തിരുവനന്തപുരം: മിഷനറീസ് ഓഫ് ചാരിറ്റിക്കെതിരെ കേന്ദ്ര സർക്കാർ കൈക്കൊള്ളുന്ന വിവേചനപരമായ നടപടികൾ ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ റെയ്ഡ് നടത്താനും അവിടെ ത്യാഗനിർഭരമായി സേവനം ചെയ്യുന്ന സഹോദരിമാരുടെ പേരിൽ കേസെടുത്ത് ജയിലിൽ അടയ്ക്കാനുമുള്ള ശ്രമങ്ങൾ അപലപനീയമാണ്. കുറ്റം ചെയ്തവർക്കെതിരേ നടപടിയെടുക്കുന്നതിനെ അനുകൂലിക്കുന്നു.
എന്നാൽ സേവനം എന്ന ലക്ഷ്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നവരെ അതുവഴി താറടിക്കാൻ ശ്രമിക്കുന്നത് അനുവദിക്കാനാകില്ല. ന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന പ്രതികാരനടപടികളുടെ ഭാഗമായേ ഇതിനെ കാണാൻ കഴിയൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മിഷനറീസ് ഓഫ് ചാരിറ്റിയുടെ കീഴിൽ മാതൃകാപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ റെയ്ഡ് നടത്താനും അവിടെ ത്യാഗനിർഭരമായി സേവനം ചെയ്യുന്ന സഹോദരിമാരുടെ പേരിൽ കേസെടുത്ത് ജയിലിൽ അടയ്ക്കാനുമുള്ള ശ്രമങ്ങൾ അപലപനീയമാണ്. കുറ്റം ചെയ്തവർക്കെതിരേ നടപടിയെടുക്കുന്നതിനെ അനുകൂലിക്കുന്നു.
എന്നാൽ സേവനം എന്ന ലക്ഷ്യം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്നവരെ അതുവഴി താറടിക്കാൻ ശ്രമിക്കുന്നത് അനുവദിക്കാനാകില്ല. ന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന പ്രതികാരനടപടികളുടെ ഭാഗമായേ ഇതിനെ കാണാൻ കഴിയൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.