ചെറുതോണി: കൈതപ്പാറയിൽ കഴിഞ്ഞ ദിവസം രാത്രി കിണറ്റിൽ വീണു ചരിഞ്ഞ ആനയെ പുറത്തെടുക്കാനായി എത്തിയ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് യുവാവ് മരിച്ചു. കൈതപ്പാറ സ്വദേശിയായ കുളന്പേൽ ചാക്കോച്ചന്റെ മകൻ ജോബിഷ് (28) ആണ് മരിച്ചത്.
ജോബിഷിന്റെ പിതാവിന്റെ സഹോദരന്റെ കിണറ്റിലാണ് ആന വീണത്. ഈ സ്ഥലം കാണിച്ചുകൊടുക്കാനാണ് യുവാവ് മണ്ണുമാന്തിയിൽ പോയത്. ഇന്നലെ രാത്രി ഏഴോടെ ആന കിടന്ന സ്ഥലത്തേക്കു മണിയാറംകുടിയിൽനിന്നു വനത്തിലൂടെ മണ്ണുമാന്തിയിൽ സഞ്ചരിക്കുന്പോഴാണ് അപകടം. മഴയിൽ കുതിർന്നു കിടന്ന മണ്ണിൽ ജെസിബി തലകുത്തി മറിയുകയായിരുന്നു. മണ്ണുമാന്തിക്ക് അടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിൽ.
ഒപ്പമുണ്ടായിരുന്ന കൈതപ്പാറ സ്വദേശികളായ കുളന്പേൽ തങ്കച്ചൻ, പന്തനാൽ കുര്യച്ചൻ, കല്ലുവേലിൽ സിബി എന്നിവർക്കും പരിക്കേറ്റു. ഇവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോബിഷിന്റെ മാതാവ് സെലിൻ. സഹോദരങ്ങൾ: ജോമറ്റ്, ജോബിൻസ്.
ജോബിഷിന്റെ പിതാവിന്റെ സഹോദരന്റെ കിണറ്റിലാണ് ആന വീണത്. ഈ സ്ഥലം കാണിച്ചുകൊടുക്കാനാണ് യുവാവ് മണ്ണുമാന്തിയിൽ പോയത്. ഇന്നലെ രാത്രി ഏഴോടെ ആന കിടന്ന സ്ഥലത്തേക്കു മണിയാറംകുടിയിൽനിന്നു വനത്തിലൂടെ മണ്ണുമാന്തിയിൽ സഞ്ചരിക്കുന്പോഴാണ് അപകടം. മഴയിൽ കുതിർന്നു കിടന്ന മണ്ണിൽ ജെസിബി തലകുത്തി മറിയുകയായിരുന്നു. മണ്ണുമാന്തിക്ക് അടിയിൽപ്പെട്ടാണ് യുവാവ് മരിച്ചത്. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിൽ.
ഒപ്പമുണ്ടായിരുന്ന കൈതപ്പാറ സ്വദേശികളായ കുളന്പേൽ തങ്കച്ചൻ, പന്തനാൽ കുര്യച്ചൻ, കല്ലുവേലിൽ സിബി എന്നിവർക്കും പരിക്കേറ്റു. ഇവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോബിഷിന്റെ മാതാവ് സെലിൻ. സഹോദരങ്ങൾ: ജോമറ്റ്, ജോബിൻസ്.