കൊച്ചി: മഹാരാജാസ് കോളജ് ബിരുദ വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ടിട്ടു രണ്ടാഴ്ചയായിട്ടും പ്രധാന പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽതപ്പി പോലീസ്. വിവിധ സംഘങ്ങളായി തിരിഞ്ഞു സൈബർ സെല്ലിന്റെ സഹകരണത്തോടെ ഇതര സംസ്ഥാനങ്ങളിലടക്കം അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രതികളെല്ലാം കാണാമറയത്താണ്.
അക്രമിസംഘത്തിൽ എത്ര പേരുണ്ടായിരുന്നുവെന്നോ ഇവർ ആരൊക്കെയെന്നോ ഉള്ള വിവരങ്ങൾ നൽകാൻപോലും അന്വേഷണസംഘത്തിനു കഴിയാത്തതിനെതിരേ ഇടതു സംഘടനകളടക്കം രംഗത്തുവന്നതു സർക്കാരിനെയും സിപിഎമ്മിനെയും സമ്മർദത്തിലാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ പോഷകസംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും വ്യക്തമായ വിശദീകരണം നൽകാൻ കഴിയാത്ത അവസ്ഥയിലാണ്.
കേസുമായി ബന്ധപ്പെട്ട് ഒൻപതുപേരെ അറസ്റ്റ് ചെയ്തെങ്കിലും ഇവരിൽ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവർ ഇല്ലെന്നാണു പോലീസ് കേന്ദ്രങ്ങൾതന്നെ നൽകുന്ന സൂചന. എസ്ഡിപിഐ, കാന്പസ് ഫ്രണ്ട് നേതാക്കളും പ്രവർത്തകരുമാണു പിടിയിലായിട്ടുള്ളത്. തെരഞ്ഞെടുപ്പുകളിൽ എസ്ഡിപിഐയുമായി മുൻകാലങ്ങളിൽ നീക്കുപോക്കുകൾ നടത്തിയിട്ടുള്ള സിപിഎം അവരുടെ പിന്തുണ നഷ്ടപ്പെടാതിരിക്കാൻ കേസിൽ വിട്ടുവീഴ്ചകൾ ചെയ്യുകയാണെന്നാണ് കോൺഗ്രസ് ഉൾപ്പെടെ ആരോപിക്കുന്നത്.
സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫും അന്വേഷണത്തിലെ മെല്ലേപ്പോക്കിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ജൂലൈ ഒന്നിന് അർധരാത്രിയാണ് അഭിമന്യു കൊല്ലപ്പെട്ടത്. ആസൂത്രിതമായി നടന്ന കൊലപാതകത്തിനുശേഷം പ്രതികളെ കൊച്ചിയിൽനിന്നു മാറ്റിയതും ഇവരെ സംരക്ഷിക്കുന്നതും എസ്ഡിപിഐയുടെ നേതൃത്വത്തിലാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. എന്നാൽ, ഈ ആരോപണങ്ങളെല്ലാം എസ്ഡിപിഐ തള്ളുന്നു.
അക്രമിസംഘത്തിൽ എത്ര പേരുണ്ടായിരുന്നുവെന്നോ ഇവർ ആരൊക്കെയെന്നോ ഉള്ള വിവരങ്ങൾ നൽകാൻപോലും അന്വേഷണസംഘത്തിനു കഴിയാത്തതിനെതിരേ ഇടതു സംഘടനകളടക്കം രംഗത്തുവന്നതു സർക്കാരിനെയും സിപിഎമ്മിനെയും സമ്മർദത്തിലാക്കിയിട്ടുണ്ട്. സിപിഎമ്മിന്റെ പോഷകസംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും വ്യക്തമായ വിശദീകരണം നൽകാൻ കഴിയാത്ത അവസ്ഥയിലാണ്.
കേസുമായി ബന്ധപ്പെട്ട് ഒൻപതുപേരെ അറസ്റ്റ് ചെയ്തെങ്കിലും ഇവരിൽ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവർ ഇല്ലെന്നാണു പോലീസ് കേന്ദ്രങ്ങൾതന്നെ നൽകുന്ന സൂചന. എസ്ഡിപിഐ, കാന്പസ് ഫ്രണ്ട് നേതാക്കളും പ്രവർത്തകരുമാണു പിടിയിലായിട്ടുള്ളത്. തെരഞ്ഞെടുപ്പുകളിൽ എസ്ഡിപിഐയുമായി മുൻകാലങ്ങളിൽ നീക്കുപോക്കുകൾ നടത്തിയിട്ടുള്ള സിപിഎം അവരുടെ പിന്തുണ നഷ്ടപ്പെടാതിരിക്കാൻ കേസിൽ വിട്ടുവീഴ്ചകൾ ചെയ്യുകയാണെന്നാണ് കോൺഗ്രസ് ഉൾപ്പെടെ ആരോപിക്കുന്നത്.
സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫും അന്വേഷണത്തിലെ മെല്ലേപ്പോക്കിനെതിരേ രംഗത്തെത്തിയിട്ടുണ്ട്. ജൂലൈ ഒന്നിന് അർധരാത്രിയാണ് അഭിമന്യു കൊല്ലപ്പെട്ടത്. ആസൂത്രിതമായി നടന്ന കൊലപാതകത്തിനുശേഷം പ്രതികളെ കൊച്ചിയിൽനിന്നു മാറ്റിയതും ഇവരെ സംരക്ഷിക്കുന്നതും എസ്ഡിപിഐയുടെ നേതൃത്വത്തിലാണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. എന്നാൽ, ഈ ആരോപണങ്ങളെല്ലാം എസ്ഡിപിഐ തള്ളുന്നു.