കൊച്ചി: എംജി സർവകലാശാലയുടെ ബിരുദ, ബിരുദാനന്തര പരീക്ഷകൾ മാറ്റിവച്ച വിവരം അറിയിക്കാൻ വൈകിയതു വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കി. സർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ നടന്നുവരികയായിരുന്നു. ബിരുദാനന്തര ബിരുദ പരീക്ഷകൾ ഇന്നലെ തുടങ്ങാനും തീരുമാനിച്ചിരുന്നു. രാവിലെയും ഉച്ചയ്ക്കുമായിരുന്നു പരീക്ഷകൾ. ഇന്നലെ രാവിലെ 9.30ന് പരീക്ഷ ആരംഭിക്കാനിരിക്കെ 8.30 ഓടെയാണു മാറ്റിവച്ചതായി സർവകലാശാലയിൽനിന്നു കോളജുകളിൽ അറിയിപ്പ് ലഭിച്ചത്.
കനത്ത മഴയെത്തുടർന്നു മറ്റു സർവകലാശാലകളെല്ലാംതന്നെ പരീക്ഷകൾ മാറ്റിവച്ചതായി ഞായറാഴ്ച അറിയിച്ചെങ്കിലും എംജി സർവകലാശാല മാത്രം അറിയിപ്പൊന്നും നൽകിയിരുന്നില്ല. ഇതുമൂലം കനത്ത മഴയിലും ഇന്നലെ രാവിലെ മുതൽതന്നെ വിദ്യാർഥികൾ കോളജുകളിലേക്ക് എത്തിത്തുടങ്ങിയിരുന്നു. മഴയുടെ രൂക്ഷത കണ്ട് വിവിധ കോളജ് അധികൃതർ എംജി സർവകലാശാലയുമായി ഇന്നലെ രാവിലെ മുതൽതന്നെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് 8.30 ഓടെ പരീക്ഷ മാറ്റിവച്ചതായി അറിയിപ്പ് വരികയായിരുന്നു. സാധാരണനിലയിൽ ഇമെയിൽ വഴിയോ, വെബ്സൈറ്റിലൂടെയോ ഇത്തരം വിവരങ്ങൾ അറിയിക്കാറുള്ളതാണെന്നും ഇത്തവണ അതുണ്ടായില്ലെന്നും കോളജ് അധികൃതർ പറഞ്ഞു. കനത്ത മഴയ്ക്കിടയിലും പരീക്ഷയെഴുതാനെത്തിയ വിദ്യാർഥികളെ സർവകലാശാലയുടെ വൈകിയുള്ള തീരുമാനം ഏറെ കഷ്ടത്തിലാക്കി.
കനത്ത മഴയെത്തുടർന്നു മറ്റു സർവകലാശാലകളെല്ലാംതന്നെ പരീക്ഷകൾ മാറ്റിവച്ചതായി ഞായറാഴ്ച അറിയിച്ചെങ്കിലും എംജി സർവകലാശാല മാത്രം അറിയിപ്പൊന്നും നൽകിയിരുന്നില്ല. ഇതുമൂലം കനത്ത മഴയിലും ഇന്നലെ രാവിലെ മുതൽതന്നെ വിദ്യാർഥികൾ കോളജുകളിലേക്ക് എത്തിത്തുടങ്ങിയിരുന്നു. മഴയുടെ രൂക്ഷത കണ്ട് വിവിധ കോളജ് അധികൃതർ എംജി സർവകലാശാലയുമായി ഇന്നലെ രാവിലെ മുതൽതന്നെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് 8.30 ഓടെ പരീക്ഷ മാറ്റിവച്ചതായി അറിയിപ്പ് വരികയായിരുന്നു. സാധാരണനിലയിൽ ഇമെയിൽ വഴിയോ, വെബ്സൈറ്റിലൂടെയോ ഇത്തരം വിവരങ്ങൾ അറിയിക്കാറുള്ളതാണെന്നും ഇത്തവണ അതുണ്ടായില്ലെന്നും കോളജ് അധികൃതർ പറഞ്ഞു. കനത്ത മഴയ്ക്കിടയിലും പരീക്ഷയെഴുതാനെത്തിയ വിദ്യാർഥികളെ സർവകലാശാലയുടെ വൈകിയുള്ള തീരുമാനം ഏറെ കഷ്ടത്തിലാക്കി.