കൊച്ചി: എസ്എസ്എൽസി ബുക്കിൽ പേരും ലിംഗവും തിരുത്താൻ ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്ക് അനുമതി നൽകണമെന്ന നിവേദനം സർക്കാർ നാലു മാസത്തിനകം പരിഗണിച്ച് ഉചിതമായ നടപടിയെടുക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവർക്കു മാത്രം എസ്എസ്എൽസി ബുക്കിൽ തിരുത്തൽ വരുത്താൻ അനുമതി നൽകിയതിനെതിരേ ക്വീരള എന്ന സംഘടന നൽകിയ ഹർജി തീർപ്പാക്കിയാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം.
സാമൂഹ്യനീതി വകുപ്പ് ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പൊതുനോട്ടീസ് നൽകി ബന്ധപ്പെട്ടവർക്ക് പറയാനുള്ളത് കേൾക്കണം. ഈ വിഷയത്തിലെ സുപ്രീംകോടതി വിധിയുൾപ്പെടെ പരിഗണിച്ചു തീരുമാനമെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവർക്കു മാത്രം എസ്എസ്എൽസി ബുക്കിൽ തിരുത്ത് വരുത്താൻ അനുവദിക്കുകയും മറ്റ് ട്രാൻസ്ജെൻഡറുകൾക്ക് ഈ അവസരം നിഷേധിക്കുകയും ചെയ്യുന്നത് വിവേചനമാണെന്നു ഹർജിക്കാർ വാദിച്ചിരുന്നു.
സാമൂഹ്യനീതി വകുപ്പ് ഈ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ പൊതുനോട്ടീസ് നൽകി ബന്ധപ്പെട്ടവർക്ക് പറയാനുള്ളത് കേൾക്കണം. ഈ വിഷയത്തിലെ സുപ്രീംകോടതി വിധിയുൾപ്പെടെ പരിഗണിച്ചു തീരുമാനമെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയവർക്കു മാത്രം എസ്എസ്എൽസി ബുക്കിൽ തിരുത്ത് വരുത്താൻ അനുവദിക്കുകയും മറ്റ് ട്രാൻസ്ജെൻഡറുകൾക്ക് ഈ അവസരം നിഷേധിക്കുകയും ചെയ്യുന്നത് വിവേചനമാണെന്നു ഹർജിക്കാർ വാദിച്ചിരുന്നു.