തിരുവനന്തപുരം: കേരള കാർഷിക സർവകലാശാലയുടെ കീഴിൽ വയനാട് അമ്പലവയലിലെ പ്രാദേശിക ഗവേഷണ കേന്ദ്രത്തെ കാർഷിക കോളജായി ഉയർത്താനും ഈ അധ്യയന വർഷം തന്നെ ബിഎസ് സി അഗ്രികൾച്ചർ (ഹോണേഴ്സ്) കോഴ്സ് തുടങ്ങാനും തീരുമാനിച്ചു. ആദ്യവർഷം 60 സീറ്റുകൾ ഉണ്ടാകും.
കോളജ് തുടങ്ങുന്നതിന് ആവശ്യമായ ക്ലാസുകളും ലാബുകളും ഹോസ്റ്റൽ സൗകര്യവും ഗവേഷണ കേന്ദ്രത്തിൽ ഇപ്പോൾ തന്നെ ഉണ്ട്. അത് പ്രയോജനപ്പെടുത്തിയാണ് കാർഷിക കോളജ് ആരംഭിക്കുന്നത്. ഇപ്പോൾ കാർഷിക സർവകലാശാലയ്ക്കു കീഴിൽ തിരുവനന്തപുരം, തൃശൂർ, കാസർഗോഡ് ജില്ലകളിലാണ് കാർഷിക കോളജുകൾ ഉളളത്. നിർദിഷ്ട കോളജ് വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുളള വിദ്യാർഥികൾക്ക് വലിയ പ്രയോജനമാകും.
കോളജ് തുടങ്ങുന്നതിന് ആവശ്യമായ ക്ലാസുകളും ലാബുകളും ഹോസ്റ്റൽ സൗകര്യവും ഗവേഷണ കേന്ദ്രത്തിൽ ഇപ്പോൾ തന്നെ ഉണ്ട്. അത് പ്രയോജനപ്പെടുത്തിയാണ് കാർഷിക കോളജ് ആരംഭിക്കുന്നത്. ഇപ്പോൾ കാർഷിക സർവകലാശാലയ്ക്കു കീഴിൽ തിരുവനന്തപുരം, തൃശൂർ, കാസർഗോഡ് ജില്ലകളിലാണ് കാർഷിക കോളജുകൾ ഉളളത്. നിർദിഷ്ട കോളജ് വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലുളള വിദ്യാർഥികൾക്ക് വലിയ പ്രയോജനമാകും.