കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളത്തിനും കായംകുളത്തിനുമിടയിൽ ഇന്നലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ കടന്നുപോകുന്ന സ്ഥലങ്ങളിൽ പുഴകളും തോടുകളും കവിഞ്ഞൊഴുകിയതോടെയാണ് ഗതാഗതം തടസപ്പെട്ടത്. പാലങ്ങളും ട്രാക്കുകളും ഉദ്യോഗസ്ഥ സംഘമെത്തി പരിശോധിച്ച ശേഷമാണു സർവീസുകൾ പുനഃസ്ഥാപിച്ചത്. ഇതുമൂലം തിരുവനന്തപുരം-ഹസ്റത്ത് നിസാമുദീൻ സുവർണ ജയന്തി 50 മിനിറ്റും തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് മൂന്ന് മണിക്കൂറും വൈകിയാണ് സർവീസ് നടത്തിയത്.
കൂടാതെ, കന്യാകുമാരി-ബംഗളൂരു ഐലൻഡ് എക്സ്പ്രസ് രണ്ട് മണിക്കൂറും തിരുവനന്തപുരം-ചെന്നൈ മെയിൽ 45 മിനിറ്റും കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി രണ്ട് മണിക്കൂർ 20 മിനിറ്റും വൈകിയാണ് സർവീസ് നടത്തിയത്. കനത്ത മഴയെത്തുടർന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ രൂപപ്പെട്ട വെള്ളക്കെട്ട് താഴ്ന്നു.
കൂടാതെ, കന്യാകുമാരി-ബംഗളൂരു ഐലൻഡ് എക്സ്പ്രസ് രണ്ട് മണിക്കൂറും തിരുവനന്തപുരം-ചെന്നൈ മെയിൽ 45 മിനിറ്റും കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി രണ്ട് മണിക്കൂർ 20 മിനിറ്റും വൈകിയാണ് സർവീസ് നടത്തിയത്. കനത്ത മഴയെത്തുടർന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ട്രാക്കിൽ രൂപപ്പെട്ട വെള്ളക്കെട്ട് താഴ്ന്നു.