തിരുവനന്തപുരം: കാലവർഷക്കെടുതി നേരിടാൻ ഉൗർജിത നടപടികളുമായി സംസ്ഥാനം രംഗത്ത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.
ഇതുൾപ്പെടെ 180 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ 30,549 പേർക്ക് സൗകര്യമൊരുക്കിയിരുന്നു. നിലവിൽ മൂവായിരത്തോളം പേർ ക്യാമ്പുകളിലുണ്ട്. അവർക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശരാശരി 50 ലക്ഷം രൂപ വീതം ജില്ലാ കളക്ടർമാർക്ക് അനുവദിച്ചു. കേരളത്തിൽ കാലവർഷം ആരംഭിച്ച മേയ് 29 മുതൽ ഇതുവരെ 77 ജീവനുകൾ പൊലിഞ്ഞു. 25 പേർക്ക് പരിക്കേറ്റു.
283 വീടുകൾ മുഴുവനായും 7213 വീടുകൾ ഭാഗികമായും തകർന്നു. 7751.6 ഹെക്ടർ കൃഷിയെ ബാധിച്ചു. 3,790 പേരെ മാറ്റിപ്പാർപ്പിച്ചു.
വരുന്ന 17 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. മഴയുടെ തീവ്രത കുറയുന്നതായാണ് കാലാവസ്ഥാ റിപ്പോർട്ട്. എന്നിരുന്നാലും ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി അഭ്യർഥിച്ചു.
ഇതുൾപ്പെടെ 180 ദുരിതാശ്വാസ ക്യാമ്പുകൾ സംസ്ഥാനത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഇതിൽ 30,549 പേർക്ക് സൗകര്യമൊരുക്കിയിരുന്നു. നിലവിൽ മൂവായിരത്തോളം പേർ ക്യാമ്പുകളിലുണ്ട്. അവർക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു ശരാശരി 50 ലക്ഷം രൂപ വീതം ജില്ലാ കളക്ടർമാർക്ക് അനുവദിച്ചു. കേരളത്തിൽ കാലവർഷം ആരംഭിച്ച മേയ് 29 മുതൽ ഇതുവരെ 77 ജീവനുകൾ പൊലിഞ്ഞു. 25 പേർക്ക് പരിക്കേറ്റു.
283 വീടുകൾ മുഴുവനായും 7213 വീടുകൾ ഭാഗികമായും തകർന്നു. 7751.6 ഹെക്ടർ കൃഷിയെ ബാധിച്ചു. 3,790 പേരെ മാറ്റിപ്പാർപ്പിച്ചു.
വരുന്ന 17 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. മഴയുടെ തീവ്രത കുറയുന്നതായാണ് കാലാവസ്ഥാ റിപ്പോർട്ട്. എന്നിരുന്നാലും ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി അഭ്യർഥിച്ചു.