മൂന്നാർ: പുഴയിൽ ചാടിയ മൂന്നംഗ കുടുംബത്തെ കാണാതായി. മൂന്നാർ കെഡിഎച്ച്പി പെരിയവര എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ താമസക്കാരായ വിഷ്ണു (30), ഭാര്യ ഷീബ എന്നുവിളിക്കുന്ന ശിവരഞ്ജിനി (26), ആറുമാസം പ്രായമായ കുട്ടി എന്നിവരെയാണ് കാണാതായത്. ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം.
കുഞ്ഞിനോടൊപ്പം പുഴയിൽ ചാടിയ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂവരും ഒഴുക്കിൽപ്പെടുകയായിരുന്നു. സംഭവംനടന്ന സ്ഥലത്തുനിന്നു നൂറുമീറ്റർ അകലെമുതൽ അന്വേഷണം നടത്തുന്നുണ്ട്. സ്ഥലത്തെത്തിയ ദേവികുളം തഹസിൽദാർ കെ.പി. ഷാജി ആവശ്യമായ നടപടി കൾ സ്വീകരിച്ചു. കുടുംബപ്രശ്നങ്ങളെതുടർന്ന് കഴിഞ്ഞ ദിവസം ദന്പതികൾതമ്മിൽ വഴക്കുണ്ടായതായി അയൽക്കാർ പറഞ്ഞു. സംഭവദിവസം രാവിലെയും ഇവർതമ്മിൽ പ്രശ്നങ്ങളുണ്ടായി. ഫാക്ടറി ഡിവിഷനിലെ വീടിനു മുന്നിൽനിന്നു പത്തു മീറ്റർ അകലെയാണ് പുഴ.
ഒഴുക്കിൽപെട്ടു കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. അഗ്നിശമന സേന, പോലീസ്, മുങ്ങൽ വിദഗ്ധർ തുടങ്ങിയവർ അടങ്ങിയ സംഘമാണ് അന്വേഷണത്തിനു നേതൃത്വംനൽകുന്നത്. മൂവാറ്റുപുഴയിൽനിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മുതിരപ്പുഴയാറ്റിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. വൈദ്യുതി മന്ത്രി എം.എം. മണി ഇവരുടെ വീടു സന്ദർശിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രക്ഷാപ്രവർത്തനം ഉൗർജിതമാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.
കുഞ്ഞിനോടൊപ്പം പുഴയിൽ ചാടിയ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂവരും ഒഴുക്കിൽപ്പെടുകയായിരുന്നു. സംഭവംനടന്ന സ്ഥലത്തുനിന്നു നൂറുമീറ്റർ അകലെമുതൽ അന്വേഷണം നടത്തുന്നുണ്ട്. സ്ഥലത്തെത്തിയ ദേവികുളം തഹസിൽദാർ കെ.പി. ഷാജി ആവശ്യമായ നടപടി കൾ സ്വീകരിച്ചു. കുടുംബപ്രശ്നങ്ങളെതുടർന്ന് കഴിഞ്ഞ ദിവസം ദന്പതികൾതമ്മിൽ വഴക്കുണ്ടായതായി അയൽക്കാർ പറഞ്ഞു. സംഭവദിവസം രാവിലെയും ഇവർതമ്മിൽ പ്രശ്നങ്ങളുണ്ടായി. ഫാക്ടറി ഡിവിഷനിലെ വീടിനു മുന്നിൽനിന്നു പത്തു മീറ്റർ അകലെയാണ് പുഴ.
ഒഴുക്കിൽപെട്ടു കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. അഗ്നിശമന സേന, പോലീസ്, മുങ്ങൽ വിദഗ്ധർ തുടങ്ങിയവർ അടങ്ങിയ സംഘമാണ് അന്വേഷണത്തിനു നേതൃത്വംനൽകുന്നത്. മൂവാറ്റുപുഴയിൽനിന്നെത്തിയ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
മുതിരപ്പുഴയാറ്റിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. വൈദ്യുതി മന്ത്രി എം.എം. മണി ഇവരുടെ വീടു സന്ദർശിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രക്ഷാപ്രവർത്തനം ഉൗർജിതമാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.