കോതമംഗലം: ശക്തമായ മഴയിൽ മണികണ്ഠംചാലിൽ പാലവും റോഡും വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് യഥാസമയം ചികിത്സ കിട്ടാതെ മധ്യവയസ്കൻ മരിച്ചു. വെള്ളാരംകുത്ത് ആദിവാസികുടിയിൽ താമസിക്കുന്ന ടോമി തോമസ് (52) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 11ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട ടോമിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാനായി ജീപ്പിൽ മണികണ്ഠംചാലിൽ എത്തിച്ചെങ്കിലും മറുകര കടക്കാനുള്ള ഏക ആശ്രയമായ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയിരുന്നു. പിന്നീട് വള്ളക്കാരനെ വിളിച്ചു വരുത്തി വഞ്ചിയിൽ മറുകര യെത്തിച്ചു മറ്റൊരു ജീപ്പിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ടോമിയുടെ ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഓമനയാണ് ടോമിയുടെ ഭാര്യ.
കഴിഞ്ഞ ഒരാഴ്ചയായി മണികണ്ഠംചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ചപ്പാത്തിൽ പുതിയ പാലം നിർമിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വനം വകുപ്പിന്റെ പിടിവാശിയാണ് പാലം നിർമാണത്തിനു തടസമായിരിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.
ഞായറാഴ്ച രാത്രി 11ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട ടോമിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിക്കാനായി ജീപ്പിൽ മണികണ്ഠംചാലിൽ എത്തിച്ചെങ്കിലും മറുകര കടക്കാനുള്ള ഏക ആശ്രയമായ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയിരുന്നു. പിന്നീട് വള്ളക്കാരനെ വിളിച്ചു വരുത്തി വഞ്ചിയിൽ മറുകര യെത്തിച്ചു മറ്റൊരു ജീപ്പിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ടോമിയുടെ ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഓമനയാണ് ടോമിയുടെ ഭാര്യ.
കഴിഞ്ഞ ഒരാഴ്ചയായി മണികണ്ഠംചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. ചപ്പാത്തിൽ പുതിയ പാലം നിർമിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വനം വകുപ്പിന്റെ പിടിവാശിയാണ് പാലം നിർമാണത്തിനു തടസമായിരിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു.