തൊടുപുഴ: കനത്ത മഴയെത്തുടർന്ന് ഇടുക്കി ജില്ലയിൽ നാലിടത്ത് ഉരുൾപൊട്ടൽ ഉണ്ടായി. പൂമാല മേത്തൊട്ടി, മൂലമറ്റം ആശ്രമം, ഈട്ടിത്തോപ്പ്, ചെറുതോണി കൊച്ചുകരിന്പൻ എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. പൂമാല കിഴക്കേ മേത്തൊട്ടി ഈട്ടിക്കുന്നേൽ രാജനും കുടുംബവും താമസിച്ചിരുന്ന വീട് ഉരുൾപൊട്ടലിൽ പൂർണമായും മണ്ണിനടിയിലായി. ആദിവാസി വിഭാഗത്തിൽപ്പെട്ട ഇവരുടെ ആകെയുണ്ടായിരുന്ന സന്പാദ്യങ്ങളാണ് ഉരുൾ കവർന്നെടുത്തത്. മഴ ശക്തമായിരുന്നതിനാൽ രാത്രി ഇവർ വീട്ടിൽനിന്നു മാറി താമസിച്ചതിനാലാണ് ദുരന്തത്തിൽ നിന്നു രക്ഷപ്പെട്ടത്. ഉരുൾപൊട്ടലിനെത്തുടർന്ന് കുളമാവ്-നാളിയാനി റോഡ് തകർന്നു. 150-ഓളം കുടുംബങ്ങൾ പുറം ലോകവുമായി ബന്ധപ്പെടാനാവാതെ ഒറ്റപ്പെട്ടു.
കൊട്ടാരക്കര -ദിണ്ടിഗൽ ദേശീയപാതയിൽ വണ്ടിപ്പെരിയാറിനു സമീപം കക്കി കവലയിലും നെല്ലി മലയിലും വെള്ളം കയറി. വണ്ടിപ്പെരിയാർ, വള്ളക്കടവ് പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ദേശീയപാതയോരത്തു താമസിക്കുന്ന നൂറ്റന്പതോളം കുടുംബങ്ങളിലെ ആളുകളെ വണ്ടിപ്പെരിയാർ ഗവ. എൽ പി സ്കൂളിലേക്കു മാറ്റിപ്പാർപ്പിച്ചു. കൊച്ചുകരിന്പൻ മലയിൽ അഭിമന്യുവിന്റെ വീട്ടിലേക്കു മണ്ണിടിഞ്ഞുവീണു വീടുതകർന്നു.
അറക്കുളം വെള്ളിയാമറ്റം പഞ്ചായത്തുകളിൽ നാലിടത്ത് ഉരുൾപൊട്ടി. ജില്ലയിൽ പല ഭാഗത്തും ഉണ്ടായ ഉരുൾപൊട്ടലിൽ വീടുകൾക്കു നാശ നഷ്ടം നേരിട്ടു. ഏക്കർ കണക്കിന് കൃഷിയിടം മലവെള്ളപ്പാച്ചിലിൽ നശിച്ചിട്ടുണ്ട്. നദികളും തോടുകളും കര കവിഞ്ഞൊഴുകി. ഉരുൾപൊട്ടലിനെത്തുടർന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. റോഡിലേക്കു മണ്ണിടിഞ്ഞു വീണു പല പ്രധാന പാതകളിലും ഗതാഗതവും തടസപ്പെട്ടു.
കൊട്ടാരക്കര -ദിണ്ടിഗൽ ദേശീയപാതയിൽ വണ്ടിപ്പെരിയാറിനു സമീപം കക്കി കവലയിലും നെല്ലി മലയിലും വെള്ളം കയറി. വണ്ടിപ്പെരിയാർ, വള്ളക്കടവ് പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ദേശീയപാതയോരത്തു താമസിക്കുന്ന നൂറ്റന്പതോളം കുടുംബങ്ങളിലെ ആളുകളെ വണ്ടിപ്പെരിയാർ ഗവ. എൽ പി സ്കൂളിലേക്കു മാറ്റിപ്പാർപ്പിച്ചു. കൊച്ചുകരിന്പൻ മലയിൽ അഭിമന്യുവിന്റെ വീട്ടിലേക്കു മണ്ണിടിഞ്ഞുവീണു വീടുതകർന്നു.
അറക്കുളം വെള്ളിയാമറ്റം പഞ്ചായത്തുകളിൽ നാലിടത്ത് ഉരുൾപൊട്ടി. ജില്ലയിൽ പല ഭാഗത്തും ഉണ്ടായ ഉരുൾപൊട്ടലിൽ വീടുകൾക്കു നാശ നഷ്ടം നേരിട്ടു. ഏക്കർ കണക്കിന് കൃഷിയിടം മലവെള്ളപ്പാച്ചിലിൽ നശിച്ചിട്ടുണ്ട്. നദികളും തോടുകളും കര കവിഞ്ഞൊഴുകി. ഉരുൾപൊട്ടലിനെത്തുടർന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. റോഡിലേക്കു മണ്ണിടിഞ്ഞു വീണു പല പ്രധാന പാതകളിലും ഗതാഗതവും തടസപ്പെട്ടു.