തിരുവനന്തപുരം: ശശി തരൂർ എംപിയുടെ ഓഫീസിനു നേരെ ബിജെപി പ്രവർത്തകർ നടത്തിയ കരിഓയിൽ പ്രയോഗത്തിനെതിരേ വ്യാപക പ്രതിഷേധം.
കരിഓയിൽ ഒഴിച്ച് റീത്ത് വച്ച സംഭവം അങ്ങേയറ്റം കിരാതമായ നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. ബിജെപിയുടെ ഫാസിസ്റ്റ് മുഖമാണ് ഒരിക്കൽ കൂടി പുറത്തു വന്നിരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലായ അഭിപ്രായ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നു കയറ്റമായിട്ടേ ബിജെപിയുടെ അതിക്രമത്തെ കാണാൻ കഴിയൂവെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
ഓഫിസിനു നേരെ നടന്നതു തികഞ്ഞ ഫാസിസമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്തെ ജനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണദ്ദേഹം. അക്രമത്തെ ന്യായീകരിച്ചു കൊണ്ട് ബിജെപി നേതാക്കൾ രംഗത്തു വന്നതിനെയും ചെന്നിത്തല അപലപിച്ചു. യുവമോർച്ച പ്രവർത്തകരുടെ അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു.
കരിഓയിൽ ഒഴിച്ച് റീത്ത് വച്ച സംഭവം അങ്ങേയറ്റം കിരാതമായ നടപടിയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. ബിജെപിയുടെ ഫാസിസ്റ്റ് മുഖമാണ് ഒരിക്കൽ കൂടി പുറത്തു വന്നിരിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലായ അഭിപ്രായ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നു കയറ്റമായിട്ടേ ബിജെപിയുടെ അതിക്രമത്തെ കാണാൻ കഴിയൂവെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
ഓഫിസിനു നേരെ നടന്നതു തികഞ്ഞ ഫാസിസമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്തെ ജനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയാണദ്ദേഹം. അക്രമത്തെ ന്യായീകരിച്ചു കൊണ്ട് ബിജെപി നേതാക്കൾ രംഗത്തു വന്നതിനെയും ചെന്നിത്തല അപലപിച്ചു. യുവമോർച്ച പ്രവർത്തകരുടെ അതിക്രമങ്ങൾ അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു.