പത്തനംതിട്ട: മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം നടത്തുന്ന പോലീസ് സംഘം വീണ്ടും ബംഗളൂരുവിൽ. ബംഗൂളുരു വിമാനത്താവളത്തിൽ മറ്റൊരാളോടൊപ്പം ജെസ്നയെന്നു തോന്നുന്നയാളെ കണ്ടുവെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വെച്ചൂച്ചിറ എസ്ഐ ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ സംഘമെത്തിയത്.
ജെസ്നയാണോയെന്നു അന്വേഷിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിക്കും. ഇതിനുള്ള നടപടി നടന്നുവരുന്നു. വിമാനത്താവളത്തിൽനിന്നു യാത്ര ചെയ്തിട്ടുണ്ടെങ്കിൽ യാത്രാരേഖകളും പരിശോധിക്കാനാകും. ഇക്കാര്യങ്ങൾ ഉറപ്പാക്കാനാണു പോലീസിനെ അയച്ചിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
ജെസ്നയെ മുന്പ് ബംഗളൂരുവിൽ കണ്ടതായി പലരും പറഞ്ഞിരുന്നു. ഇത്തരം സ്ഥലങ്ങളിലൊക്കെ പരിശോധന നടത്തിയിരുന്നു. ജെസ്നയെന്നു തോന്നുന്ന ആളെ കണ്ടുവെന്ന മൊഴികളുടെ അടിസ്ഥാനത്തിൽ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇവയെല്ലാം ജെസ്നയല്ലെന്ന് ഉറപ്പിച്ചശേഷമാണ് ഇപ്പോൾ ബംഗളൂരു വിമാനത്താവളത്തിലെ പരിശോധന. മേയ് അഞ്ചിനു വിമാനത്താവളത്തിൽ കണ്ടതായി കാഞ്ഞിരപ്പള്ളി സ്വദേശിയാണു പോലീസിനെ അറിയിച്ചത്.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായിരുന്ന ജെസ്നയെ കഴിഞ്ഞ മാർച്ച് 22 മുതലാണ് കാണാതായത്. വ്യാപകമായ അന്വേഷണം ഇതുമായി ബന്ധപ്പെട്ടു നടന്നിരുന്നുവെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
ജെസ്നയാണോയെന്നു അന്വേഷിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിക്കും. ഇതിനുള്ള നടപടി നടന്നുവരുന്നു. വിമാനത്താവളത്തിൽനിന്നു യാത്ര ചെയ്തിട്ടുണ്ടെങ്കിൽ യാത്രാരേഖകളും പരിശോധിക്കാനാകും. ഇക്കാര്യങ്ങൾ ഉറപ്പാക്കാനാണു പോലീസിനെ അയച്ചിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആർ. ചന്ദ്രശേഖരൻ പറഞ്ഞു.
ജെസ്നയെ മുന്പ് ബംഗളൂരുവിൽ കണ്ടതായി പലരും പറഞ്ഞിരുന്നു. ഇത്തരം സ്ഥലങ്ങളിലൊക്കെ പരിശോധന നടത്തിയിരുന്നു. ജെസ്നയെന്നു തോന്നുന്ന ആളെ കണ്ടുവെന്ന മൊഴികളുടെ അടിസ്ഥാനത്തിൽ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇവയെല്ലാം ജെസ്നയല്ലെന്ന് ഉറപ്പിച്ചശേഷമാണ് ഇപ്പോൾ ബംഗളൂരു വിമാനത്താവളത്തിലെ പരിശോധന. മേയ് അഞ്ചിനു വിമാനത്താവളത്തിൽ കണ്ടതായി കാഞ്ഞിരപ്പള്ളി സ്വദേശിയാണു പോലീസിനെ അറിയിച്ചത്.
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായിരുന്ന ജെസ്നയെ കഴിഞ്ഞ മാർച്ച് 22 മുതലാണ് കാണാതായത്. വ്യാപകമായ അന്വേഷണം ഇതുമായി ബന്ധപ്പെട്ടു നടന്നിരുന്നുവെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.