തൊടുപുഴ: ഇടുക്കി ജില്ലയിൽ പൊതുമരാമത്ത് റോഡുകളുടെ സ്ഥിതി സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും യോഗത്തിനെത്തിയ മന്ത്രി ജി.സുധാകരന് ശാരീരികാസ്വാസ്ഥ്യം.
ഇന്നലെ രാവിലെ തൊടുപുഴ റെസ്റ്റ്ഹൗസിൽ എത്തിയ മന്ത്രി തുടർന്ന് റോഡുകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചു ചർച്ച നടത്തി. യോഗം അവസാനിച്ചതിനു ശേഷം ഉച്ചയ്ക്ക് 12.30ഓടെയാണ് നേരിയ അസ്വസ്ഥത അനുഭവപ്പെട്ടത്.
സുരക്ഷാ ജീവനക്കാർ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ വിവരമറിയിച്ചു. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ദീപ പ്രഭയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം എത്തി മന്ത്രിയെ പരിശോധിച്ചു. രക്തസമ്മർദം ഉൾപ്പെടെ തൃപ്തികരമായിരുന്നതിനാൽ അൽപനേരത്തെ വിശ്രമത്തിനു ശേഷം അദ്ദേഹം യാത്ര പുറപ്പെട്ടു.
ഇതിനിടെ, വിവരമറിയിച്ചിട്ടും ജില്ലാ ആശുപത്രിയിൽനിന്നു മെഡിക്കൽസംഘം എത്താൻ വൈകിയതായി പരാതിയുണ്ട്. എന്നാൽ, ആശുപത്രിയിൽ ഡ്രൈവർമാർ ഇല്ലാതിരുന്നതിനാൽ സ്റ്റാഫ് നഴ്സിന്റെ കാറിൽ മെഡിക്കൽ സംഘം ഉടൻതന്നെ എത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു.
ഇന്നലെ രാവിലെ തൊടുപുഴ റെസ്റ്റ്ഹൗസിൽ എത്തിയ മന്ത്രി തുടർന്ന് റോഡുകളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചു ചർച്ച നടത്തി. യോഗം അവസാനിച്ചതിനു ശേഷം ഉച്ചയ്ക്ക് 12.30ഓടെയാണ് നേരിയ അസ്വസ്ഥത അനുഭവപ്പെട്ടത്.
സുരക്ഷാ ജീവനക്കാർ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ വിവരമറിയിച്ചു. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ദീപ പ്രഭയുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം എത്തി മന്ത്രിയെ പരിശോധിച്ചു. രക്തസമ്മർദം ഉൾപ്പെടെ തൃപ്തികരമായിരുന്നതിനാൽ അൽപനേരത്തെ വിശ്രമത്തിനു ശേഷം അദ്ദേഹം യാത്ര പുറപ്പെട്ടു.
ഇതിനിടെ, വിവരമറിയിച്ചിട്ടും ജില്ലാ ആശുപത്രിയിൽനിന്നു മെഡിക്കൽസംഘം എത്താൻ വൈകിയതായി പരാതിയുണ്ട്. എന്നാൽ, ആശുപത്രിയിൽ ഡ്രൈവർമാർ ഇല്ലാതിരുന്നതിനാൽ സ്റ്റാഫ് നഴ്സിന്റെ കാറിൽ മെഡിക്കൽ സംഘം ഉടൻതന്നെ എത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു.