കൊച്ചി: പീപ്പിൾസ് മീഡിയേഷൻ സെന്ററുകൾ നിലവിൽ വരുന്നതോടെ പ്രശ്നപരിഹാരങ്ങൾ കൂടുതൽ വേഗത്തിലാകുമെന്ന് ജസ്റ്റീസ് മദൻ ബി. ലോക്കൂർ.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർബിട്രേഷൻ അൻഡ് മീഡിയേഷനും പീപ്പിൾസ് മീഡിയേഷൻ സൊസൈറ്റിയും സംയുക്തമായി പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന പീപ്പിൾസ് മീഡിയേഷൻ സെന്ററു(പിഎംസി)കളുടെ ഉദ്ഘാടനം എറണാകുളം ടൗണ്‍ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സുൽത്താൻ ബത്തേരി, പാലക്കാട് ചിറ്റൂർ, തൃശൂർ, മൂവാറ്റുപുഴ, വൈക്കം എന്നിവിടങ്ങളിലാണ് സെന്ററുകൾ പ്രവർത്തനമാരംഭിക്കുന്നത്.
മീഡിയേഷൻ സെന്ററുകൾ ഒരുതരത്തിലും നീതിന്യായ വ്യവസ്ഥയുടെ പരാജയത്തെയല്ല കാണിക്കുന്നത്. പിഎംസികളിലൂടെ വേഗത്തിലും സങ്കീർണതകൾ ഒഴിവാക്കിയും പ്രശ്നപരിഹാരങ്ങൾ സാധ്യമാകും. ഡൽഹിയിൽ ഇതുവരെ രണ്ടു ലക്ഷം പരാതികളാണ് മീഡിയേഷൻ സെന്ററിനു മുന്‍പാകെ വന്നിട്ടുള്ളത്.
ഇതിൽ ഭൂരിഭാഗവും ഇതിനോടകം പരിഹരിച്ചു. പലരും സൗഹൃദമായാണ് പിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് അധ്യക്ഷത വഹിച്ചു. ഇത്തരം സംരംഭങ്ങൾ പൊതുജന നന്മയ്ക്ക് ഉതകുന്നതാകട്ടെയെന്നും പ്രശ്നങ്ങൾ സൗഹൃദാന്തരീക്ഷത്തിൽ പരിഹരിക്കാൻ കഴിയുന്നത് നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് എം.എൻ. വെങ്കിട ചെല്ലയ്യ, നാഷണൽ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ ഡോ. എൻ.ആർ. മാധവമേനോൻ, ജസ്റ്റീസ് എം.ആർ. ഹരിഹരൻ നായർ, അനിൽ സേവ്യർ, ജി. ശ്രീകുമാർ, ജോർജ് പൂത്തിക്കോട്ട്, കെ. ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർബിട്രേഷൻ അൻഡ് മീഡിയേഷനും പീപ്പിൾസ് മീഡിയേഷൻ സൊസൈറ്റിയും സംയുക്തമായി പൊതുജന പങ്കാളിത്തത്തോടെ സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന പീപ്പിൾസ് മീഡിയേഷൻ സെന്ററു(പിഎംസി)കളുടെ ഉദ്ഘാടനം എറണാകുളം ടൗണ്‍ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സുൽത്താൻ ബത്തേരി, പാലക്കാട് ചിറ്റൂർ, തൃശൂർ, മൂവാറ്റുപുഴ, വൈക്കം എന്നിവിടങ്ങളിലാണ് സെന്ററുകൾ പ്രവർത്തനമാരംഭിക്കുന്നത്.
മീഡിയേഷൻ സെന്ററുകൾ ഒരുതരത്തിലും നീതിന്യായ വ്യവസ്ഥയുടെ പരാജയത്തെയല്ല കാണിക്കുന്നത്. പിഎംസികളിലൂടെ വേഗത്തിലും സങ്കീർണതകൾ ഒഴിവാക്കിയും പ്രശ്നപരിഹാരങ്ങൾ സാധ്യമാകും. ഡൽഹിയിൽ ഇതുവരെ രണ്ടു ലക്ഷം പരാതികളാണ് മീഡിയേഷൻ സെന്ററിനു മുന്‍പാകെ വന്നിട്ടുള്ളത്.
ഇതിൽ ഭൂരിഭാഗവും ഇതിനോടകം പരിഹരിച്ചു. പലരും സൗഹൃദമായാണ് പിരിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് അധ്യക്ഷത വഹിച്ചു. ഇത്തരം സംരംഭങ്ങൾ പൊതുജന നന്മയ്ക്ക് ഉതകുന്നതാകട്ടെയെന്നും പ്രശ്നങ്ങൾ സൗഹൃദാന്തരീക്ഷത്തിൽ പരിഹരിക്കാൻ കഴിയുന്നത് നല്ലകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് എം.എൻ. വെങ്കിട ചെല്ലയ്യ, നാഷണൽ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ ഡോ. എൻ.ആർ. മാധവമേനോൻ, ജസ്റ്റീസ് എം.ആർ. ഹരിഹരൻ നായർ, അനിൽ സേവ്യർ, ജി. ശ്രീകുമാർ, ജോർജ് പൂത്തിക്കോട്ട്, കെ. ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.