തിരുവനന്തപുരം: മോട്ടോർ വാഹന നികുതി നിരക്ക് രാജ്യമൊട്ടാകെ ഏകീകരിക്കാനുള്ള നീക്കം സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് എതിരായ നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തു നിലനിൽക്കുന്ന നികുതിഘടന ധനകാര്യബില്ലിലൂടെ സംസ്ഥാന നിയമസഭ അംഗീകരിച്ചു നടപ്പാക്കി വരുന്നതാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് വിവിധ വിഭാഗങ്ങളിൽപ്പെട്ട വാഹനങ്ങൾക്കു ആറു മുതൽ 20 ശതമാനം വരെ നികുതി നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. സംസ്ഥാനത്തു കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾ ഓട്ടോറിക്ഷകൾ, അഞ്ച് ലക്ഷം രൂപയ്ക്കു താഴെ വിലവരുന്ന കാറുകൾ എന്നിവയ്ക്കു ആറ് ശതമാനമാണ് നികുതി.
കേന്ദ്രനിർദേശപ്രകാരം ഈ നിരക്ക് ഏകീകരിച്ചാൽ എട്ടു മുതൽ 10 ശതമാനം വരെ നികുതി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്കു കൂടുതൽ ഭാരം ഉണ്ടാക്കുന്ന കേന്ദ്രനിർദേശം സംസ്ഥാനത്തു നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഗുവാഹത്തിയിൽ ചേർന്ന ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാനത്തിന്റെ എതിർപ്പ് നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കു കത്തയച്ചതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന് എതിരായ നടപടിയാണിതെന്ന് അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തു നിലനിൽക്കുന്ന നികുതിഘടന ധനകാര്യബില്ലിലൂടെ സംസ്ഥാന നിയമസഭ അംഗീകരിച്ചു നടപ്പാക്കി വരുന്നതാണ്. സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് വിവിധ വിഭാഗങ്ങളിൽപ്പെട്ട വാഹനങ്ങൾക്കു ആറു മുതൽ 20 ശതമാനം വരെ നികുതി നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. സംസ്ഥാനത്തു കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങൾ ഓട്ടോറിക്ഷകൾ, അഞ്ച് ലക്ഷം രൂപയ്ക്കു താഴെ വിലവരുന്ന കാറുകൾ എന്നിവയ്ക്കു ആറ് ശതമാനമാണ് നികുതി.
കേന്ദ്രനിർദേശപ്രകാരം ഈ നിരക്ക് ഏകീകരിച്ചാൽ എട്ടു മുതൽ 10 ശതമാനം വരെ നികുതി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്കു കൂടുതൽ ഭാരം ഉണ്ടാക്കുന്ന കേന്ദ്രനിർദേശം സംസ്ഥാനത്തു നടപ്പിലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഗുവാഹത്തിയിൽ ചേർന്ന ഗതാഗത മന്ത്രിമാരുടെ യോഗത്തിൽ സംസ്ഥാനത്തിന്റെ എതിർപ്പ് നേരത്തെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കു കത്തയച്ചതായും അദ്ദേഹം പറഞ്ഞു.