തിരുവനന്തപുരം: ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ 65-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിൽ ഈ വർഷം മുഖ്യാതിഥിയായി എത്തിച്ചേരുന്ന ജർമനിയിലെ ഏറ്റവും വലിയ രൂപതയായ കൊളോണ്‍ അതിരൂപതാധ്യക്ഷൻ കർദിനാൾ റെയ്നർ മരിയ വോൾക്കി ഇന്നു തിരുവനന്തപുരത്ത് എത്തും. കർദിനാൾ മാർ ക്ലീമീസ് കാതോലിക്കാബാവായുടെ ക്ഷണമനുസരിച്ച് അദ്ദേഹത്തിന്റെ അതിഥിയായിട്ടാണ് കർദിനാൾ വോൾക്കി എത്തുന്നത്.
ഇന്നു വൈകുന്നേരം ആറിനു പട്ടം കത്തീഡ്രലിൽ നടക്കുന്ന മെഴുകുതിരി പ്രദക്ഷിണം, അപ്പോസ്തോലിക ആശീർവാദം എന്നിവയിൽ പങ്കെടുക്കും. നാളെ നടക്കുന്ന ഓർമപ്പെരുന്നാൾ കുർബാന മധ്യേ വചന സന്ദേശം നല്‍കും. ഉച്ചയ്ക്കു ശേഷം കേശവദാസപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരി, മാർ ഈവാനിയോസ് വിദ്യാനഗർ, മാർ ഗ്രിഗോറിയോസ് സ്നേഹവീട്, സെന്റ് മേരീസ് മലങ്കര സെമിനാരി എന്നിവിടങ്ങൾ സന്ദർശിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പാറശാല രൂപതയിൽ സന്ദർശനം നടത്തും. 16ന് വൈകുന്നേരം കൊച്ചിയിലും മറ്റു രൂപതകളിലും സന്ദർശനങ്ങൾക്കായി പോകും.
കർദിനാൾ റെയ്നർ മരിയ വോൾക്കിയെ 2012 ഫെബ്രുവരി 18നാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ കർദിനാളായി നിയമിച്ചത്. റോമിൽ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തിരുസംഘത്തിന്റെ കണ്‍സൾട്ടന്റും ദൈവാരാധനയ്ക്കുവേണ്ടിയുള്ള തിരുസംഘത്തിൽ അംഗവുമാണ്.
61 കാരനായ കർദിനാൾ റെയ്നർ മരിയ വോൾക്കി മാർ ക്ലീമീസ് ബാവാ കർദിനാളായി നിയമിതനാകുന്നതുവരെ കർദിനാൾ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു.
ഇന്നു വൈകുന്നേരം ആറിനു പട്ടം കത്തീഡ്രലിൽ നടക്കുന്ന മെഴുകുതിരി പ്രദക്ഷിണം, അപ്പോസ്തോലിക ആശീർവാദം എന്നിവയിൽ പങ്കെടുക്കും. നാളെ നടക്കുന്ന ഓർമപ്പെരുന്നാൾ കുർബാന മധ്യേ വചന സന്ദേശം നല്‍കും. ഉച്ചയ്ക്കു ശേഷം കേശവദാസപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരി, മാർ ഈവാനിയോസ് വിദ്യാനഗർ, മാർ ഗ്രിഗോറിയോസ് സ്നേഹവീട്, സെന്റ് മേരീസ് മലങ്കര സെമിനാരി എന്നിവിടങ്ങൾ സന്ദർശിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പാറശാല രൂപതയിൽ സന്ദർശനം നടത്തും. 16ന് വൈകുന്നേരം കൊച്ചിയിലും മറ്റു രൂപതകളിലും സന്ദർശനങ്ങൾക്കായി പോകും.
കർദിനാൾ റെയ്നർ മരിയ വോൾക്കിയെ 2012 ഫെബ്രുവരി 18നാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ കർദിനാളായി നിയമിച്ചത്. റോമിൽ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള തിരുസംഘത്തിന്റെ കണ്‍സൾട്ടന്റും ദൈവാരാധനയ്ക്കുവേണ്ടിയുള്ള തിരുസംഘത്തിൽ അംഗവുമാണ്.
61 കാരനായ കർദിനാൾ റെയ്നർ മരിയ വോൾക്കി മാർ ക്ലീമീസ് ബാവാ കർദിനാളായി നിയമിതനാകുന്നതുവരെ കർദിനാൾ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു.