തിരുവനന്തപുരം: തനിക്കെതിരേ ക്രൈം ബ്രാഞ്ച് അന്വേഷണം ശിപാർശ ചെയ്ത് കേരള സർവകലാശാല സിൻഡിക്കറ്റ് യോഗം തീരുമാനം എടുത്തതായി ചില പത്രങ്ങളിൽ വന്ന വാർത്ത തികച്ചും തെറ്റിദ്ധാരണജനകമാണെന്നു കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി.കെ. രാധാകൃഷ്ണൻ പത്രക്കുറിപ്പിൽ അറിയിച്ചു.
ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സിൻഡിക്കറ്റ് തീരുമാനം എടുത്തത് ഒരു വാരികയിൽ വന്ന ഒരു ലേഖനത്തെ ആസ്പദമാക്കിയാണെന്നാണ് മനസിലാക്കുന്നത്. എന്നാൽ, ആ ലേഖനത്തിൽ തന്റെ പക്കൽ നിന്നു ക്രിമിനൽ കുറ്റം ഉണ്ടായതായി പറയുന്നില്ല. താത്കാലികമായി സർക്കാർ നോമിനേഷൻ നേടിയ ചില സിൻഡിക്കറ്റ് അംഗങ്ങളെ യോഗ്യതയില്ലാത്തവരെന്നു കണ്ടെത്തിയതിനെ തുടർന്ന് തൽസ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നു കാണിച്ച് താൻ ചാൻസലർക്കു പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഈ തീരുമാനം എടുത്തതെന്ന് വിശ്വസിക്കുന്നതായും രാധാകൃഷ്ണൻ അറിയിച്ചു.
ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് സിൻഡിക്കറ്റ് തീരുമാനം എടുത്തത് ഒരു വാരികയിൽ വന്ന ഒരു ലേഖനത്തെ ആസ്പദമാക്കിയാണെന്നാണ് മനസിലാക്കുന്നത്. എന്നാൽ, ആ ലേഖനത്തിൽ തന്റെ പക്കൽ നിന്നു ക്രിമിനൽ കുറ്റം ഉണ്ടായതായി പറയുന്നില്ല. താത്കാലികമായി സർക്കാർ നോമിനേഷൻ നേടിയ ചില സിൻഡിക്കറ്റ് അംഗങ്ങളെ യോഗ്യതയില്ലാത്തവരെന്നു കണ്ടെത്തിയതിനെ തുടർന്ന് തൽസ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നു കാണിച്ച് താൻ ചാൻസലർക്കു പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഈ തീരുമാനം എടുത്തതെന്ന് വിശ്വസിക്കുന്നതായും രാധാകൃഷ്ണൻ അറിയിച്ചു.