തിരുവനന്തപുരം: ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത ദൈവത്തിന്റെ അമൂല്യ സമ്മാനമെന്നു ജർമനിയിലെ കൊളോണ്‍ ആർച്ച്ബിഷപ്പ് കർദിനാൾ റെയ്നർ മരിയ വോൾക്കി. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 65-ാം ഓർമപ്പെരുന്നാളിന്റെ സമാപനത്തിൽ വിശുദ്ധ കുർബാന മധ്യേ വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ദൈവത്തിൽ എല്ലാവരും ഒരുമയിൽ ആയിരിക്കുവാൻ മാർ ഈവാനിയോസ് നമ്മെ പഠിപ്പിച്ചു. ഒരു നല്ല നേതാവ് എന്ന നിലയിൽ അദ്ദേഹം പ്രചരിപ്പിച്ചതു മനുഷ്യത്വമാണ്. ഒരുമയ്ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളാണ് മലങ്കര മക്കളെ ഒരു മഹത്തായ സമൂഹമാക്കി വളർത്തിയത്.
ദൈവദാസൻ മാർ ഈവാനിയോസ് മലങ്കര സഭയുടെ അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കു വേണ്ടി ജീവിക്കാതെ അനേകർക്കു വേണ്ടി ജീവിതം മാറ്റിവച്ച മാതൃകാപുരുഷൻ. മലങ്കര കത്തോലിക്കാ സഭ നിരവധി ദുർഘട ഘട്ടങ്ങളിലൂടെയാണു കടന്നു വന്നത്. ക്രൈസ്തവ വിശ്വാസികൾ ഇന്നു ലോകമെങ്ങും പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ക്രൈസ്തവർക്ക് ഇന്നു ജീവിക്കാൻ പറ്റാത്ത അവസ്ഥയുണ്ടെന്നതും ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ രാവിലെ പട്ടം സന്റ് മേരീസ് കത്തീഡ്രൽ ഗേറ്റിലെത്തിയ കർദിനാൾ വോൾക്കിക്ക് മലങ്കര കത്തോലിക്കാ സഭയുടെ ഔദ്യോഗിക സ്വീകരണം നൽകി. തുടർന്നു അംശ വസ്ത്രങ്ങൾ ധരിച്ച വൈദികരും മേൽപ്പട്ടക്കാരും കത്തീഡ്രൽ മദ്ബഹായിലേക്കു പ്രദക്ഷിണമായി നീങ്ങി. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ സമൂഹബലി നടന്നു. ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, ഏബ്രഹാം മാർ യൂലിയോസ്, ജേക്കബ് മാർ ബർണബാസ്, വിൻസന്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, സാമുവൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ് എന്നിവരും വികാരി ജനറാൾമാർ, സുപ്പീരിയർ ജനറൽ, പ്രൊവിൻഷ്യൽ സുപ്പീരിയർമാർ, കോർ എപ്പിസ്കോപ്പമാർ, വൈദികർ എന്നിവർ സഹകാർമികരായിരുന്നു.
കുർബാനയ്ക്കു ശേഷം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ രചിച്ച മാർ ഈവാനിയോസിനെക്കുറിച്ചുള്ള ഗാനം സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ആലപിച്ചു. സഭയുടെ ആദരം കാതോലിക്കാ ബാവ എം. ജയചന്ദ്രനു നൽകി. വത്തിക്കാൻ ഡിപ്ലോമാറ്റിക് സർവീസിൽ പ്രവർത്തിക്കുന്ന സഭാംഗങ്ങളായ മോണ്‍. ജോർജ് പനംതുണ്ടിൽ, മോണ്‍.ജോസഫ് ആന്റണി പുത്തൻപുരയിൽ എന്നിവരെ മാർ ക്ലീമിസ് ബാവ അഭിനന്ദിച്ചു. തുടർന്നു ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിൽ അനുസ്മരണ പ്രാർഥനയും നേർച്ചയും നടന്നു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കഴിഞ്ഞ ഒന്നിന് ആരംഭിച്ച 65-ാം ഓർമപ്പെരുന്നാൾ ഇന്നലെ സമാപിച്ചു. സമാപന ദിവസം മെത്രാപ്പോലീത്തയുടെ കബറിടത്തിൽ നാടിന്റെ നാനാഭാഗത്തുനിന്ന് ആയിരക്കണക്കിനു തീർഥാടകർ എത്തിച്ചേർന്നിരുന്നു.
ദൈവദാസൻ മാർ ഈവാനിയോസ് മലങ്കര സഭയുടെ അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കു വേണ്ടി ജീവിക്കാതെ അനേകർക്കു വേണ്ടി ജീവിതം മാറ്റിവച്ച മാതൃകാപുരുഷൻ. മലങ്കര കത്തോലിക്കാ സഭ നിരവധി ദുർഘട ഘട്ടങ്ങളിലൂടെയാണു കടന്നു വന്നത്. ക്രൈസ്തവ വിശ്വാസികൾ ഇന്നു ലോകമെങ്ങും പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ക്രൈസ്തവർക്ക് ഇന്നു ജീവിക്കാൻ പറ്റാത്ത അവസ്ഥയുണ്ടെന്നതും ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ രാവിലെ പട്ടം സന്റ് മേരീസ് കത്തീഡ്രൽ ഗേറ്റിലെത്തിയ കർദിനാൾ വോൾക്കിക്ക് മലങ്കര കത്തോലിക്കാ സഭയുടെ ഔദ്യോഗിക സ്വീകരണം നൽകി. തുടർന്നു അംശ വസ്ത്രങ്ങൾ ധരിച്ച വൈദികരും മേൽപ്പട്ടക്കാരും കത്തീഡ്രൽ മദ്ബഹായിലേക്കു പ്രദക്ഷിണമായി നീങ്ങി. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ സമൂഹബലി നടന്നു. ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ യൂഹാനോൻ മാർ ക്രിസോസ്റ്റം, ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ്, ഏബ്രഹാം മാർ യൂലിയോസ്, ജേക്കബ് മാർ ബർണബാസ്, വിൻസന്റ് മാർ പൗലോസ്, തോമസ് മാർ യൗസേബിയോസ്, ഗീവർഗീസ് മാർ മക്കാറിയോസ്, സാമുവൽ മാർ ഐറേനിയോസ്, തോമസ് മാർ അന്തോണിയോസ്, യൂഹാനോൻ മാർ തെയഡോഷ്യസ് എന്നിവരും വികാരി ജനറാൾമാർ, സുപ്പീരിയർ ജനറൽ, പ്രൊവിൻഷ്യൽ സുപ്പീരിയർമാർ, കോർ എപ്പിസ്കോപ്പമാർ, വൈദികർ എന്നിവർ സഹകാർമികരായിരുന്നു.
കുർബാനയ്ക്കു ശേഷം കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ രചിച്ച മാർ ഈവാനിയോസിനെക്കുറിച്ചുള്ള ഗാനം സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ആലപിച്ചു. സഭയുടെ ആദരം കാതോലിക്കാ ബാവ എം. ജയചന്ദ്രനു നൽകി. വത്തിക്കാൻ ഡിപ്ലോമാറ്റിക് സർവീസിൽ പ്രവർത്തിക്കുന്ന സഭാംഗങ്ങളായ മോണ്‍. ജോർജ് പനംതുണ്ടിൽ, മോണ്‍.ജോസഫ് ആന്റണി പുത്തൻപുരയിൽ എന്നിവരെ മാർ ക്ലീമിസ് ബാവ അഭിനന്ദിച്ചു. തുടർന്നു ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിൽ അനുസ്മരണ പ്രാർഥനയും നേർച്ചയും നടന്നു. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കഴിഞ്ഞ ഒന്നിന് ആരംഭിച്ച 65-ാം ഓർമപ്പെരുന്നാൾ ഇന്നലെ സമാപിച്ചു. സമാപന ദിവസം മെത്രാപ്പോലീത്തയുടെ കബറിടത്തിൽ നാടിന്റെ നാനാഭാഗത്തുനിന്ന് ആയിരക്കണക്കിനു തീർഥാടകർ എത്തിച്ചേർന്നിരുന്നു.