കുമളി: മണ്ണിടിഞ്ഞ് തകർന്ന കീരിക്കര സെന്റ് ആന്റണീസ് പള്ളിയിലേക്ക് വീണ്ടും മണ്ണിടിഞ്ഞ് വീണു. പള്ളിയുടെ ഉൾവശം കല്ലും മണ്ണും കോണ്‍ക്രീറ്റ് സ്ളാബുകളടക്കമുള്ളവ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ ഉണ്ടായ അപകടത്തിന് ശേഷം രാത്രിയിലാണ് വീണ്ടും മണ്ണിടിഞ്ഞത്. അൾത്താര പൂർണമായും മറഞ്ഞു. ഞായറാഴ്ച കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പള്ളിയിലെത്തി വിശുദ്ധ കുർബാന പഴയ പള്ളിയിൽ പ്രതിഷ്ഠിക്കുമെന്ന് വികാരി ഫാ. ജോസ് ചിറ്റടിയിൽ അറിയിച്ചു.
വികാരി ജനറാൾ ഫാ . ജെസ്റ്റിൻ പഴേപറന്പിൽ, കത്തീഡ്രൽ വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ, രൂപത പ്രൊക്കുറേറ്റർ ഫാ. മാർട്ടിൻ വള്ളിയാംകുളം എന്നിവർ അപകടമുണ്ടായ തിങ്കളാഴ്ച പള്ളിയിലെത്തി. ഇന്നലെ വികാരി ജനറാൾ ഫാ. ജോർജ് ആലുങ്കൽ, ദീപിക കാഞ്ഞിരപ്പള്ളി സോണ്‍ കോ - ഓർഡിനേറ്റർ ഫാ. മാത്യു പുത്തൻപറന്പിൽ എന്നിവർ പള്ളി സന്ദർശിച്ചു.
പള്ളിയുടെ വലതുവശത്ത് മുൻ ഭാഗത്തുള്ള വലിയ പാറകൾ മെഷീൻ ഉപയോഗിച്ച് കീറി മാറ്റി പാറ സംരക്ഷണ ഭിത്തിയാക്കിയിരുന്നതാണ്.
തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ ഉണ്ടായ അപകടത്തിന് ശേഷം രാത്രിയിലാണ് വീണ്ടും മണ്ണിടിഞ്ഞത്. അൾത്താര പൂർണമായും മറഞ്ഞു. ഞായറാഴ്ച കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ പള്ളിയിലെത്തി വിശുദ്ധ കുർബാന പഴയ പള്ളിയിൽ പ്രതിഷ്ഠിക്കുമെന്ന് വികാരി ഫാ. ജോസ് ചിറ്റടിയിൽ അറിയിച്ചു.
വികാരി ജനറാൾ ഫാ . ജെസ്റ്റിൻ പഴേപറന്പിൽ, കത്തീഡ്രൽ വികാരി ഫാ. വർഗീസ് പരിന്തിരിക്കൽ, രൂപത പ്രൊക്കുറേറ്റർ ഫാ. മാർട്ടിൻ വള്ളിയാംകുളം എന്നിവർ അപകടമുണ്ടായ തിങ്കളാഴ്ച പള്ളിയിലെത്തി. ഇന്നലെ വികാരി ജനറാൾ ഫാ. ജോർജ് ആലുങ്കൽ, ദീപിക കാഞ്ഞിരപ്പള്ളി സോണ്‍ കോ - ഓർഡിനേറ്റർ ഫാ. മാത്യു പുത്തൻപറന്പിൽ എന്നിവർ പള്ളി സന്ദർശിച്ചു.
പള്ളിയുടെ വലതുവശത്ത് മുൻ ഭാഗത്തുള്ള വലിയ പാറകൾ മെഷീൻ ഉപയോഗിച്ച് കീറി മാറ്റി പാറ സംരക്ഷണ ഭിത്തിയാക്കിയിരുന്നതാണ്.