കൊച്ചി: ലക്ഷങ്ങളുടെ പ്രതിഫലമുള്ള ജോലി ഉപേക്ഷിച്ചു പൗരോഹിത്യ ജീവിതം തെരഞ്ഞെടുത്ത ഫാ. കെൻസി ജോസഫ് മാമൂട്ടിൽ മാതൃ ഇടവകയായ എറണാകുളം പാലാരിവട്ടം സെന്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ പ്രഥമ ദിവ്യബലിയർപ്പിച്ചു. ഫാ. സേവ്യർ തറമേൽ, ഫാ. ജോണ്‍ വടക്കേറ്റം, ഫാ. ഫ്രാൻസിസ് വടക്കേറ്റം, ഫാ. അനിൽ കൊച്ചുമെതിക്കളം, ഫാ. റോയി തോട്ടത്തിൽ, ഫാ. വിൻസന്റ് പുതുശേരി എന്നിവർ സഹകാർമികരായി. ഇടവകാംഗങ്ങളും ബന്ധു മിത്രാദികളുമടക്കം നൂറുകണക്കിനാളുകൾ ദിവ്യബലിയിൽ പങ്കെടുത്തു. കഴിഞ്ഞ ജൂണ്‍ 30ന് ലണ്ടനിൽ വെസ്റ്റ്മിനിസ്റ്റർ ബിഷപ് ഡോ. നിക്കോളാസ് ഹഡ്സനിൽനിന്നാണു ഫാ. കെൻസി ജോസഫ് പൗരോഹിത്യം സ്വീകരിച്ചത്.
മുംബൈ ഐഐടിയിൽ എൻജിനിയറിംഗ് പഠനശേഷം ഇംഗ്ലണ്ടിൽ പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തിൽ വർഷം 35 ലക്ഷം രൂപയ്ക്കു ജോലി ചെയ്യുന്നതിനിടെയാണു കെൻസി ജോസഫ് ഈശോസഭാംഗമായി വൈദിക പരിശീലനം ആരംഭിക്കുന്നത്.
മുംബൈ ഐഐടിയിൽ എൻജിനിയറിംഗ് പഠനശേഷം ഇംഗ്ലണ്ടിൽ പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തിൽ വർഷം 35 ലക്ഷം രൂപയ്ക്കു ജോലി ചെയ്യുന്നതിനിടെയാണു കെൻസി ജോസഫ് ഈശോസഭാംഗമായി വൈദിക പരിശീലനം ആരംഭിക്കുന്നത്.