തിരുവനന്തപുരം: കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജലന്ധർ ബിഷപ്ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതിനിധി ഫാ. പീറ്റർ സംസ്ഥാന പോലീസ് മേധാവിയെ കണ്ടു. ഇന്നലെ പോലീസ് ആസ്ഥാനത്തെത്തിയാണു പോലീസ് മേധാവിയെ കണ്ടത്.
എന്നാൽ, ബിഷപ്പിന്റെ പരാതി അന്വേഷണത്തിന്റെ ചുമതലയുള്ള കോട്ടയം എസ്പിയെ നേരിട്ടു കൈമാറാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. കന്യാസ്ത്രീക്കെതിരേ സഭാ തലത്തിൽ കൈക്കൊണ്ട നടപടികളെ തുടർന്നുള്ള വൈരാഗ്യമാണു ബിഷപ്പിനെതിരേ പരാതി നൽകാൻ പ്രേരിപ്പിച്ചതെന്നത് അടക്കമുള്ള ബിഷപ്പിന്റെ പരാതി നൽകാനാണ് ഫാ. പീറ്റർ സംസ്ഥാന പോലീസ് മേധാവിയെ കണ്ടത്.
എന്നാൽ, ബിഷപ്പിന്റെ പരാതി അന്വേഷണത്തിന്റെ ചുമതലയുള്ള കോട്ടയം എസ്പിയെ നേരിട്ടു കൈമാറാൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. കന്യാസ്ത്രീക്കെതിരേ സഭാ തലത്തിൽ കൈക്കൊണ്ട നടപടികളെ തുടർന്നുള്ള വൈരാഗ്യമാണു ബിഷപ്പിനെതിരേ പരാതി നൽകാൻ പ്രേരിപ്പിച്ചതെന്നത് അടക്കമുള്ള ബിഷപ്പിന്റെ പരാതി നൽകാനാണ് ഫാ. പീറ്റർ സംസ്ഥാന പോലീസ് മേധാവിയെ കണ്ടത്.