പ്രധാന അണക്കെട്ടിനും ബേബി ഡാമിനും ഇടയിലുള്ള എർത്ത് ഡാം എന്നിവ ബലപ്പെടുത്താനാണ് നീക്കം നടത്തുന്നത്. ഏറെ വൈകാതെ ഇതിനുള്ള ജോലികൾ തമിഴ്നാട് ആരംഭിക്കും. ബേബി ഡാം പൊളിച്ച് ഷട്ടറുകളോടെ പുതിയ ബേബി ഡാം നിർമിക്കാനാണ് ആലോചന. അടിയന്തര സാഹചര്യങ്ങളിൽ അണക്കെട്ടിലെ ജലനിരപ്പ് 120 അടിക്കുതാഴെ എത്തിക്കാനുള്ള സംവിധാനമാണ് പദ്ധതിയിലുള്ളത്. നിലവിലുള്ള സ്പിൽവേ ഷട്ടറുകളിലൂടെ 136 അടിക്കു മുകളിലുള്ള വെള്ളം മാത്രമേ പെരിയാറ്റിലേക്ക് ഒഴുക്കാൻ കഴിയൂ. അതിനു താഴെയുള്ള വെള്ളം അടിയന്തര സാഹചര്യങ്ങളിൽപോലും തുറന്നുവിടാൻ സാധിക്കാത്തത് നിലവിലെ വലിയ പോരായ്മയാണ്. 152 അടി എന്ന ലക്ഷ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കുകയാവും തമിഴ്നാടിന്റെ തന്ത്രം. ജലനിരപ്പ് 152 അടിയായി ഉയർത്തിയാൽ കുമളി ടൗണ് ഉൾപ്പടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാകും.
പ്രസാദ് സ്രാന്പിക്കൽ