അടിമാലി: അടിമാലി ഇരുന്പുപാലത്തു വെട്ടേറ്റു കൊല്ലപ്പെട്ട കുഞ്ഞൻപിള്ളയുടെ ഘാതകരെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. പതിന്നാലാംമൈൽ പെരുണൂച്ചാൽ സ്വദേശികളായ കുട്ടനെന്നുവിളിക്കുന്ന മഠത്തിൽ വിനോദ് (47), വിനോദിന്റെ മകൻ ചിക്കുവെന്നു വിളിക്കുന്ന വിഷ്ണു(23), വിനോദിന്റെ മകളുടെ ഭർത്താവ് പൊട്ടക്കൽ വിഷ്ണു (27) എന്നിവരെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്.
മേയ് 12ന് വായ്ക്കലാംകണ്ടത്തു സ്വകാര്യവ്യക്തിയുടെ പുരയിടത്തിനു സമീപം കൊല്ലപ്പെട്ട നിലയിലാണ് കുഞ്ഞൻപിളളയെ കണ്ടെത്തിയത്. മൃതദേഹത്തിൽ 27 മാരക മുറിവുകളുണ്ടായിരുന്നു. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: കൊല്ലപ്പെട്ട കുഞ്ഞൻപിള്ളയുടെ മകൻ മനു ഉൾപ്പെട്ട കേസിൽ എതിർകക്ഷികളാണ് അറസ്റ്റിലായ മൂന്നുപേരും. മനുവിനോടും കുടുംബാംഗങ്ങളോടുമുള്ള വൈരാഗ്യത്തിനു പുറമേ ബന്ധുക്കളോടു കുഞ്ഞൻപിള്ള സംഭവത്തിനു ശേഷം പ്രകോപനപരമായി സംസാരിച്ചതും കൊലപാതകത്തിലേക്കു നയിച്ചു.
കൊലപാതകം നടന്നതിനു തലേദിവസം പ്രതികൾ മൂവരും മദ്യപിച്ച ശേഷം വഴിയിൽ ഒത്തുകൂടി കൊലപാതകം ആസൂത്രണംചെയ്തു. മേയ് 12ന് രാവിലെ ഏഴിനു കുഞ്ഞൻപിളള വീട്ടിൽനിന്നും ഇരുന്പുപാലത്തേക്കു പോകുന്നതുകണ്ട ഇവർ മൂവരും കുഞ്ഞൻപിളള കാണാതെ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്തുവച്ചു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടുകൊണ്ട കുഞ്ഞൻപിളള 50 മീറ്ററോളം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തി വെട്ടിവീഴ്ത്തി. മരിച്ചെന്നു മനസിലായിട്ടും പകതീരാതെ വന്നതാണ് കൂടുതൽ മുറിവുകൾ ശരീരത്ത് ഉണ്ടാക്കാൻ പ്രതികളെ പ്രേരിപ്പിച്ചത്.
കുഞ്ഞൻപിള്ളയെ വെട്ടാൻ മൂവരും കൈയിൽ വാക്കത്തിയും കഠാരയും അരിവാളും കരുതിയിരുന്നു. കൃത്യം നടത്തിയ ശേഷം മൂവരും വീടുകളിലെത്തി കുളിച്ചു വസ്ത്രംമാറി അയൽവാസിയായ സ്ത്രീയുടെ വീടിന്റെ മേൽക്കൂര മേയാൻ പോയി.
കുഞ്ഞൻപിള്ളയുടെ മകൻ മനു ഉൾപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ പ്രതികളും കുഞ്ഞൻപിള്ളയും തമ്മിൽ ചില സാന്പത്തിക ഇടപാടുകൾ നടത്തിയതായും സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതോടെ കുഞ്ഞൻപിള്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ടു മാസത്തിലേറെയായി അടിമാലി മേഖലയിൽ നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.
ശാസ്ത്രീയമായ കേസന്വേഷണത്തിനൊടുവിലാണ് കുഞ്ഞൻപിള്ള വധക്കേസിലെ പ്രതികൾ കുടുങ്ങിയത്. ശനിയാഴ്ച വൈകുന്നേരത്തോടെ മൂവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിൽ മഠത്തിൽ വിഷ്ണു ഒന്നാംപ്രതിയും വിനോദ് മൂന്നാംപ്രതിയും വിനോദിന്റെ മകളുടെ ഭർത്താവ് പൊട്ടക്കൽ വിഷ്ണു രണ്ടാം പ്രതിയുമാണ്.
കൊലപാതകം പുറംലോകമറിഞ്ഞ ശേഷം കുഞ്ഞൻപിള്ളയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ രണ്ടായിരത്തിലധികം ആളുകളെ പോലീസ് ചോദ്യംചെയ്തിരുന്നു. നൂതന സാങ്കേതിക വിദ്യയായ സ്പെക്ട്ര ഉപയോഗിച്ചു പോലീസ് നടത്തിയ തെളിവെടുപ്പാണു പ്രതികളെ സംബന്ധിച്ച സൂചന നൽകിയതെന്നു ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു.
കൊലപാതകശേഷം പ്രദേശത്തു പെയ്ത ശക്തമായ മഴ കേസന്വേഷണത്തിൽ പോലീസിനു വിഘാതം സൃഷ്ടിച്ചു. സംശയത്തിലുൾപ്പെട്ട ആളുകളെ തമിഴ്നാട്ടിലുൾപ്പെടെ പോയി പോലീസ് ചോദ്യംചെയ്തിരുന്നു. പ്രദേശത്തുനിന്നു ലഭിച്ച ഏതാനും സാക്ഷിമൊഴികളും കേസിൽ വഴിത്തിരിവായി.
കേസിൽ തുന്പുണ്ടാകാതെവന്നതോടെ ഇരുന്പുപാലം മേഖലയിൽ പോലീസ് സ്ഥാപിച്ച വിവരശേഖരണപ്പെട്ടികളിൽനിന്നും അന്വേഷണ സംഘത്തിനു നിർണായക വിവരങ്ങൾ ലഭിച്ചു. ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നിർദേശപ്രകാരം മൂന്നാർ ഡിവൈഎസ്പി സുനീഷ് ബാബു, അടിമാലി സിഐ പി.കെ. സാബു, എസ്ഐ അബ്ദുൾ സത്താർ, അന്വേഷണ സംഘത്തിലുൾപ്പെട്ട സജി എൻ. പോൾ, സി.ആർ. സന്തോഷ്, സി.വി. ഉലഹന്നാൻ, എം.എം. സാജു എന്നിവരുൾപ്പെട്ട പോലീസ് സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
മേയ് 12ന് വായ്ക്കലാംകണ്ടത്തു സ്വകാര്യവ്യക്തിയുടെ പുരയിടത്തിനു സമീപം കൊല്ലപ്പെട്ട നിലയിലാണ് കുഞ്ഞൻപിളളയെ കണ്ടെത്തിയത്. മൃതദേഹത്തിൽ 27 മാരക മുറിവുകളുണ്ടായിരുന്നു. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: കൊല്ലപ്പെട്ട കുഞ്ഞൻപിള്ളയുടെ മകൻ മനു ഉൾപ്പെട്ട കേസിൽ എതിർകക്ഷികളാണ് അറസ്റ്റിലായ മൂന്നുപേരും. മനുവിനോടും കുടുംബാംഗങ്ങളോടുമുള്ള വൈരാഗ്യത്തിനു പുറമേ ബന്ധുക്കളോടു കുഞ്ഞൻപിള്ള സംഭവത്തിനു ശേഷം പ്രകോപനപരമായി സംസാരിച്ചതും കൊലപാതകത്തിലേക്കു നയിച്ചു.
കൊലപാതകം നടന്നതിനു തലേദിവസം പ്രതികൾ മൂവരും മദ്യപിച്ച ശേഷം വഴിയിൽ ഒത്തുകൂടി കൊലപാതകം ആസൂത്രണംചെയ്തു. മേയ് 12ന് രാവിലെ ഏഴിനു കുഞ്ഞൻപിളള വീട്ടിൽനിന്നും ഇരുന്പുപാലത്തേക്കു പോകുന്നതുകണ്ട ഇവർ മൂവരും കുഞ്ഞൻപിളള കാണാതെ പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്തുവച്ചു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വെട്ടുകൊണ്ട കുഞ്ഞൻപിളള 50 മീറ്ററോളം ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നെത്തി വെട്ടിവീഴ്ത്തി. മരിച്ചെന്നു മനസിലായിട്ടും പകതീരാതെ വന്നതാണ് കൂടുതൽ മുറിവുകൾ ശരീരത്ത് ഉണ്ടാക്കാൻ പ്രതികളെ പ്രേരിപ്പിച്ചത്.
കുഞ്ഞൻപിള്ളയെ വെട്ടാൻ മൂവരും കൈയിൽ വാക്കത്തിയും കഠാരയും അരിവാളും കരുതിയിരുന്നു. കൃത്യം നടത്തിയ ശേഷം മൂവരും വീടുകളിലെത്തി കുളിച്ചു വസ്ത്രംമാറി അയൽവാസിയായ സ്ത്രീയുടെ വീടിന്റെ മേൽക്കൂര മേയാൻ പോയി.
കുഞ്ഞൻപിള്ളയുടെ മകൻ മനു ഉൾപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ പ്രതികളും കുഞ്ഞൻപിള്ളയും തമ്മിൽ ചില സാന്പത്തിക ഇടപാടുകൾ നടത്തിയതായും സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതോടെ കുഞ്ഞൻപിള്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ടു മാസത്തിലേറെയായി അടിമാലി മേഖലയിൽ നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.
ശാസ്ത്രീയമായ കേസന്വേഷണത്തിനൊടുവിലാണ് കുഞ്ഞൻപിള്ള വധക്കേസിലെ പ്രതികൾ കുടുങ്ങിയത്. ശനിയാഴ്ച വൈകുന്നേരത്തോടെ മൂവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിൽ മഠത്തിൽ വിഷ്ണു ഒന്നാംപ്രതിയും വിനോദ് മൂന്നാംപ്രതിയും വിനോദിന്റെ മകളുടെ ഭർത്താവ് പൊട്ടക്കൽ വിഷ്ണു രണ്ടാം പ്രതിയുമാണ്.
കൊലപാതകം പുറംലോകമറിഞ്ഞ ശേഷം കുഞ്ഞൻപിള്ളയുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ രണ്ടായിരത്തിലധികം ആളുകളെ പോലീസ് ചോദ്യംചെയ്തിരുന്നു. നൂതന സാങ്കേതിക വിദ്യയായ സ്പെക്ട്ര ഉപയോഗിച്ചു പോലീസ് നടത്തിയ തെളിവെടുപ്പാണു പ്രതികളെ സംബന്ധിച്ച സൂചന നൽകിയതെന്നു ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു.
കൊലപാതകശേഷം പ്രദേശത്തു പെയ്ത ശക്തമായ മഴ കേസന്വേഷണത്തിൽ പോലീസിനു വിഘാതം സൃഷ്ടിച്ചു. സംശയത്തിലുൾപ്പെട്ട ആളുകളെ തമിഴ്നാട്ടിലുൾപ്പെടെ പോയി പോലീസ് ചോദ്യംചെയ്തിരുന്നു. പ്രദേശത്തുനിന്നു ലഭിച്ച ഏതാനും സാക്ഷിമൊഴികളും കേസിൽ വഴിത്തിരിവായി.
കേസിൽ തുന്പുണ്ടാകാതെവന്നതോടെ ഇരുന്പുപാലം മേഖലയിൽ പോലീസ് സ്ഥാപിച്ച വിവരശേഖരണപ്പെട്ടികളിൽനിന്നും അന്വേഷണ സംഘത്തിനു നിർണായക വിവരങ്ങൾ ലഭിച്ചു. ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ നിർദേശപ്രകാരം മൂന്നാർ ഡിവൈഎസ്പി സുനീഷ് ബാബു, അടിമാലി സിഐ പി.കെ. സാബു, എസ്ഐ അബ്ദുൾ സത്താർ, അന്വേഷണ സംഘത്തിലുൾപ്പെട്ട സജി എൻ. പോൾ, സി.ആർ. സന്തോഷ്, സി.വി. ഉലഹന്നാൻ, എം.എം. സാജു എന്നിവരുൾപ്പെട്ട പോലീസ് സംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.