കൊച്ചി/ ആലപ്പുഴ/പൂച്ചാക്കൽ: മഹാരാജാസ് കോളജിലെ ബിരുദവിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ നാലുപേർ കൂടി അറസ്റ്റിൽ. പോപ്പലുർ ഫ്രണ്ട് പ്രവർത്തകരായ എറണാകുളം തോപ്പുംപടി കരുവേലിപ്പടി സ്വദേശി നിസാർ, വെണ്ണല സ്വദേശി അനൂപ് എന്നിവരെ കൊ ച്ചിയിൽ നിന്നും പോപ്പുലർ ഫ്രണ്ട് നേതാക്കളായ വടുതല ജെട്ടി തെക്കേകരുനാപ്പള്ളി ഷാജഹാൻ, പാണാവള്ളി തൃച്ചാറ്റുകുളം മഠത്തിൽ പറന്പിൽ സിറാസ് സലിം എന്നിവരെ ആലപ്പുഴ ജില്ലയുടെ വടക്കൻ മേഖലയിൽനിന്നുമാണു പിടികൂടിയത്.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കൊച്ചിയിൽ അറസ്റ്റിലായ നിസാർ അക്രമത്തിൽ നേരിട്ടു പങ്കാളികളായവരെ സ്വന്തംകാറിൽ രക്ഷപ്പെടുത്തിയെന്നാണു പോലീസ് കണ്ടെത്തൽ. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അനൂപ് ഗൂഢാലോചനയിൽ പങ്കാളിയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധിപ്പേർ നിരീക്ഷണത്തിലുമുണ്ട്.
ആലപ്പുഴയിൽ പിടിയിലായവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽനിന്നു മതസ്പർധയുണ്ടാക്കുന്ന തരത്തിലുള്ള രേഖകൾ പോലീസ് കണ്ടെടുത്തതായാണു വിവരം.
കേസുമായി ബന്ധപ്പെട്ട് അരൂക്കുറ്റി വടുതല ജംഗ്ഷനു സമീപത്തു സിറാസ് സലിമിന്റെ ലാബിൽ കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നലെ പകലുമായി പോലീസ് പരിശോധന നടത്തി. ലാബിൽനിന്നു മൊബൈൽ ഫോണ്, ലാപ്ടോപ്പ് എന്നിവ ലഭിച്ചു. മുഖ്യപ്രതിയെന്നു സംശയിക്കുന്ന മുഹമ്മദിന്റെ തിരിച്ചറിയൽ കാർഡ്, എസ്എസ്എൽസി ബുക്ക് എ ന്നിവയുംലഭിച്ചെന്നാണു വിവ രം.
അതിനിടെ കേസിൽ ആദ്യം അറസ്റ്റിലായ മൂന്നു പ്രതികളെ അഞ്ചുദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്തശേഷം എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. കോട്ടയം കങ്ങഴ പത്തനാട് ചിറക്കൽ ബിലാൽ സജി (19), പത്തനംതിട്ട കോട്ടങ്കൽ നരകത്തിനംകുഴി ഫാറൂഖ് അമാനി (19), പള്ളുരുത്തി പുതിയണ്ടിൽ റിയാസ് ഹുസൈൻ (37) എന്നിവരെയാണു 17 വരെ റിമാൻഡ് ചെയ്തത്.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കൊച്ചിയിൽ അറസ്റ്റിലായ നിസാർ അക്രമത്തിൽ നേരിട്ടു പങ്കാളികളായവരെ സ്വന്തംകാറിൽ രക്ഷപ്പെടുത്തിയെന്നാണു പോലീസ് കണ്ടെത്തൽ. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അനൂപ് ഗൂഢാലോചനയിൽ പങ്കാളിയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധിപ്പേർ നിരീക്ഷണത്തിലുമുണ്ട്.
ആലപ്പുഴയിൽ പിടിയിലായവരുടെ മൊബൈൽ ഫോണുകൾ പരിശോധിച്ചതിൽനിന്നു മതസ്പർധയുണ്ടാക്കുന്ന തരത്തിലുള്ള രേഖകൾ പോലീസ് കണ്ടെടുത്തതായാണു വിവരം.
കേസുമായി ബന്ധപ്പെട്ട് അരൂക്കുറ്റി വടുതല ജംഗ്ഷനു സമീപത്തു സിറാസ് സലിമിന്റെ ലാബിൽ കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നലെ പകലുമായി പോലീസ് പരിശോധന നടത്തി. ലാബിൽനിന്നു മൊബൈൽ ഫോണ്, ലാപ്ടോപ്പ് എന്നിവ ലഭിച്ചു. മുഖ്യപ്രതിയെന്നു സംശയിക്കുന്ന മുഹമ്മദിന്റെ തിരിച്ചറിയൽ കാർഡ്, എസ്എസ്എൽസി ബുക്ക് എ ന്നിവയുംലഭിച്ചെന്നാണു വിവ രം.
അതിനിടെ കേസിൽ ആദ്യം അറസ്റ്റിലായ മൂന്നു പ്രതികളെ അഞ്ചുദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്തശേഷം എറണാകുളം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. കോട്ടയം കങ്ങഴ പത്തനാട് ചിറക്കൽ ബിലാൽ സജി (19), പത്തനംതിട്ട കോട്ടങ്കൽ നരകത്തിനംകുഴി ഫാറൂഖ് അമാനി (19), പള്ളുരുത്തി പുതിയണ്ടിൽ റിയാസ് ഹുസൈൻ (37) എന്നിവരെയാണു 17 വരെ റിമാൻഡ് ചെയ്തത്.