തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനം മുൻ നിശ്ചയിച്ച പ്രകാരമുള്ള ഷെഡ്യൂൾ അനുസരിച്ച് നടത്തുമെന്നു പ്രവേശന പരീക്ഷാ കമ്മീഷണർ. മദ്രാസ് ഹൈക്കോടതി വിധിയെ തുടർന്ന് മെഡിക്കൽ അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലെ പ്രവേശന നടപടികൾ പ്രതിസന്ധിയിലായിരുന്നു. എന്നാൽ, സംസ്ഥാനത്ത് മെഡിക്കൽ, ഡെന്റൽ ഒന്നാം ഘട്ട അലോട്ട്മെന്റ് പൂർത്തിയായി.
ജൂലൈ 12 നായിരുന്നു ഒന്നാം ഘട്ട അലോട്ട്മെന്റ് നടന്നത്. രണ്ടാം ഘട്ട അലോട്ട്മെന്റ് ഈ മാസം 26 നാണ്. അഖിലേന്ത്യാ ക്വോട്ട സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു കഴിഞ്ഞു. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇക്കാര്യത്തിൽ കോടതി വിധി ഉണ്ടാകാനുള്ള സാധ്യതയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തിൽ പ്രഖ്യാപിച്ചിട്ടുള്ള മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന സമയക്രമത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ പി.കെ. സുധീർ ബാബു പറഞ്ഞു. സംസ്ഥാനത്ത് ഒന്നാം ഘട്ട അലോട്ട്മെന്റിനു ശേഷം ബാക്കിയുള്ള സീറ്റുകളിലേക്കാണ് 26 ന് രണ്ടാം അലോട്ട്മെന്റ്.
അഖിലേന്ത്യാ ക്വോട്ട സംബന്ധിച്ച മദ്രാസ് ഹൈക്കോടതി വിധി അഖിലേന്ത്യാക്വോട്ടയിൽ തമിഴ്നാട്ടിൽ പ്രവേശനം നേടിയ മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ആശങ്കയിലാക്കിയിട്ടുണ്ട്. തമിഴിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നൽകണമെന്ന ഉത്തരവ് നടപ്പാക്കിയാൽ അത് മറ്റു വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കും.
ജൂലൈ 12 നായിരുന്നു ഒന്നാം ഘട്ട അലോട്ട്മെന്റ് നടന്നത്. രണ്ടാം ഘട്ട അലോട്ട്മെന്റ് ഈ മാസം 26 നാണ്. അഖിലേന്ത്യാ ക്വോട്ട സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചു കഴിഞ്ഞു. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇക്കാര്യത്തിൽ കോടതി വിധി ഉണ്ടാകാനുള്ള സാധ്യതയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തിൽ പ്രഖ്യാപിച്ചിട്ടുള്ള മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന സമയക്രമത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രവേശന പരീക്ഷാ കമ്മീഷണർ പി.കെ. സുധീർ ബാബു പറഞ്ഞു. സംസ്ഥാനത്ത് ഒന്നാം ഘട്ട അലോട്ട്മെന്റിനു ശേഷം ബാക്കിയുള്ള സീറ്റുകളിലേക്കാണ് 26 ന് രണ്ടാം അലോട്ട്മെന്റ്.
അഖിലേന്ത്യാ ക്വോട്ട സംബന്ധിച്ച മദ്രാസ് ഹൈക്കോടതി വിധി അഖിലേന്ത്യാക്വോട്ടയിൽ തമിഴ്നാട്ടിൽ പ്രവേശനം നേടിയ മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ ആശങ്കയിലാക്കിയിട്ടുണ്ട്. തമിഴിൽ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നൽകണമെന്ന ഉത്തരവ് നടപ്പാക്കിയാൽ അത് മറ്റു വിദ്യാർഥികളെ പ്രതികൂലമായി ബാധിക്കും.