കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിൽ ബിൻ സലീമിനും ഇരട്ടസഹോദരനായ ആരിഫ് ബിൻ സലീമിനും സംഭവത്തിൽ നേരിട്ടു പങ്കുണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ആരിഫ് ഒളിവിലാണ്.
അഭിമന്യു കൊലക്കേസിൽ പോലീസ് തങ്ങളെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നെന്ന് ആരോപിച്ച് ആദിലിന്റെ മാതാവ് ചുണങ്ങംവേലി സ്വദേശിനി ഷഹർബാൻ നൽകിയ ഹർജിയിലാണു സർക്കാർ ഇക്കാര്യം അറിയിച്ചത്. തന്റെ മറ്റൊരു മകനായ അമീർ ബിൻ സലീമിനെ (19) ജൂലൈ 13 മുതൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്നും അറസ്റ്റ് രേഖപ്പെടുത്തുകയോ മോചിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഷഹർബാന്റെ ഹർജിയിലുണ്ട്.
ഹർജിക്കാരിയുടെ ഭർത്താവ് മുഹമ്മദ് സലീം ഹാദിയ വിഷയത്തിൽ ഹൈക്കോടതിയിലേക്കു മാർച്ച് നടത്തിയ കേസിൽ കഴിഞ്ഞ നാലിന് അറസ്റ്റിലായിരുന്നു. ഇയാൾ റിമാൻഡിൽ കഴിയുകയാണ്. 14നു തന്നെയും മകളെയും പോലീസ് വിളിച്ചുവരുത്തി രാത്രി ഒന്പതുവരെ തടഞ്ഞുവച്ചെന്നും ഹർജിയിൽ പറയുന്നു. കേസിൽ അന്വേഷണസംഘം തെരയുന്ന ഷമീർ, മനാഫ് എന്നിവരുടെ ഭാര്യമാരും പോലീസ് പീഡനം ആരോപിച്ച് ഹർജി നൽകിയിട്ടുണ്ട്. ഹർജികൾ ഇന്നു ഹൈക്കോടതി പരിഗണിച്ചേക്കും.
അഭിമന്യു കൊലക്കേസിൽ പോലീസ് തങ്ങളെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നെന്ന് ആരോപിച്ച് ആദിലിന്റെ മാതാവ് ചുണങ്ങംവേലി സ്വദേശിനി ഷഹർബാൻ നൽകിയ ഹർജിയിലാണു സർക്കാർ ഇക്കാര്യം അറിയിച്ചത്. തന്റെ മറ്റൊരു മകനായ അമീർ ബിൻ സലീമിനെ (19) ജൂലൈ 13 മുതൽ കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്നും അറസ്റ്റ് രേഖപ്പെടുത്തുകയോ മോചിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഷഹർബാന്റെ ഹർജിയിലുണ്ട്.
ഹർജിക്കാരിയുടെ ഭർത്താവ് മുഹമ്മദ് സലീം ഹാദിയ വിഷയത്തിൽ ഹൈക്കോടതിയിലേക്കു മാർച്ച് നടത്തിയ കേസിൽ കഴിഞ്ഞ നാലിന് അറസ്റ്റിലായിരുന്നു. ഇയാൾ റിമാൻഡിൽ കഴിയുകയാണ്. 14നു തന്നെയും മകളെയും പോലീസ് വിളിച്ചുവരുത്തി രാത്രി ഒന്പതുവരെ തടഞ്ഞുവച്ചെന്നും ഹർജിയിൽ പറയുന്നു. കേസിൽ അന്വേഷണസംഘം തെരയുന്ന ഷമീർ, മനാഫ് എന്നിവരുടെ ഭാര്യമാരും പോലീസ് പീഡനം ആരോപിച്ച് ഹർജി നൽകിയിട്ടുണ്ട്. ഹർജികൾ ഇന്നു ഹൈക്കോടതി പരിഗണിച്ചേക്കും.