കൊച്ചി: മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പം കുത്തേറ്റു ചികിത്സയിലായിരുന്ന കൊട്ടാരക്കര സ്വദേശി അർജുൻ കൃഷ്ണൻ ആശുപത്രി വിട്ടു. 15 ദിവസമായി അർജുൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ എറണാകുളത്തെ ബന്ധുവീട്ടിലേക്കാണ് അർജുനെ മാറ്റിയിരിക്കുന്നത്.
അച്ഛൻ എം.ആർ. മനോജ്, അമ്മ ജെമിനി, സഹോദരി ലക്ഷ്മി എന്നിവരും മറ്റു ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. സംഭവത്തിൽ മാരകമായി പരിക്കേറ്റ അർജുന് അന്നേദിവസം രാത്രിതന്നെ വിദഗ്ധ ചികിത്സ നൽകിയതിനാലാണ് ജീവൻ രക്ഷിക്കാനായതെന്നു ഡോക്ടർമാർ പറഞ്ഞു.
അർജുനു പുറമെ ഇടുപ്പിൽ കുത്തേറ്റ വിനീത് ചികിത്സയ്ക്കുശേഷം വിശ്രമത്തിലാണ്.
അച്ഛൻ എം.ആർ. മനോജ്, അമ്മ ജെമിനി, സഹോദരി ലക്ഷ്മി എന്നിവരും മറ്റു ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. സംഭവത്തിൽ മാരകമായി പരിക്കേറ്റ അർജുന് അന്നേദിവസം രാത്രിതന്നെ വിദഗ്ധ ചികിത്സ നൽകിയതിനാലാണ് ജീവൻ രക്ഷിക്കാനായതെന്നു ഡോക്ടർമാർ പറഞ്ഞു.
അർജുനു പുറമെ ഇടുപ്പിൽ കുത്തേറ്റ വിനീത് ചികിത്സയ്ക്കുശേഷം വിശ്രമത്തിലാണ്.