കൊച്ചി: എസ്ഡിപിഐ മുസ്ലിങ്ങൾക്കാകെ അപമാനമാണന്നു സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എംപി. എറണാകുളം ടൗണ്ഹാളിൽ ജില്ലാ ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ(സിഐടിയു) എറണാകുളം സിറ്റി ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരായുധരായ മനുഷ്യരെ കൊല്ലുന്ന റൗഡി സംഘമാണ് എസ്ഡിപിഐയെന്നും എളമരം ആരോപിച്ചു.
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് അതിവിദഗ്ധ പരിശീലനം ലഭിച്ച ക്രിമിനലുകളാണ്. ഒറ്റക്കുത്തിന് ഒരാളെ കൊല്ലണമെങ്കിൽ ഇത്തരത്തിൽ പരിശീലനം ലഭിച്ചവരാകണം. സംഘർഷമൊന്നുമില്ലെങ്കിലും ആയുധങ്ങളുമായി എത്തി ആളെ കൊല്ലാൻ ഇവർക്കു മടിയില്ല. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയാണ് അവർ സമൂഹത്തിൽ ഭീതി പടർത്തിയത്. സമാധാനമാണ് ഇസ്ലാം മതം മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യരെ കൊല്ലുന്നതാണോ സമാധാനമെന്ന് എസ്ഡിപിഐ വ്യക്തമാക്കണം. ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാനാണ് എസ്ഡിപിഐയും ആർഎസ്എസും ശ്രമിക്കുന്നതെന്നും എളമരം കരിം പറഞ്ഞു. സിറ്റി ബ്രാഞ്ച് പ്രസിഡന്റ് വി.എൻ. സത്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് അതിവിദഗ്ധ പരിശീലനം ലഭിച്ച ക്രിമിനലുകളാണ്. ഒറ്റക്കുത്തിന് ഒരാളെ കൊല്ലണമെങ്കിൽ ഇത്തരത്തിൽ പരിശീലനം ലഭിച്ചവരാകണം. സംഘർഷമൊന്നുമില്ലെങ്കിലും ആയുധങ്ങളുമായി എത്തി ആളെ കൊല്ലാൻ ഇവർക്കു മടിയില്ല. അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയാണ് അവർ സമൂഹത്തിൽ ഭീതി പടർത്തിയത്. സമാധാനമാണ് ഇസ്ലാം മതം മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യരെ കൊല്ലുന്നതാണോ സമാധാനമെന്ന് എസ്ഡിപിഐ വ്യക്തമാക്കണം. ഇന്ത്യയുടെ മതനിരപേക്ഷതയും ജനാധിപത്യവും തകർക്കാനാണ് എസ്ഡിപിഐയും ആർഎസ്എസും ശ്രമിക്കുന്നതെന്നും എളമരം കരിം പറഞ്ഞു. സിറ്റി ബ്രാഞ്ച് പ്രസിഡന്റ് വി.എൻ. സത്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.