കൊച്ചി: ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്തു ഷാജി-പ്രീത ദന്പതികളുടെ കുടുംബത്തെ കുടിയൊഴിപ്പിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിനെക്കുറിച്ചു ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നിർഭാഗ്യകരമെന്നു മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ.
ഈ വിഷയത്തിലെ മാനുഷിക വശങ്ങളെയും സാമൂഹിക പ്രത്യാഘാതങ്ങളെയും കോടതി പരിഗണിച്ചതായി കാണുന്നില്ലെന്നും കേവലം നിയമത്തിലെ സാങ്കേതികവശങ്ങൾ മാത്രമാണു കണക്കിലെടുത്തതായി കാണുന്നതെന്നും സുധീരൻ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ വൻകിടക്കാരുടെ വായ്പ, ബാങ്കുകൾ എഴുതിത്തള്ളിയത് ഏകദേശം 2.5 ലക്ഷം കോടി രൂപയാണ്. വായ്പാ കുടിശികയായി പത്തു ലക്ഷം കോടി രൂപയോളം നിലവിലുണ്ട് താനും. ഈ സാഹചര്യം നിൽനിൽക്കേയാണു കേവലം തുച്ഛമായ രണ്ടു ലക്ഷം രൂപയുടെ വായ്പാ ജാമ്യക്കാരെ കോടതിവിധിയിലൂടെ പെരുവഴിയിലേക്കു തള്ളിവിടുന്നത്.
ഏതു നിയമവും മനുഷ്യനന്മയ്ക്കു വേണ്ടിയാണ്. നിയമത്തെ ദുരുപയോഗപ്പെടുത്തി മനുഷ്യരുടെ നിലനില്പ് ഇല്ലാതാക്കുന്ന ഹീനശ്രമങ്ങൾക്കെതിരേ ശക്തമായ ജനപ്രതിഷേധം ഉയരുന്നത് സ്വാഭാവികമാണെന്നും സുധീരൻ അഭിപ്രായപ്പെട്ടു.
ഈ വിഷയത്തിലെ മാനുഷിക വശങ്ങളെയും സാമൂഹിക പ്രത്യാഘാതങ്ങളെയും കോടതി പരിഗണിച്ചതായി കാണുന്നില്ലെന്നും കേവലം നിയമത്തിലെ സാങ്കേതികവശങ്ങൾ മാത്രമാണു കണക്കിലെടുത്തതായി കാണുന്നതെന്നും സുധീരൻ ചൂണ്ടിക്കാട്ടി.
ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇന്ത്യയിലെ വൻകിടക്കാരുടെ വായ്പ, ബാങ്കുകൾ എഴുതിത്തള്ളിയത് ഏകദേശം 2.5 ലക്ഷം കോടി രൂപയാണ്. വായ്പാ കുടിശികയായി പത്തു ലക്ഷം കോടി രൂപയോളം നിലവിലുണ്ട് താനും. ഈ സാഹചര്യം നിൽനിൽക്കേയാണു കേവലം തുച്ഛമായ രണ്ടു ലക്ഷം രൂപയുടെ വായ്പാ ജാമ്യക്കാരെ കോടതിവിധിയിലൂടെ പെരുവഴിയിലേക്കു തള്ളിവിടുന്നത്.
ഏതു നിയമവും മനുഷ്യനന്മയ്ക്കു വേണ്ടിയാണ്. നിയമത്തെ ദുരുപയോഗപ്പെടുത്തി മനുഷ്യരുടെ നിലനില്പ് ഇല്ലാതാക്കുന്ന ഹീനശ്രമങ്ങൾക്കെതിരേ ശക്തമായ ജനപ്രതിഷേധം ഉയരുന്നത് സ്വാഭാവികമാണെന്നും സുധീരൻ അഭിപ്രായപ്പെട്ടു.