കോട്ടയം: ദീപിക ഇന്നലെ പ്രസിദ്ധീകരിച്ച “ജീവന്മരണ പോരാട്ടം കഴിഞ്ഞു, എൽവിൽ ഗോൾഡൻ ബേബി’’ എന്ന എക്സ്ക്ലൂസീവ് റിപ്പോർട്ടിന് മലയാളക്കരയുടെ അഭിവാദ്യം. ദീപികയിൽ വാർത്ത വന്നതിനെത്തുടർന്ന് മലയാളത്തിലെ മിക്ക മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഇത് ഏറ്റെടുത്തു.
ലക്ഷക്കണക്കിനാളുകൾ വായിച്ച വാർത്ത ആയിരങ്ങളാണ് ഷെയർ ചെയ്തിട്ടുള്ളത്. പ്രചോദനാത്മകമായ ഈ വാർത്ത വിദേശമലയാളികൾക്കിടയിലും ഏറെ ചർച്ച ചെയ്യപ്പെട്ടു. നൂറുകണക്കിനു പ്രതികരണങ്ങളാണ് ഇ മെയിൽ, സോഷ്യൽ മീഡിയ, ഫോൺ എന്നിവയിലൂടെയും, നേരിട്ടും എത്തിയത്. ഗോൾഡൻ ബേബി മാത്രമല്ല അവൻ ഗോഡ്സ് ഓൺ ബേബിയെന്നായിരുന്നു ചിലരുടെ പ്രതികരണം.
മാസങ്ങളായി അബോധാവസ്ഥയിലായിരുന്ന ബെറ്റിന എന്ന യുവതിയുടെയും ഉദരത്തിലുണ്ടായിരുന്ന കുഞ്ഞ് ആരോഗ്യവാനായി പിറന്നതിന്റെയും അതോടെ അമ്മ അതിവേഗം ജീവിതത്തിലേക്കു തിരിച്ചുവന്നതിന്റെയും അത്യപൂർവമായ കഥയാണ് കേരളത്തിന്റെ ശ്രദ്ധയാകർഷിച്ചത്. സ്വാഭാവിക ഗർഭച്ഛിദ്രത്തിന് ഇരയായിക്കൊള്ളുമെന്നു ഡോക്ടർമാർപോലും വിലയിരുത്തിയ കുഞ്ഞ് ആരോഗ്യവാനായി പിറന്നു.
കോട്ടയം മെഡിക്കൽ കോളജിൽ അബോർഷൻ നടത്താൻ ബെറ്റിനയെ കൊണ്ടുപോയതാണ്. എന്നാൽ, ആ ഗർഭഛിദ്രം അമ്മയുടെ ജീവൻ അപകടത്തിലാക്കിയേക്കാമെന്നും അബോർഷൻ സ്വാഭാവികമായി നടന്നുകൊള്ളുമെന്നുമായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. പിന്നീടു വൈദ്യശാസ്ത്രത്തിന്റെ കണക്കൂട്ടലുകൾ തെറ്റുന്ന കാഴ്ചയാണ് കണ്ടത്. അമ്മയ്ക്കു തുടർച്ചയായി നല്കിക്കൊണ്ടിരുന്ന മരുന്നുകളുടെ പാർശ്വഫലങ്ങളെ അതിജീവിച്ച് കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നു. ഇടയ്ക്ക് ഒരു സ്കാനിംഗിൽ കുഞ്ഞിന് ഒരു കൈ ഇല്ലെന്ന തോന്നലുണ്ടായി. എന്നാൽ പിന്നീട് ആ അവ്യക്തതയും നീങ്ങി. ജൂൺ പതിന്നാലിന് സിസേറിയനിലൂടെ എൽവിൻ പിറന്നു. അതോടെ കഥ പുതിയ വഴിത്തിരിവിലായി. അതുവരെ കാര്യമായ പ്രതികരണങ്ങളൊന്നുമില്ലാതെ നിശ്ചലയായിക്കിടന്ന അമ്മയിൽ അതിവേഗത്തിലാണ് മാറ്റങ്ങളുണ്ടായത്. കുഞ്ഞിനെ നോക്കാനുള്ള ശ്രമത്തിനിടെ തല ചെരിച്ചുനോക്കുകയുംചിരിക്കുകയും ചെയ്തു. നെഞ്ചോടു ചേർത്തു വച്ച കുഞ്ഞിനെ തല ചെരിച്ചു ചുംബിക്കുകയും ചെയ്തു. ബെറ്റിന അതിവേഗം ജീവിതത്തിലേക്കു തിരിച്ചുവരികയാണ്. വാഴൂർ 19-ാം മൈലിലുള്ള കൊച്ചുമുറി വീട്ടിൽ പരാധീനതകളുടെ മധ്യത്തിലും എൽവിന്റെ സാമീപ്യം അമ്മയ്ക്ക് അമൃതാകുന്നു. കേരളത്തിന് ഗോഡ്സ് ഓൺ ബേബിയും. കേരളത്തിന്റെ ഹൃദയംതൊട്ട ഗോൾഡൻ ബേബിയുടെ കഥ വായിക്കാം ദീപിക ഓൺലൈനിൽ.
ലക്ഷക്കണക്കിനാളുകൾ വായിച്ച വാർത്ത ആയിരങ്ങളാണ് ഷെയർ ചെയ്തിട്ടുള്ളത്. പ്രചോദനാത്മകമായ ഈ വാർത്ത വിദേശമലയാളികൾക്കിടയിലും ഏറെ ചർച്ച ചെയ്യപ്പെട്ടു. നൂറുകണക്കിനു പ്രതികരണങ്ങളാണ് ഇ മെയിൽ, സോഷ്യൽ മീഡിയ, ഫോൺ എന്നിവയിലൂടെയും, നേരിട്ടും എത്തിയത്. ഗോൾഡൻ ബേബി മാത്രമല്ല അവൻ ഗോഡ്സ് ഓൺ ബേബിയെന്നായിരുന്നു ചിലരുടെ പ്രതികരണം.
മാസങ്ങളായി അബോധാവസ്ഥയിലായിരുന്ന ബെറ്റിന എന്ന യുവതിയുടെയും ഉദരത്തിലുണ്ടായിരുന്ന കുഞ്ഞ് ആരോഗ്യവാനായി പിറന്നതിന്റെയും അതോടെ അമ്മ അതിവേഗം ജീവിതത്തിലേക്കു തിരിച്ചുവന്നതിന്റെയും അത്യപൂർവമായ കഥയാണ് കേരളത്തിന്റെ ശ്രദ്ധയാകർഷിച്ചത്. സ്വാഭാവിക ഗർഭച്ഛിദ്രത്തിന് ഇരയായിക്കൊള്ളുമെന്നു ഡോക്ടർമാർപോലും വിലയിരുത്തിയ കുഞ്ഞ് ആരോഗ്യവാനായി പിറന്നു.
കോട്ടയം മെഡിക്കൽ കോളജിൽ അബോർഷൻ നടത്താൻ ബെറ്റിനയെ കൊണ്ടുപോയതാണ്. എന്നാൽ, ആ ഗർഭഛിദ്രം അമ്മയുടെ ജീവൻ അപകടത്തിലാക്കിയേക്കാമെന്നും അബോർഷൻ സ്വാഭാവികമായി നടന്നുകൊള്ളുമെന്നുമായിരുന്നു ഡോക്ടർമാരുടെ അഭിപ്രായം. പിന്നീടു വൈദ്യശാസ്ത്രത്തിന്റെ കണക്കൂട്ടലുകൾ തെറ്റുന്ന കാഴ്ചയാണ് കണ്ടത്. അമ്മയ്ക്കു തുടർച്ചയായി നല്കിക്കൊണ്ടിരുന്ന മരുന്നുകളുടെ പാർശ്വഫലങ്ങളെ അതിജീവിച്ച് കുഞ്ഞ് ആരോഗ്യവാനായിരിക്കുന്നു. ഇടയ്ക്ക് ഒരു സ്കാനിംഗിൽ കുഞ്ഞിന് ഒരു കൈ ഇല്ലെന്ന തോന്നലുണ്ടായി. എന്നാൽ പിന്നീട് ആ അവ്യക്തതയും നീങ്ങി. ജൂൺ പതിന്നാലിന് സിസേറിയനിലൂടെ എൽവിൻ പിറന്നു. അതോടെ കഥ പുതിയ വഴിത്തിരിവിലായി. അതുവരെ കാര്യമായ പ്രതികരണങ്ങളൊന്നുമില്ലാതെ നിശ്ചലയായിക്കിടന്ന അമ്മയിൽ അതിവേഗത്തിലാണ് മാറ്റങ്ങളുണ്ടായത്. കുഞ്ഞിനെ നോക്കാനുള്ള ശ്രമത്തിനിടെ തല ചെരിച്ചുനോക്കുകയുംചിരിക്കുകയും ചെയ്തു. നെഞ്ചോടു ചേർത്തു വച്ച കുഞ്ഞിനെ തല ചെരിച്ചു ചുംബിക്കുകയും ചെയ്തു. ബെറ്റിന അതിവേഗം ജീവിതത്തിലേക്കു തിരിച്ചുവരികയാണ്. വാഴൂർ 19-ാം മൈലിലുള്ള കൊച്ചുമുറി വീട്ടിൽ പരാധീനതകളുടെ മധ്യത്തിലും എൽവിന്റെ സാമീപ്യം അമ്മയ്ക്ക് അമൃതാകുന്നു. കേരളത്തിന് ഗോഡ്സ് ഓൺ ബേബിയും. കേരളത്തിന്റെ ഹൃദയംതൊട്ട ഗോൾഡൻ ബേബിയുടെ കഥ വായിക്കാം ദീപിക ഓൺലൈനിൽ.