കളമശേരി: അഭിമന്യു വധക്കേസിലെ പ്രതികളെ പിടികൂടാൻ കാലതാമസമുണ്ടാകുന്നത് കേരളത്തിനു പൊറുക്കാനാവില്ലെന്നും പോലീസിനു കഴിയുന്നില്ലെങ്കിൽ അന്വേഷണം എൻഐഎയെ ഏൽപ്പിക്കണമെന്നും കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ.
മട്ടന്നൂരിലെ ശുഹൈബിന്റെ കൊലപാതകം പോലെ കേരളം മുഴുവൻ കരഞ്ഞ ഒരു കൊലപാതകമായിരുന്നു അഭിമന്യുവിന്റേതെന്നും അതിനാൽ പോലീസ് അടിയന്തരമായി പ്രതികളെ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു. വായ്പാ കുടിശികയുടെ പേരിൽ ജപ്തി ഭീഷണി നേരിടുന്ന ഇടപ്പള്ളിയിലെ ഷാജി - പ്രീത ദന്പതികളുടെ വീട് സന്ദർശിക്കാനെത്തിയ സുധീരൻ കളമശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവയെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സിപിഎമ്മും എസ്ഡിപിയും തമ്മിലുള്ള അടുപ്പം പുറത്തുവരുന്നുണ്ട്. അതിനാൽ എന്തോ ഒരു കള്ളക്കളി നടക്കുന്നുണ്ടോയെന്ന് സമൂഹം ന്യായമായും സംശയിക്കുന്നു- സുധീരൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ടും കാമ്പസ് ഫ്രണ്ടും മതതീവ്രവാദ ശക്തികളാണെന്നത് വ്യക്തമാണ്.
ഭീകരപ്രവർത്തനം നടത്തുന്ന ഇവർക്കെതിരേ അതനുസരിച്ചുള്ള യുഎപിഎ വകുപ്പുകൾ ചുമത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മട്ടന്നൂരിലെ ശുഹൈബിന്റെ കൊലപാതകം പോലെ കേരളം മുഴുവൻ കരഞ്ഞ ഒരു കൊലപാതകമായിരുന്നു അഭിമന്യുവിന്റേതെന്നും അതിനാൽ പോലീസ് അടിയന്തരമായി പ്രതികളെ പിടികൂടണമെന്നും അദ്ദേഹം പറഞ്ഞു. വായ്പാ കുടിശികയുടെ പേരിൽ ജപ്തി ഭീഷണി നേരിടുന്ന ഇടപ്പള്ളിയിലെ ഷാജി - പ്രീത ദന്പതികളുടെ വീട് സന്ദർശിക്കാനെത്തിയ സുധീരൻ കളമശേരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവയെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
സിപിഎമ്മും എസ്ഡിപിയും തമ്മിലുള്ള അടുപ്പം പുറത്തുവരുന്നുണ്ട്. അതിനാൽ എന്തോ ഒരു കള്ളക്കളി നടക്കുന്നുണ്ടോയെന്ന് സമൂഹം ന്യായമായും സംശയിക്കുന്നു- സുധീരൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ടും കാമ്പസ് ഫ്രണ്ടും മതതീവ്രവാദ ശക്തികളാണെന്നത് വ്യക്തമാണ്.
ഭീകരപ്രവർത്തനം നടത്തുന്ന ഇവർക്കെതിരേ അതനുസരിച്ചുള്ള യുഎപിഎ വകുപ്പുകൾ ചുമത്താൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.