കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ കൊലയാളികൾക്കു സിപിഎമ്മുമായി പങ്കുണ്ടെന്ന സൂചനകളോടെയുള്ള സിപിഎം എംഎൽഎയുടെ ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ജോണ് ഫെർണാണ്ടസിന്റെ പത്നി എൻ.പി. ജസിയുടെ ഫേസ്ബുക്ക് പോസ്റ്റാണു വിവാദത്തിലായത്.
പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി എംഎൽഎയും ഭാര്യയും രംഗത്തെത്തി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ തള്ളിക്കളയണമെന്ന് എംഎൽഎ പ്രസ്താവനയിൽ അറിയിച്ചപ്പോൾ കൊലയാളികളുമായി സിപിഎമ്മിനു പങ്കുണ്ടെന്നു താൻ പറഞ്ഞിട്ടില്ലെന്നു ജസി ഫേസ്ബുക്കിൽ വ്യക്തമാക്കി.
ഫോർട്ടുകൊച്ചി അമരാവതി ഗവണ്മെന്റ് യുപി സ്കൂൾ ഗ്രൗണ്ട് ഹിന്ദു തീവ്രവാദി സംഘം കൈയേറിയതിനെതിരേയാണു പോസ്റ്റ് ഇട്ടതെന്നും കൊച്ചിയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന ഉദ്യോഗസ്ഥതലത്തിലുള്ള തന്റെ സുഹൃത്തുക്കളിൽ ഒരാളുടെ ആവലാതിയാണു കുറിച്ചതെന്നുമാണു ഫേസ്ബുക്കിലൂടെതന്നെ ജസി വ്യക്തമാക്കിയത്. ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മറ്റി അംഗമാണു ജസി.
കഴിഞ്ഞ പത്തിനാണു വിവാദത്തിനു കാരണമായ പോസ്റ്റ് ജസിയുടെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ന് ഒരു ഫോണ് കോൾ എന്ന മുഖവുരയോടെ ആരംഭിക്കുന്ന പോസ്റ്റിൽ ഫോണിൽ സംസാരിച്ച വ്യക്തിയുമായുള്ള സംഭാഷണത്തിന്റെ ചുരുക്കകാര്യങ്ങളാണു പറഞ്ഞിട്ടുള്ളത്.
അഭിമന്യുവിന്റെ കൊലയാളികൾക്കു ചിലർ സംരക്ഷണം ഒരുക്കിയതു സംബന്ധിച്ചും തോപ്പുംപടിയിൽ വന്നിറങ്ങിയ അഭിമന്യുവിന്റ കൊലയാളികൾക്ക് ആരുടെ സംരക്ഷണം കിട്ടിയെന്നു പാർട്ടി അന്വേഷിക്കണമെന്നും ഉൾപ്പെടെ ഫോണിൽ വിളിച്ച വ്യക്തി സംസാരിച്ചതടക്കമുള്ള കാര്യങ്ങൾ സൂചിപ്പിച്ചാണു പോസ്റ്റിട്ടത്. ഈ പോസ്റ്റ് പിന്നീട് ജസി പിൻവലിച്ചിരുന്നു.
പോസ്റ്റ് വിവാദമായതോടെ വിശദീകരണവുമായി എംഎൽഎയും ഭാര്യയും രംഗത്തെത്തി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ തള്ളിക്കളയണമെന്ന് എംഎൽഎ പ്രസ്താവനയിൽ അറിയിച്ചപ്പോൾ കൊലയാളികളുമായി സിപിഎമ്മിനു പങ്കുണ്ടെന്നു താൻ പറഞ്ഞിട്ടില്ലെന്നു ജസി ഫേസ്ബുക്കിൽ വ്യക്തമാക്കി.
ഫോർട്ടുകൊച്ചി അമരാവതി ഗവണ്മെന്റ് യുപി സ്കൂൾ ഗ്രൗണ്ട് ഹിന്ദു തീവ്രവാദി സംഘം കൈയേറിയതിനെതിരേയാണു പോസ്റ്റ് ഇട്ടതെന്നും കൊച്ചിയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന ഉദ്യോഗസ്ഥതലത്തിലുള്ള തന്റെ സുഹൃത്തുക്കളിൽ ഒരാളുടെ ആവലാതിയാണു കുറിച്ചതെന്നുമാണു ഫേസ്ബുക്കിലൂടെതന്നെ ജസി വ്യക്തമാക്കിയത്. ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മറ്റി അംഗമാണു ജസി.
കഴിഞ്ഞ പത്തിനാണു വിവാദത്തിനു കാരണമായ പോസ്റ്റ് ജസിയുടെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടത്. ഇന്ന് ഒരു ഫോണ് കോൾ എന്ന മുഖവുരയോടെ ആരംഭിക്കുന്ന പോസ്റ്റിൽ ഫോണിൽ സംസാരിച്ച വ്യക്തിയുമായുള്ള സംഭാഷണത്തിന്റെ ചുരുക്കകാര്യങ്ങളാണു പറഞ്ഞിട്ടുള്ളത്.
അഭിമന്യുവിന്റെ കൊലയാളികൾക്കു ചിലർ സംരക്ഷണം ഒരുക്കിയതു സംബന്ധിച്ചും തോപ്പുംപടിയിൽ വന്നിറങ്ങിയ അഭിമന്യുവിന്റ കൊലയാളികൾക്ക് ആരുടെ സംരക്ഷണം കിട്ടിയെന്നു പാർട്ടി അന്വേഷിക്കണമെന്നും ഉൾപ്പെടെ ഫോണിൽ വിളിച്ച വ്യക്തി സംസാരിച്ചതടക്കമുള്ള കാര്യങ്ങൾ സൂചിപ്പിച്ചാണു പോസ്റ്റിട്ടത്. ഈ പോസ്റ്റ് പിന്നീട് ജസി പിൻവലിച്ചിരുന്നു.