അടിമാലി: കുഞ്ചിത്തണ്ണിക്കുസമീപം മുതിരപ്പുഴയാറ്റിൽ കണ്ടെത്തിയ മനുഷ്യശരീരഭാഗം ആരുടേതെന്നു തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്നു പോലീസ് അറിയിച്ചു. ഒരു മാസത്തിനുള്ളിൽ മൂന്നാർ ആറ്റുകാട്, പവർ ഹൗസ് എന്നിവടങ്ങളിൽനിന്നു രണ്ടു സ്ത്രീകളെ കാണാതായിട്ടുള്ളതായി പോലീസ് പറഞ്ഞു.
ഡിഎൻഎ പരിശോധനയിലൂടെ ഇവരുടേതാണോ ശരീരമെന്നു പോലീസ് സ്ഥിരീകരിക്കും. കുഞ്ചിത്തണ്ണി ഗവ.സ്കൂളിനു താഴ്ഭാഗത്തായിട്ടുള്ള പുഴയിലാണ് കാലു മാത്രമായി കണ്ടെത്തിയത്.
സമീപ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും മറ്റു ശരീരഭാഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാൻ മിസിംഗ് കേസുകൾ കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം നടത്തുന്നത്.
ഡിഎൻഎ പരിശോധനയിലൂടെ ഇവരുടേതാണോ ശരീരമെന്നു പോലീസ് സ്ഥിരീകരിക്കും. കുഞ്ചിത്തണ്ണി ഗവ.സ്കൂളിനു താഴ്ഭാഗത്തായിട്ടുള്ള പുഴയിലാണ് കാലു മാത്രമായി കണ്ടെത്തിയത്.
സമീപ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും മറ്റു ശരീരഭാഗങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാൻ മിസിംഗ് കേസുകൾ കേന്ദ്രീകരിച്ചാണു പോലീസ് അന്വേഷണം നടത്തുന്നത്.