തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിനു റിക്കാർഡ് വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 19 പൈസ വർധിച്ച് 80.08 രൂപയിലെത്തി. ഡീസൽ ലിറ്ററിന് 18 പൈസ വർധിച്ച് 73.43 രൂപയിലുമാണു വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒൻപതു ദിവസത്തിനിടെ പെട്രോളിന് 1.26 രൂപയും ഡീസലിന് 1.20 രൂപയുമാണു കൂടിയത്.
കൊച്ചിയിൽ പെട്രോളിനു ലിറ്ററിന് 19 പൈസ വർധിച്ച് 78.68 രൂപയിലും ഡീസൽ ലിറ്ററിന് 18 പൈസ വർധിച്ച് 72.04 രൂപയിലുമെത്തി. കോഴിക്കോടും ഇതേ വിലവർധനയാണ് ഉണ്ടായിരിക്കുന്നത്.
പെട്രോൾ വില കോട്ടയത്ത് 79.12 രൂപയും പത്തനംതിട്ടയിൽ 79.47 രൂപയും ഇടുക്കിയിൽ 79.76 രൂപയുമായി. ഡീസൽ കോട്ടയത്ത് 72.55 രൂപയും പത്തനംതിട്ടയിൽ 72.87 രൂപയും ഇടുക്കിയിൽ 73.09 രൂപയുമായിട്ടുണ്ട്.
പെട്രോൾ, ഡീസൽ വില ദിനംപ്രതി നിശ്ചയിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയതോടെയാണു ഓരോ ദിവസവും വില വർധിപ്പിച്ച് സർവകാല റിക്കാർഡിലെത്തിച്ചത്.
കർണാടക തെരഞ്ഞെടുപ്പു മൂലം 19 ദിവസം ഇന്ധനവിലയിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എണ്ണക്കന്പനികൾ വില വീണ്ടും കൂട്ടിത്തുടങ്ങി.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ (ബ്രെന്റ് ഇനം) വില വീപ്പയ്ക്ക് 79 ഡോളർ വരെ കയറിയിട്ട് 75 ഡോളറിലേക്കു താണു. ഒരിടയ്ക്ക് 71 ഡോളർവരെ താണിട്ടാണു വാരാന്ത്യത്തിൽ അല്പം ഉയർന്നത്. ഇറാനെതിരേ അമേരിക്ക ഉപരോധ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് രാജ്യാന്തര വിപണിയിൽ വില ചാഞ്ചാടുന്നത്.
ഇറാന്റെ വില്പന കുറഞ്ഞാൽ പകരം ക്രൂഡ് വിപണിയിൽ എത്തിക്കാൻ തയാറാണെന്നു സൗദി രാജാവ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ഉറപ്പു കൊടുത്തിട്ടുണ്ട്.
കൊച്ചിയിൽ പെട്രോളിനു ലിറ്ററിന് 19 പൈസ വർധിച്ച് 78.68 രൂപയിലും ഡീസൽ ലിറ്ററിന് 18 പൈസ വർധിച്ച് 72.04 രൂപയിലുമെത്തി. കോഴിക്കോടും ഇതേ വിലവർധനയാണ് ഉണ്ടായിരിക്കുന്നത്.
പെട്രോൾ വില കോട്ടയത്ത് 79.12 രൂപയും പത്തനംതിട്ടയിൽ 79.47 രൂപയും ഇടുക്കിയിൽ 79.76 രൂപയുമായി. ഡീസൽ കോട്ടയത്ത് 72.55 രൂപയും പത്തനംതിട്ടയിൽ 72.87 രൂപയും ഇടുക്കിയിൽ 73.09 രൂപയുമായിട്ടുണ്ട്.
പെട്രോൾ, ഡീസൽ വില ദിനംപ്രതി നിശ്ചയിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയതോടെയാണു ഓരോ ദിവസവും വില വർധിപ്പിച്ച് സർവകാല റിക്കാർഡിലെത്തിച്ചത്.
കർണാടക തെരഞ്ഞെടുപ്പു മൂലം 19 ദിവസം ഇന്ധനവിലയിൽ മാറ്റം വരുത്തിയിരുന്നില്ല. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എണ്ണക്കന്പനികൾ വില വീണ്ടും കൂട്ടിത്തുടങ്ങി.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ (ബ്രെന്റ് ഇനം) വില വീപ്പയ്ക്ക് 79 ഡോളർ വരെ കയറിയിട്ട് 75 ഡോളറിലേക്കു താണു. ഒരിടയ്ക്ക് 71 ഡോളർവരെ താണിട്ടാണു വാരാന്ത്യത്തിൽ അല്പം ഉയർന്നത്. ഇറാനെതിരേ അമേരിക്ക ഉപരോധ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് രാജ്യാന്തര വിപണിയിൽ വില ചാഞ്ചാടുന്നത്.
ഇറാന്റെ വില്പന കുറഞ്ഞാൽ പകരം ക്രൂഡ് വിപണിയിൽ എത്തിക്കാൻ തയാറാണെന്നു സൗദി രാജാവ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ഉറപ്പു കൊടുത്തിട്ടുണ്ട്.