തിരുവനന്തപുരം: രണ്ടു ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ കേരളത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി. ട്രാക്കിലേക്കു മണ്ണിടിഞ്ഞു വീണും മരം ഒടിഞ്ഞു വീണും സിഗ്നലിംഗ് സംവിധാനം തകരാറിലായും റെയിൽവേ ഇലക്ട്രിക് ലൈനിനു മുകളിലേക്കു മരംവീണും ആണ് ഗതാഗതം താറുമാറായത്. തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഇന്നലെ പത്തു പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. നിരവധി ട്രെയിനുകൾ വൈകിയോടി.
എറണാകുളം സൗത്ത് സ്റ്റേഷനിലെ വെള്ളക്കെട്ടിനു പുറമെ എൻജിൻ തകരാർ കൂടിയായതോടെ ജനം വല്ലാതെ വലഞ്ഞു. മംഗലാപുരം-തിരുവനന്തപുരം അന്ത്യോദയ എക്സ്പ്രസിനു മുകളിൽ മരം ഒടിഞ്ഞു വീണതിനെത്തുടർന്ന് ആലപ്പുഴ വഴിയുള്ള ട്രെയിൻഗതാഗതം മണിക്കൂറുകളോളം താറുമാറായി. രാവിലെ 6.45 ഓടെയാണു മരം വീണത്. ചന്തിരൂരിലായിരുന്നു സംഭവം. ഓടുന്ന ട്രെയിനിന്റെ ഏറ്റവും പിന്നിലെ ബോഗിക്കു മുകളിലേക്കാണ് മരം വീണത്, ആളപായമില്ല.
എറണാകുളം-നിലമ്പൂർ പാസഞ്ചർ(രാവിലെ 7.25), നിലമ്പൂർ-എറണാകുളം പാസഞ്ചർ(ഉച്ചയ്ക്ക് 2.55), ആലപ്പുഴ വഴി എറണാകുളം-കായംകുളം പാസഞ്ചർ(രാവിലെ 10.05), കായംകുളം-എറണാകുളം പാസഞ്ചർ(ഉച്ചയ്ക്ക് 1.10), എറണാകുളം-ആലപ്പുഴ പാസഞ്ചർ(രാവിലെ 7.35), ആലപ്പുഴ-എറണാകുളം പാസഞ്ചർ(ഉച്ചയ്ക്ക് 2.55), കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം പാസഞ്ചർ(രാവിലെ 11.10), ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം പാസഞ്ചർ(രാത്രി 7.40), കൊല്ലം-പുനലൂർ പാസഞ്ചർ(ഉ്ച്ചയ്ക്ക് 12.55), പുനലൂർ-കൊല്ലം പാസഞ്ചർ(വൈകുന്നേരം അഞ്ചിന്) എന്നീ പാസഞ്ചർ ട്രെയിനുകൾ ഇന്നലെ സർവീസ് റദ്ദാക്കി.
കൊല്ലം-എറണാകുളം പാസഞ്ചർ പിറവം റോഡിൽ യാത്ര അവസാനിപ്പിച്ചു. എറണാകുളം-കൊല്ലം പാസഞ്ചർ പിറവം റോഡിൽ നിന്നുമാണ് സർവീസ് ആരംഭിച്ചത്. മുംബൈ എക്സ്പ്രസ്, നേത്രാവതി, കേരള, വെരാവൽ എക്സ്പ്രസ് എന്നിവയെല്ലാം തടസമില്ലാതെ പുറപ്പെട്ടു. ഇതിനു ശേഷമാണു തീവണ്ടികൾ വൈകാൻ തുടങ്ങിയത്. തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് രണ്ടേകാൽ മണിക്കൂർ വൈകി ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഇന്നലെ സർവീസ് ആരംഭിച്ചത്. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഉച്ചയ്ക്ക് 2.45 നും തിരുവനന്തപുരം-ചെന്നൈ സെൻട്രൽ മെയിൽ വൈകുന്നേരം നാലിനും കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസ് രാത്രി 8.30 നുമാണ് സർവീസ് അരംഭിച്ചത്.
രാവിലെ 11. 15ന് എത്തേണ്ടിയിരുന്ന ചെന്നൈ തിരുവനന്തപുരം മെയിൽ മൂന്നേകാൽ മണിക്കൂർ വൈകിയാണ് തലസ്ഥാനത്ത് എത്തിയത്. രാവിലെ 7.15 ന് ആലുവ പിന്നിട്ട വണ്ടിയാണ് പിന്നീട് വൈകിയത്. കന്യാകുമാരി എക്സ്പ്രസ് ഉച്ചയ്ക്ക് 12.50 ന് എത്തേണ്ടിയിരുന്നതും. എത്തിയത് വൈകുന്നേരം 4.45ന്. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി രണ്ടുമണിക്കൂറോളം വൈകി.
ഇന്നു രാവിലെ 7.45 ന് പുറപ്പെടേണ്ടിയിരുന്ന തിരുനെൽവേലി-ജംനഗർ ദ്വൈവാര എക്സ്പ്രസ് ട്രയിൻ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
എറണാകുളം സൗത്ത് സ്റ്റേഷനിലെ വെള്ളക്കെട്ടിനു പുറമെ എൻജിൻ തകരാർ കൂടിയായതോടെ ജനം വല്ലാതെ വലഞ്ഞു. മംഗലാപുരം-തിരുവനന്തപുരം അന്ത്യോദയ എക്സ്പ്രസിനു മുകളിൽ മരം ഒടിഞ്ഞു വീണതിനെത്തുടർന്ന് ആലപ്പുഴ വഴിയുള്ള ട്രെയിൻഗതാഗതം മണിക്കൂറുകളോളം താറുമാറായി. രാവിലെ 6.45 ഓടെയാണു മരം വീണത്. ചന്തിരൂരിലായിരുന്നു സംഭവം. ഓടുന്ന ട്രെയിനിന്റെ ഏറ്റവും പിന്നിലെ ബോഗിക്കു മുകളിലേക്കാണ് മരം വീണത്, ആളപായമില്ല.
എറണാകുളം-നിലമ്പൂർ പാസഞ്ചർ(രാവിലെ 7.25), നിലമ്പൂർ-എറണാകുളം പാസഞ്ചർ(ഉച്ചയ്ക്ക് 2.55), ആലപ്പുഴ വഴി എറണാകുളം-കായംകുളം പാസഞ്ചർ(രാവിലെ 10.05), കായംകുളം-എറണാകുളം പാസഞ്ചർ(ഉച്ചയ്ക്ക് 1.10), എറണാകുളം-ആലപ്പുഴ പാസഞ്ചർ(രാവിലെ 7.35), ആലപ്പുഴ-എറണാകുളം പാസഞ്ചർ(ഉച്ചയ്ക്ക് 2.55), കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം പാസഞ്ചർ(രാവിലെ 11.10), ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം പാസഞ്ചർ(രാത്രി 7.40), കൊല്ലം-പുനലൂർ പാസഞ്ചർ(ഉ്ച്ചയ്ക്ക് 12.55), പുനലൂർ-കൊല്ലം പാസഞ്ചർ(വൈകുന്നേരം അഞ്ചിന്) എന്നീ പാസഞ്ചർ ട്രെയിനുകൾ ഇന്നലെ സർവീസ് റദ്ദാക്കി.
കൊല്ലം-എറണാകുളം പാസഞ്ചർ പിറവം റോഡിൽ യാത്ര അവസാനിപ്പിച്ചു. എറണാകുളം-കൊല്ലം പാസഞ്ചർ പിറവം റോഡിൽ നിന്നുമാണ് സർവീസ് ആരംഭിച്ചത്. മുംബൈ എക്സ്പ്രസ്, നേത്രാവതി, കേരള, വെരാവൽ എക്സ്പ്രസ് എന്നിവയെല്ലാം തടസമില്ലാതെ പുറപ്പെട്ടു. ഇതിനു ശേഷമാണു തീവണ്ടികൾ വൈകാൻ തുടങ്ങിയത്. തിരുവനന്തപുരം-തിരുച്ചിറപ്പള്ളി ഇന്റർസിറ്റി എക്സ്പ്രസ് രണ്ടേകാൽ മണിക്കൂർ വൈകി ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഇന്നലെ സർവീസ് ആരംഭിച്ചത്. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഉച്ചയ്ക്ക് 2.45 നും തിരുവനന്തപുരം-ചെന്നൈ സെൻട്രൽ മെയിൽ വൈകുന്നേരം നാലിനും കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസ് രാത്രി 8.30 നുമാണ് സർവീസ് അരംഭിച്ചത്.
രാവിലെ 11. 15ന് എത്തേണ്ടിയിരുന്ന ചെന്നൈ തിരുവനന്തപുരം മെയിൽ മൂന്നേകാൽ മണിക്കൂർ വൈകിയാണ് തലസ്ഥാനത്ത് എത്തിയത്. രാവിലെ 7.15 ന് ആലുവ പിന്നിട്ട വണ്ടിയാണ് പിന്നീട് വൈകിയത്. കന്യാകുമാരി എക്സ്പ്രസ് ഉച്ചയ്ക്ക് 12.50 ന് എത്തേണ്ടിയിരുന്നതും. എത്തിയത് വൈകുന്നേരം 4.45ന്. കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി രണ്ടുമണിക്കൂറോളം വൈകി.
ഇന്നു രാവിലെ 7.45 ന് പുറപ്പെടേണ്ടിയിരുന്ന തിരുനെൽവേലി-ജംനഗർ ദ്വൈവാര എക്സ്പ്രസ് ട്രയിൻ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.