കൊച്ചി: അഭിമന്യൂവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോണ് ഫെർണാണ്ടസ് എംഎൽഎയുടെ ഭാര്യ ഫേസ്ബുക്കിലിട്ട പ്രതികരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് യൂത്ത് കോണ്ഗ്രസ്.
വർഗീയ സംഘടനകളുമായി സിപിഎമ്മിനുള്ള കൊടുക്കൽ വാങ്ങൽ രാഷ്ട്രീയത്തിനപ്പുറം അഭിമന്യുവിന്റെ ഘാതകരെ സംരക്ഷിക്കുന്നതും സിപിഎം ആണെന്നായിരുന്നു ഇവർ ഫേസ്ബുക്കിൽ കുറിച്ചത്. കൊലപാതകം നടന്നതിനുശേഷം കൃത്യം നടത്തിയവരെ കൊച്ചിയിൽ നിന്നു രക്ഷപ്പെടുത്തിയത് ആരാണെന്നത് ഇനിയും ദുരൂഹമാണ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ എസ്ഡിപിഐയുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്ന സിപിഎം നേതൃത്വത്തെപ്പറ്റി വെളിപ്പെടുത്തിയ എംഎൽഎയുടെ ഭാര്യയെ ചോദ്യം ചെയ്യണമെന്നും അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായ സിപിഎം നേതാക്കൾ യഥാർഥ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണം സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്നും യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.
വർഗീയ സംഘടനകളുമായി സിപിഎമ്മിനുള്ള കൊടുക്കൽ വാങ്ങൽ രാഷ്ട്രീയത്തിനപ്പുറം അഭിമന്യുവിന്റെ ഘാതകരെ സംരക്ഷിക്കുന്നതും സിപിഎം ആണെന്നായിരുന്നു ഇവർ ഫേസ്ബുക്കിൽ കുറിച്ചത്. കൊലപാതകം നടന്നതിനുശേഷം കൃത്യം നടത്തിയവരെ കൊച്ചിയിൽ നിന്നു രക്ഷപ്പെടുത്തിയത് ആരാണെന്നത് ഇനിയും ദുരൂഹമാണ്.
ഫേസ്ബുക്ക് പോസ്റ്റിലൂടെ എസ്ഡിപിഐയുടെ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്ന സിപിഎം നേതൃത്വത്തെപ്പറ്റി വെളിപ്പെടുത്തിയ എംഎൽഎയുടെ ഭാര്യയെ ചോദ്യം ചെയ്യണമെന്നും അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായ സിപിഎം നേതാക്കൾ യഥാർഥ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന ഗുരുതര ആരോപണം സംബന്ധിച്ച് വിശദമായി അന്വേഷിക്കണമെന്നും യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.