തിരുവനന്തപുരം: നീതി വൈകുന്നതു നീതി നിഷേധമാകുമെങ്കിലും ധൃതി പിടിച്ചുള്ള നീതിനിർവഹണം വിപരീതഫലമുളവാക്കുമെന്ന് ഓറിയന്റൽ കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിലെ സെമിനാറിൽ അഭിപ്രായം.
സുതാര്യവും സത്യസന്ധവുമായ നടപടിക്രമങ്ങളിലൂടെ സത്യം കണ്ടെത്താനുള്ള പരിശ്രമമാണുണ്ടാകേണ്ടത്. വ്യക്തിയുടെ അന്തസിനു വില കൽപിച്ചു കൊണ്ടുള്ള സമീപനമുണ്ടാകണം. ദയാലുവും കരുണാമയനുമായ യേശുവിന്റെ ചൈതന്യം എല്ലാവരിലുമുണ്ടാകണം. മൂല്യസംരക്ഷണമാണ് കാനൻ നിയമങ്ങളുടെ ലക്ഷ്യം. സത്യം കണ്ടെത്താനും സത്യത്തോട് ആദരവു പുലർത്താനുമുള്ള തുറവിയും സന്നദ്ധതയും എല്ലാ ഭാഗത്തു നിന്നുമുണ്ടാകണം.
സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവും സത്യസന്ധവുമായ അന്വേഷണമാണ് എല്ലാ രംഗങ്ങളിലുമുണ്ടാകേണ്ടത്. സഭാമക്കൾ ഏതു ജീവിതതുറയിൽ പെട്ടവരാണെങ്കിലും ജീവിതാന്തസിന്റെ കടമകൾ വിശ്വസ്തതയോടെ നിറവേറ്റി സമൂഹത്തിലും സഭയിലും സാക്ഷ്യത്തിന്റെ ജീവിതം നയിക്കാൻ ശ്രദ്ധിക്കണമെന്നും സെമിനാറിൽ അഭിപ്രായമുയർന്നു.
കുറ്റകൃത്യങ്ങൾ, സഭാനിയമത്തിലെ ശിക്ഷാനടപടിക്രമങ്ങൾ, സിവിൽ നിയമത്തിലെ പോക്സോ ആക്ട് എന്നിവയേക്കുറിച്ചായിരുന്നു പ്രധാനമായും ചർച്ചകൾ നടന്നത്. റവ.ഡോ. ജോയി മംഗലത്ത്, റവ.ഡോ. വർഗീസ് പെരുമായൻ, ഡോ. ജയിംസ് വടക്കുംചേരി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
റവ.ഡോ. റെജി വർഗീസ് മനയ്ക്കലേത്ത്, റവ.ഡോ. വർഗീസ് പാലത്തിങ്കൽ, റവ.ഡോ. തോമസ് കുഴിനാപ്പുറത്ത്, റവ.ഡോ. ജോണ്സണ് മാനാടൻ, റവ.ഡോ. ജോർജ് തോമസ് കൊച്ചുവിളയിൽ, റവ.ഡോ. ബനഡിക്ട് കുര്യൻ, റവ.ഡോ. തോമസ് പാറയ്ക്കൽ, റവ.ഡോ. ഗീവർഗീസ് കുറ്റിയിൽ ഒഐസി, സിസ്റ്റർ ഡോ. അനില ക്രിസ്റ്റി ഡിഎം, സിസ്റ്റർ ഐറീൻ ഡിഎം എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.
ഇന്ന് ദൈവദാസൻ മാർ ഈവാനിയോസിന്റെ കബറിട ചാപ്പലിൽ കാനൻ ലോ സൊസൈറ്റി അംഗങ്ങൾക്കു വേണ്ടി സിബിസിഐ ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
സുതാര്യവും സത്യസന്ധവുമായ നടപടിക്രമങ്ങളിലൂടെ സത്യം കണ്ടെത്താനുള്ള പരിശ്രമമാണുണ്ടാകേണ്ടത്. വ്യക്തിയുടെ അന്തസിനു വില കൽപിച്ചു കൊണ്ടുള്ള സമീപനമുണ്ടാകണം. ദയാലുവും കരുണാമയനുമായ യേശുവിന്റെ ചൈതന്യം എല്ലാവരിലുമുണ്ടാകണം. മൂല്യസംരക്ഷണമാണ് കാനൻ നിയമങ്ങളുടെ ലക്ഷ്യം. സത്യം കണ്ടെത്താനും സത്യത്തോട് ആദരവു പുലർത്താനുമുള്ള തുറവിയും സന്നദ്ധതയും എല്ലാ ഭാഗത്തു നിന്നുമുണ്ടാകണം.
സ്വതന്ത്രവും നിഷ്പക്ഷവും നീതിയുക്തവും സത്യസന്ധവുമായ അന്വേഷണമാണ് എല്ലാ രംഗങ്ങളിലുമുണ്ടാകേണ്ടത്. സഭാമക്കൾ ഏതു ജീവിതതുറയിൽ പെട്ടവരാണെങ്കിലും ജീവിതാന്തസിന്റെ കടമകൾ വിശ്വസ്തതയോടെ നിറവേറ്റി സമൂഹത്തിലും സഭയിലും സാക്ഷ്യത്തിന്റെ ജീവിതം നയിക്കാൻ ശ്രദ്ധിക്കണമെന്നും സെമിനാറിൽ അഭിപ്രായമുയർന്നു.
കുറ്റകൃത്യങ്ങൾ, സഭാനിയമത്തിലെ ശിക്ഷാനടപടിക്രമങ്ങൾ, സിവിൽ നിയമത്തിലെ പോക്സോ ആക്ട് എന്നിവയേക്കുറിച്ചായിരുന്നു പ്രധാനമായും ചർച്ചകൾ നടന്നത്. റവ.ഡോ. ജോയി മംഗലത്ത്, റവ.ഡോ. വർഗീസ് പെരുമായൻ, ഡോ. ജയിംസ് വടക്കുംചേരി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.
റവ.ഡോ. റെജി വർഗീസ് മനയ്ക്കലേത്ത്, റവ.ഡോ. വർഗീസ് പാലത്തിങ്കൽ, റവ.ഡോ. തോമസ് കുഴിനാപ്പുറത്ത്, റവ.ഡോ. ജോണ്സണ് മാനാടൻ, റവ.ഡോ. ജോർജ് തോമസ് കൊച്ചുവിളയിൽ, റവ.ഡോ. ബനഡിക്ട് കുര്യൻ, റവ.ഡോ. തോമസ് പാറയ്ക്കൽ, റവ.ഡോ. ഗീവർഗീസ് കുറ്റിയിൽ ഒഐസി, സിസ്റ്റർ ഡോ. അനില ക്രിസ്റ്റി ഡിഎം, സിസ്റ്റർ ഐറീൻ ഡിഎം എന്നിവർ ചർച്ചകൾക്കു നേതൃത്വം നൽകി.
ഇന്ന് ദൈവദാസൻ മാർ ഈവാനിയോസിന്റെ കബറിട ചാപ്പലിൽ കാനൻ ലോ സൊസൈറ്റി അംഗങ്ങൾക്കു വേണ്ടി സിബിസിഐ ദൈവശാസ്ത്ര കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.