കണ്ണൂർ: പാൻ ഉത്പന്നങ്ങളുടെ വിഷലഹരി പെട്ടെന്നു തലച്ചോറിലെത്താൻ കുപ്പിച്ചില്ല് പൊടിച്ചു ചേർക്കുന്നതായി കണ്ടെത്തൽ. ഇതര സംസ്ഥാനക്കാർ വിൽക്കുന്ന പാൻ ഉത്പന്നങ്ങൾ, ബീഡ, ആണിപാൽ എന്നിവയിലാണ് കുപ്പിച്ചില്ല് ചേർക്കുന്നത്.
പാൻമസാല ചവയ്ക്കുമ്പോൾ അതിലുള്ള കുപ്പിച്ചില്ല് നാക്കിലും വായ്ക്കുള്ളിലെ ലോല ചർമത്തിലും മുറിവുണ്ടാക്കും. ലഹരിയുണ്ടാക്കുന്ന രാസവസ്തുക്കൾ ഇൗ മുറിവുകളിലൂടെ പെട്ടെന്ന് തലച്ചോറിലെത്തും. ഇത് ഗുരുതരമായ പ്രശ്ങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. നീലേശ്വരത്ത് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള ചില്ലുപൊടി ചേർത്ത പാൻ ഉത്പന്നങ്ങൾ പിടികൂടിയിരുന്നു.
നഗരത്തിലെയും ഗ്രാമങ്ങളിലെയും ഹോട്ടലുകൾക്ക് മുന്നിലും തെരുവോരങ്ങളിലും ഇതരസംസ്ഥാനക്കാരാണ് പ്രധാനമായും പാൻ ഉത്പന്നങ്ങൾ വിൽക്കുന്നത്. അതിരാവിലെതന്നെ ഇത്തരം കേന്ദ്രങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടംകൂടി നിൽക്കുന്നത് കാണാം. പുകയില ഉത്പന്നങ്ങൾ വാങ്ങിയാണ് മിക്കവരും ജോലിക്കു പോകുന്നത്. രാവിലെയും വൈകുന്നേരവും പാൻ വില്പനകേന്ദ്രങ്ങളിൽ തിരക്കാണ്. പാൻ ഉത്പന്നങ്ങൾ വാങ്ങുന്നവർ ഫുട്പാത്തിലും റോഡിലും ചവച്ചു തുപ്പുന്നത് വഴിയാത്രക്കാർക്ക് ഏറെ ബുദ്ധമുട്ടുണ്ടാക്കുന്നു.
പാൻമസാല ചവയ്ക്കുമ്പോൾ അതിലുള്ള കുപ്പിച്ചില്ല് നാക്കിലും വായ്ക്കുള്ളിലെ ലോല ചർമത്തിലും മുറിവുണ്ടാക്കും. ലഹരിയുണ്ടാക്കുന്ന രാസവസ്തുക്കൾ ഇൗ മുറിവുകളിലൂടെ പെട്ടെന്ന് തലച്ചോറിലെത്തും. ഇത് ഗുരുതരമായ പ്രശ്ങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. നീലേശ്വരത്ത് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള ചില്ലുപൊടി ചേർത്ത പാൻ ഉത്പന്നങ്ങൾ പിടികൂടിയിരുന്നു.
നഗരത്തിലെയും ഗ്രാമങ്ങളിലെയും ഹോട്ടലുകൾക്ക് മുന്നിലും തെരുവോരങ്ങളിലും ഇതരസംസ്ഥാനക്കാരാണ് പ്രധാനമായും പാൻ ഉത്പന്നങ്ങൾ വിൽക്കുന്നത്. അതിരാവിലെതന്നെ ഇത്തരം കേന്ദ്രങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടംകൂടി നിൽക്കുന്നത് കാണാം. പുകയില ഉത്പന്നങ്ങൾ വാങ്ങിയാണ് മിക്കവരും ജോലിക്കു പോകുന്നത്. രാവിലെയും വൈകുന്നേരവും പാൻ വില്പനകേന്ദ്രങ്ങളിൽ തിരക്കാണ്. പാൻ ഉത്പന്നങ്ങൾ വാങ്ങുന്നവർ ഫുട്പാത്തിലും റോഡിലും ചവച്ചു തുപ്പുന്നത് വഴിയാത്രക്കാർക്ക് ഏറെ ബുദ്ധമുട്ടുണ്ടാക്കുന്നു.