തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കവാത്ത് മറക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തങ്ങളുടെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിൽനിന്നു നേടിയെടുക്കുമ്പോൾ, കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട് പതിവുപോലെ ചായകുടിച്ചു തിരിച്ചു പോരുന്ന കാഴ്ചയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
പിണറായി വിജയന് തിണ്ണമിടുക്കു മാത്രമേയുള്ളുവെന്നും കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കെതിരേയുള്ള എൽഡിഎഫ് പ്രതിഷേധങ്ങൾ ആത്മാർഥയില്ലാത്തതാണെന്നാണ് ഇതു തെളിയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ആരംഭിക്കുക, റബർ ഇറക്കുമതി അവസാനിപ്പിക്കുക, റേഷൻ വിഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യുഡിഎഫ് നടത്തിയ രാജ്ഭവൻ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി നടപ്പിലാക്കാത്തതിനെതിരേ സമരം നടത്തിയപ്പോൾ പോലും മുഴുവൻ എംപിമാരെയും വിളിക്കാൻ മുഖ്യമന്ത്രി തയാറായില്ല. അവിടെയും രാഷ്ട്രീയം നോക്കിയാണ് അദ്ദേഹം പ്രവർത്തിച്ചത്. തങ്ങളെ ഒഴിവാക്കിയതിനാലാണ് യുഡിഎഫ് എംപിമാർക്ക് പ്രത്യേകമായി സമരം ചെയ്യേണ്ടി വന്നത്. അധികാരത്തിലേറി രണ്ടു വർഷം പിന്നിട്ടിട്ടും കേരളത്തിനുവേണ്ടി ഒരു പദ്ധതി പോലും കേന്ദ്രത്തിൽ നിന്നു നേടിയെടുക്കാൻ പിണറായി സർക്കാരിനായില്ല. റബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ വിലത്തകർച്ചയ്ക്കു പരിഹാരം കാണാൻ കേന്ദ്രത്തിനു കഴിയുന്നില്ല.
സംസ്ഥാനത്ത് നിന്നുള്ള ബിജെപി സ്ഥാനാർഥികളെ വിജയിപ്പിച്ച് എംപിമാരാക്കാത്തതിനുള്ള പ്രതികാരമാണ് മോദി സർക്കാർ കേരളത്തോടു ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ കേന്ദ്രസർക്കാർ കൊള്ളയടിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. കേന്ദ്രത്തിന്റെ ജനദ്രോഹ നിലപാടുകൾക്കെതിരെ യോജിച്ച പോരാട്ടത്തിന് തങ്ങൾ തയാറാണോ എന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടപ്പിലും എടുപ്പിലും വർത്തമാനത്തിലും വസ്ത്രധാരണത്തിലും മോടി കാണിക്കുന്ന നരേന്ദ്ര മോദിക്കു പക്ഷേ ഭരണത്തിന്റെ കാര്യത്തിൽ മാത്രം ഒരു മോടിയുമില്ലെന്ന് കേരള കോണ്ഗ്രസ്-എം ചെയർമാൻ കെ.എം. മാണി പറഞ്ഞു. രാജ്യത്തെ കർഷകർക്ക് ഉത്പാദനച്ചെലവ് പോലും ലഭിക്കാത്ത അവസ്ഥയുണ്ടായിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരോടു മുഖം തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, യുഡിഎഫ് കണ്വീനർ പി.പി. തങ്കച്ചൻ, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, കേരള കോണ്ഗ്രസ് - ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ, സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്, ഫോർവേർഡ് ബ്ളോക്ക് സംസ്ഥാന പ്രസിഡന്റ് റാം മോഹൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ഡോ. ശശി തരൂർ തുടങ്ങിയവർ പ്രസംഗിച്ചു. കേരള കോൺഗ്രസ് എം വർക്കിംഗ് ചെയര്മാൻ പി.ജെ.ജോസഫ്, മോൻസ് ജോസഫ് എംഎൽഎ തുടങ്ങിയവരും പങ്കെടുത്തു.
പിണറായി വിജയന് തിണ്ണമിടുക്കു മാത്രമേയുള്ളുവെന്നും കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിലപാടുകൾക്കെതിരേയുള്ള എൽഡിഎഫ് പ്രതിഷേധങ്ങൾ ആത്മാർഥയില്ലാത്തതാണെന്നാണ് ഇതു തെളിയിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി ആരംഭിക്കുക, റബർ ഇറക്കുമതി അവസാനിപ്പിക്കുക, റേഷൻ വിഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യുഡിഎഫ് നടത്തിയ രാജ്ഭവൻ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.
കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി നടപ്പിലാക്കാത്തതിനെതിരേ സമരം നടത്തിയപ്പോൾ പോലും മുഴുവൻ എംപിമാരെയും വിളിക്കാൻ മുഖ്യമന്ത്രി തയാറായില്ല. അവിടെയും രാഷ്ട്രീയം നോക്കിയാണ് അദ്ദേഹം പ്രവർത്തിച്ചത്. തങ്ങളെ ഒഴിവാക്കിയതിനാലാണ് യുഡിഎഫ് എംപിമാർക്ക് പ്രത്യേകമായി സമരം ചെയ്യേണ്ടി വന്നത്. അധികാരത്തിലേറി രണ്ടു വർഷം പിന്നിട്ടിട്ടും കേരളത്തിനുവേണ്ടി ഒരു പദ്ധതി പോലും കേന്ദ്രത്തിൽ നിന്നു നേടിയെടുക്കാൻ പിണറായി സർക്കാരിനായില്ല. റബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ വിലത്തകർച്ചയ്ക്കു പരിഹാരം കാണാൻ കേന്ദ്രത്തിനു കഴിയുന്നില്ല.
സംസ്ഥാനത്ത് നിന്നുള്ള ബിജെപി സ്ഥാനാർഥികളെ വിജയിപ്പിച്ച് എംപിമാരാക്കാത്തതിനുള്ള പ്രതികാരമാണ് മോദി സർക്കാർ കേരളത്തോടു ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ കേന്ദ്രസർക്കാർ കൊള്ളയടിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. കേന്ദ്രത്തിന്റെ ജനദ്രോഹ നിലപാടുകൾക്കെതിരെ യോജിച്ച പോരാട്ടത്തിന് തങ്ങൾ തയാറാണോ എന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടപ്പിലും എടുപ്പിലും വർത്തമാനത്തിലും വസ്ത്രധാരണത്തിലും മോടി കാണിക്കുന്ന നരേന്ദ്ര മോദിക്കു പക്ഷേ ഭരണത്തിന്റെ കാര്യത്തിൽ മാത്രം ഒരു മോടിയുമില്ലെന്ന് കേരള കോണ്ഗ്രസ്-എം ചെയർമാൻ കെ.എം. മാണി പറഞ്ഞു. രാജ്യത്തെ കർഷകർക്ക് ഉത്പാദനച്ചെലവ് പോലും ലഭിക്കാത്ത അവസ്ഥയുണ്ടായിട്ടും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരോടു മുഖം തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ, യുഡിഎഫ് കണ്വീനർ പി.പി. തങ്കച്ചൻ, ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, കേരള കോണ്ഗ്രസ് - ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ, സിഎംപി സംസ്ഥാന സെക്രട്ടറി സി.പി. ജോണ്, ഫോർവേർഡ് ബ്ളോക്ക് സംസ്ഥാന പ്രസിഡന്റ് റാം മോഹൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ഡോ. ശശി തരൂർ തുടങ്ങിയവർ പ്രസംഗിച്ചു. കേരള കോൺഗ്രസ് എം വർക്കിംഗ് ചെയര്മാൻ പി.ജെ.ജോസഫ്, മോൻസ് ജോസഫ് എംഎൽഎ തുടങ്ങിയവരും പങ്കെടുത്തു.