തിരുവനന്തപുരം: ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിൽ സംസ്ഥാനത്തു പെയ്തതു റിക്കാർഡ് മഴ. സംസ്ഥാനത്തു മൊത്തമായി 8.2 സെന്റിമീറ്റർ മഴ അപ്പോൾ പെയ്തു. 8.9 സെന്റിമീറ്റർ പെയ്ത 2014 ഓഗസ്റ്റ് ഒന്നിനുശേഷം ഇത്രയും വലിയ ഏകദിന മഴ ഉണ്ടായിട്ടില്ല. 2013 ഓഗസ്റ്റ് അഞ്ചിന് 8.2 സെന്റിമീറ്റർ മഴ ലഭിച്ചിരുന്നു.
ഞായറാഴ്ചത്തെ മഴയുടെ സിംഹഭാഗവും തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലായിരുന്നു. 20 സെന്റിമീറ്ററിലേറെ മഴ കൊച്ചി നാവിക വിമാനത്താവളം, കോഴ (23സെന്റി മീറ്റർ), പിറവം (22.09 സെ.മി), മൂന്നാർ (20.23 സെ.മി) എന്നിവിടങ്ങളി ൽ രേഖപ്പെടുത്തി.
ഞായറാഴ്ചത്തെ മഴയുടെ സിംഹഭാഗവും തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലായിരുന്നു. 20 സെന്റിമീറ്ററിലേറെ മഴ കൊച്ചി നാവിക വിമാനത്താവളം, കോഴ (23സെന്റി മീറ്റർ), പിറവം (22.09 സെ.മി), മൂന്നാർ (20.23 സെ.മി) എന്നിവിടങ്ങളി ൽ രേഖപ്പെടുത്തി.