കൊച്ചി: കനത്തമഴയിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രാക്കുകൾ വെള്ളത്തിൽ മുങ്ങിയതു ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. അഞ്ചു പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. മറ്റു ട്രെയിനുകൾ വൈകിയാണ് ഓടിയത്.
സ്റ്റേഷനോടു ചേർന്നുള്ള നഗരപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ സ്റ്റേഷനിലെ ട്രാക്കിൽനിന്നു വെള്ളം വറ്റിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം തകരാറിലായതിനാൽ മാനുവൽ സിഗ്നലിംഗ് ആണ് നടക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് എറണാകുളം വരെയും തിരിച്ചുമുള്ള ട്രെയിനുകളെല്ലാം രണ്ടു മുതൽ മൂന്നുമണിക്കൂർ വരെ വൈകിയാണ് സർവീസ് നടത്തിയത്. കൊച്ചുവേളി ബംഗളൂരു എക്സ്പ്രസ്, തിരുവനന്തപുരം ഗുരുവായൂർ ഇന്റർസിറ്റി ട്രെയിനുകൾ ഒന്നരമണിക്കൂർ വൈകി. കോട്ടയം-തൃശൂർ റൂട്ടിലുള്ള ട്രെയിനുകൾ സൗത്ത് സ്റ്റേഷനിൽ കയറാതെ നോർത്ത് സ്റ്റേഷൻ വഴി മാത്രമാണ് കൂടുതലായും സർവീസ് നടത്തിയത്.
സ്റ്റേഷനോടു ചേർന്നുള്ള നഗരപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയതോടെ സ്റ്റേഷനിലെ ട്രാക്കിൽനിന്നു വെള്ളം വറ്റിക്കാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം തകരാറിലായതിനാൽ മാനുവൽ സിഗ്നലിംഗ് ആണ് നടക്കുന്നത്.
തിരുവനന്തപുരത്തുനിന്ന് എറണാകുളം വരെയും തിരിച്ചുമുള്ള ട്രെയിനുകളെല്ലാം രണ്ടു മുതൽ മൂന്നുമണിക്കൂർ വരെ വൈകിയാണ് സർവീസ് നടത്തിയത്. കൊച്ചുവേളി ബംഗളൂരു എക്സ്പ്രസ്, തിരുവനന്തപുരം ഗുരുവായൂർ ഇന്റർസിറ്റി ട്രെയിനുകൾ ഒന്നരമണിക്കൂർ വൈകി. കോട്ടയം-തൃശൂർ റൂട്ടിലുള്ള ട്രെയിനുകൾ സൗത്ത് സ്റ്റേഷനിൽ കയറാതെ നോർത്ത് സ്റ്റേഷൻ വഴി മാത്രമാണ് കൂടുതലായും സർവീസ് നടത്തിയത്.