കൊച്ചി: ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതിയിൽ സത്യം പുറത്തുവരണമെന്ന് കെആർഎൽസിസി പ്രസിഡന്റും തിരുവനന്തപുരം ആർച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യം. ഇപ്പോഴത്തെ സംഭവങ്ങൾ സഭയ്ക്ക് അപമാനകരമാണ്. ആരു ജയിച്ചാലും തോറ്റാലും അതിന്റെ ദുഷ്പേര് സഭയ്ക്കുതന്നെയാണ്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുക എന്ന നിലപാടിൽ സഭ വ്യതിചലിക്കില്ല. ഈ സംഭവത്തിലും നീതി നടപ്പാകണമെന്നുതന്നെയാണു സഭയുടെ നിലപാടെന്നും ആർച്ച്ബിഷപ് പറഞ്ഞു.
കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗണ്‍സിലിന്റെ (കെആർഎൽസിസി) 32-ാമത് ജനറൽ അസംബ്ലിയിൽ പങ്കെടുത്തശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരാൾ തെറ്റു ചെയ്താൽ എല്ലാവരും അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കാൻ ബാധ്യസ്ഥരാണ്. സഭയെ താറടിക്കാനുള്ള ശ്രമങ്ങൾ പലകോണുകളിൽനിന്ന് ഉയരുന്നുണ്ട്. സഭയെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട. എന്നാൽ പാളിച്ചകളെ ന്യായീകരിക്കുകയുമില്ല. തെറ്റ് ആരുടെ ഭാഗത്താണെന്ന് അന്വേഷണശേഷമേ പറയാനാകൂ. തെറ്റുണ്ടായാൽ അത് തീരുത്തുമെന്നും കുറ്റക്കാർക്കെതിരേ ശിക്ഷണ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിൽ കൊച്ചി ബിഷപ്പും കെആർഎൽസിസി വൈസ് പ്രസിഡന്റുമായ ഡോ. ജോസഫ് കരിയിൽ, രാഷ്ട്രീയകാര്യ സമിതി കണ്‍വീനർ ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറന്പിൽ, കെഎൽസിഎ പ്രസിഡന്റ് ആന്റണി നൊറോണ, സിഎസ്എസ് വൈസ് ചെയർമാൻ ബെന്നി പാപ്പച്ചൻ, കെഎൽസിഡബ്ല്യുഎ പ്രസിഡന്റ് ജെയിൻ ആൻസിൽ ഫ്രാൻസിസ്, കെസിവൈഎം പ്രസിഡന്റ് ഇമ്മാനുവേൽ മൈക്കിൾ, എൽസിവൈഎം പ്രസിഡന്റ് അജിത് കെ. തങ്കച്ചൻ, കെആർഎൽസിസി സെക്രട്ടറിമാരായ ആന്റണി ആൽബർട്ട്, സ്മിത ബിജോയ്, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. മിൽട്ടണ്‍ കളപ്പുരക്കയ്ൽ, ജീവനാദം ചീഫ് എഡിറ്റർ ജക്കോബി എന്നിവർ പങ്കെടുത്തു.
കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗണ്‍സിലിന്റെ (കെആർഎൽസിസി) 32-ാമത് ജനറൽ അസംബ്ലിയിൽ പങ്കെടുത്തശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒരാൾ തെറ്റു ചെയ്താൽ എല്ലാവരും അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കാൻ ബാധ്യസ്ഥരാണ്. സഭയെ താറടിക്കാനുള്ള ശ്രമങ്ങൾ പലകോണുകളിൽനിന്ന് ഉയരുന്നുണ്ട്. സഭയെ തകർക്കാമെന്ന വ്യാമോഹം ആർക്കും വേണ്ട. എന്നാൽ പാളിച്ചകളെ ന്യായീകരിക്കുകയുമില്ല. തെറ്റ് ആരുടെ ഭാഗത്താണെന്ന് അന്വേഷണശേഷമേ പറയാനാകൂ. തെറ്റുണ്ടായാൽ അത് തീരുത്തുമെന്നും കുറ്റക്കാർക്കെതിരേ ശിക്ഷണ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിൽ കൊച്ചി ബിഷപ്പും കെആർഎൽസിസി വൈസ് പ്രസിഡന്റുമായ ഡോ. ജോസഫ് കരിയിൽ, രാഷ്ട്രീയകാര്യ സമിതി കണ്‍വീനർ ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറന്പിൽ, കെഎൽസിഎ പ്രസിഡന്റ് ആന്റണി നൊറോണ, സിഎസ്എസ് വൈസ് ചെയർമാൻ ബെന്നി പാപ്പച്ചൻ, കെഎൽസിഡബ്ല്യുഎ പ്രസിഡന്റ് ജെയിൻ ആൻസിൽ ഫ്രാൻസിസ്, കെസിവൈഎം പ്രസിഡന്റ് ഇമ്മാനുവേൽ മൈക്കിൾ, എൽസിവൈഎം പ്രസിഡന്റ് അജിത് കെ. തങ്കച്ചൻ, കെആർഎൽസിസി സെക്രട്ടറിമാരായ ആന്റണി ആൽബർട്ട്, സ്മിത ബിജോയ്, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. മിൽട്ടണ്‍ കളപ്പുരക്കയ്ൽ, ജീവനാദം ചീഫ് എഡിറ്റർ ജക്കോബി എന്നിവർ പങ്കെടുത്തു.