കോഴിക്കോട്: പരിസ്ഥിതിലോല പ്രദേശങ്ങളെ മാത്രം ഉള്‍പ്പെടുത്തി വില്ലേജുകൾ നിര്‍ണയിച്ചാല്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് പശ്ചിമഘട്ട ജനസംരക്ഷണസമിതി. ഇതിനായി തമിഴ്നാട് മാതൃക നടപ്പാക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഇഎസ്എ വില്ലേജുകളുടെ പട്ടികയിൽ നിരവധി റിസര്‍വ് ഫോറസ്റ്റ് വില്ലേജുകള്‍ ഉണ്ട്. തമിഴ്നാട് സര്‍ക്കാര്‍ റിസര്‍വ് വനങ്ങള്‍ ഉള്‍പ്പെടുന്ന റവന്യുവില്ലേജുകളെ രണ്ടായി വിഭജിച്ച് വനവും പരിസ്ഥിതിലോല പ്രദേശങ്ങളും മാത്രം ഉള്‍പ്പെട്ട റിസര്‍വ് ഫോറസ്റ്റ് വില്ലേജ്, ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന റവന്യു വില്ലേജ് എന്നിങ്ങനെ തരംതിരിച്ചിരിക്കുകയാണ്.
കേരളത്തിലെ വില്ലേജുകള്‍ മറ്റ് സംസ്ഥാനങ്ങളെ അേപക്ഷിച്ച് വിസ്തൃതി എറിയതും ജനനിബിഡവുമാണ്. കേരളവും മറ്റ് സംസ്ഥാനങ്ങളെപ്പോലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി വില്ലേജുകള്‍ രൂപീകരിക്കുകയാണെങ്കില്‍ കൃഷിയിടങ്ങള്‍ ഒഴിവാക്കി പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കാനാകുമെന്നും സമിതി ഭാരവാഹികളായ ഡോ. ചാക്കോ കാളംപറമ്പില്‍, ബിനുജോസ് പിച്ചാപ്പിള്ളില്‍, സി.ജെ. ടെന്നിസണ്‍, ഫാ. ഏബ്രഹാം കാവില്‍ പുരയിടത്തില്‍, ഫാ. ആന്റണി കൊഴുവനാല്‍ എന്നിവര്‍ അവകാശ പ്പെട്ടു.
തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം ഇഎസ്എ വില്ലേജുകളുടെ പട്ടികയിൽ നിരവധി റിസര്‍വ് ഫോറസ്റ്റ് വില്ലേജുകള്‍ ഉണ്ട്. തമിഴ്നാട് സര്‍ക്കാര്‍ റിസര്‍വ് വനങ്ങള്‍ ഉള്‍പ്പെടുന്ന റവന്യുവില്ലേജുകളെ രണ്ടായി വിഭജിച്ച് വനവും പരിസ്ഥിതിലോല പ്രദേശങ്ങളും മാത്രം ഉള്‍പ്പെട്ട റിസര്‍വ് ഫോറസ്റ്റ് വില്ലേജ്, ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന റവന്യു വില്ലേജ് എന്നിങ്ങനെ തരംതിരിച്ചിരിക്കുകയാണ്.
കേരളത്തിലെ വില്ലേജുകള്‍ മറ്റ് സംസ്ഥാനങ്ങളെ അേപക്ഷിച്ച് വിസ്തൃതി എറിയതും ജനനിബിഡവുമാണ്. കേരളവും മറ്റ് സംസ്ഥാനങ്ങളെപ്പോലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി വില്ലേജുകള്‍ രൂപീകരിക്കുകയാണെങ്കില്‍ കൃഷിയിടങ്ങള്‍ ഒഴിവാക്കി പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കാനാകുമെന്നും സമിതി ഭാരവാഹികളായ ഡോ. ചാക്കോ കാളംപറമ്പില്‍, ബിനുജോസ് പിച്ചാപ്പിള്ളില്‍, സി.ജെ. ടെന്നിസണ്‍, ഫാ. ഏബ്രഹാം കാവില്‍ പുരയിടത്തില്‍, ഫാ. ആന്റണി കൊഴുവനാല്‍ എന്നിവര്‍ അവകാശ പ്പെട്ടു.