പത്തനംതിട്ട: സംസ്ഥാന കാർഷിക വികസനബാങ്കുകൾ മുഖേന നടപ്പിലാക്കുന്ന വായ്പകളുടെ പലിശനിരക്ക് വർധിപ്പിച്ചതു കാർഷിക ബാങ്കുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കി. നബാർഡ് സംസ്ഥാന കാർഷിക വികസനബാങ്കുകൾക്കു നൽകുന്ന വായ്പകളുടെ പലിശനിരക്ക് 1.5 ശതമാനം മുതൽ രണ്ടു ശതമാനംവരെ കൂട്ടിയിരിക്കുകയാണ്.
നബാർഡിന്റെ വായ്പയാണ് കാർഷികവികസന ബാങ്കുകൾ കർഷകർക്കു വിതരണം ചെയ്യുന്നത്. കർഷകർക്ക് അഞ്ചുവർഷ കാലാവധിക്കു കുറഞ്ഞ പലിശയ്ക്കു നൽകിയിരുന്ന കിസാൻ ക്രെഡിറ്റ് കാർഡിന്റെ കാലാവധി ഒരുവർഷമായി കുറയ്ക്കുകയും ചെയ്തു.
നബാർഡിന്റെ നിരക്ക് അനുസരിച്ചു സംസ്ഥാന കാർഷിക വികസനബാങ്കിന്റെയും പ്രാഥമിക ബാങ്കിന്റെയും വിതരണനിരക്കും വർധിപ്പിച്ചിരിക്കുകയാണ്.
അതോടൊപ്പം കേന്ദ്രബാങ്ക് പ്രാഥമിക ബാങ്കുകൾക്ക് നൽകിയിരുന്ന പലിശ മാർജിനിലും കുറവ് വരുത്തിയിട്ടുണ്ട്. പ്രാഥമിക ബാങ്കുകൾ പ്രവർത്തന നഷ്ടം കുറച്ചുകൊണ്ടുവരാൻ സാധിക്കുമായിരുന്ന ചിട്ടികൾ സേവിംഗ്സ് നിക്ഷേപങ്ങൾ എന്നിവയും നിർത്തലാക്കി ഉത്തരവിറക്കിയിട്ടുണ്ട്. നബാർഡിന്റെയും സഹകരണ രജിസ്ട്രാറുടെയും തീരുമാനങ്ങൾ പ്രാഥമിക കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണെന്നു വിവിധ കാർഷിക ബാങ്കുകളുടെ പ്രസിഡന്റുമാർ പറഞ്ഞു.
നബാർഡിന്റെ വായ്പയാണ് കാർഷികവികസന ബാങ്കുകൾ കർഷകർക്കു വിതരണം ചെയ്യുന്നത്. കർഷകർക്ക് അഞ്ചുവർഷ കാലാവധിക്കു കുറഞ്ഞ പലിശയ്ക്കു നൽകിയിരുന്ന കിസാൻ ക്രെഡിറ്റ് കാർഡിന്റെ കാലാവധി ഒരുവർഷമായി കുറയ്ക്കുകയും ചെയ്തു.
നബാർഡിന്റെ നിരക്ക് അനുസരിച്ചു സംസ്ഥാന കാർഷിക വികസനബാങ്കിന്റെയും പ്രാഥമിക ബാങ്കിന്റെയും വിതരണനിരക്കും വർധിപ്പിച്ചിരിക്കുകയാണ്.
അതോടൊപ്പം കേന്ദ്രബാങ്ക് പ്രാഥമിക ബാങ്കുകൾക്ക് നൽകിയിരുന്ന പലിശ മാർജിനിലും കുറവ് വരുത്തിയിട്ടുണ്ട്. പ്രാഥമിക ബാങ്കുകൾ പ്രവർത്തന നഷ്ടം കുറച്ചുകൊണ്ടുവരാൻ സാധിക്കുമായിരുന്ന ചിട്ടികൾ സേവിംഗ്സ് നിക്ഷേപങ്ങൾ എന്നിവയും നിർത്തലാക്കി ഉത്തരവിറക്കിയിട്ടുണ്ട്. നബാർഡിന്റെയും സഹകരണ രജിസ്ട്രാറുടെയും തീരുമാനങ്ങൾ പ്രാഥമിക കാർഷിക വികസന ബാങ്കുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണെന്നു വിവിധ കാർഷിക ബാങ്കുകളുടെ പ്രസിഡന്റുമാർ പറഞ്ഞു.