തിരുവനന്തപുരം: കേരളത്തിൽ പ്ലസ് ടു പരീക്ഷയ്ക്കൊപ്പം പ്രവേശന പരീക്ഷയിൽ നിശ്ചിത ശതമാനം മാർക്കു കൂടി ഉണ്ടെങ്കിലേ സംസ്ഥാനത്ത് എൻജിനിയറിംഗ് പ്രവേശനത്തിന് അർഹത ലഭിക്കുകയുള്ളു എന്ന വ്യവസ്ഥ അന്യ സംസ്ഥാനമായ തമിഴ്നാടിനു ഗുണമാകുന്നു.
പ്ലസ് ടു പരീക്ഷയിലെ മാർക്ക് അടിസ്ഥാനപ്പെടുത്തി മാത്രമാണ് തമിഴ്നാട്ടിൽ എൻജിനിയറിംഗ് പ്രവേശനത്തിനുള്ള നടപടികൾ കൈക്കൊള്ളുന്നത്.
സംസ്ഥാനത്ത് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് നടത്തുന്ന പരീക്ഷയിൽ രണ്ടു പേപ്പറുകൾക്കായി നിശ്ചിത മാർക്ക് ലഭിച്ചാൽ മാത്രമേ എൻജിനിയറിംഗ് പ്രവേശനത്തിനായുള്ള പട്ടികയിൽ ഇടം നേടുകയുള്ളു. പ്രവേശന പരീക്ഷാ മാർക്കും പ്ലസ് ടു മാർക്കും കൂടി കണക്കാക്കിയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. ഇത് സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിലേയ്ക്കുള്ള പ്രവേശനത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നതായി മാനേജ്മെന്റ് പ്രതിനിധികൾ സൂചന നല്കുന്നു.
പ്ലസ് ടു പരീക്ഷാ ഫലം വരുമ്പോൾ തന്നെ നിരവധി വിദ്യാർഥികൾ തമിഴ്നാട്ടിലെ പല എൻജിനിയറിംഗ് കോളജുകളിലും പ്രവേശനം ഉറപ്പിക്കുന്നു. കർണാടകത്തിൽ പ്രവേശന പരീക്ഷ എഴുതുന്ന ഏതു വിദ്യാർഥിക്കും പ്ലസ് ടു പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കും. കർണാടകത്തിൽ നിശ്ചിത മാർക്ക് പ്രവേശന പരീക്ഷയിൽ വേണമെന്ന നിബന്ധന വച്ചിട്ടില്ല.
സംസ്ഥാനത്ത് 150 ലധികം എൻജിനിയറിംഗ് കോളജുകളിലായി 50000 ത്തിലധികം സീറ്റുകളാണുള്ളത്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ 42 ശതമാനം സീറ്റുകൾ വിദ്യാർഥികൾ പ്രവേശനം നേടാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇക്കുറി സംസ്ഥാനത്ത് ഒന്നാം ഘട്ട അലോട്ട് മെന്റ് പൂർത്തിയായപ്പോൾ സ്ഥിര പ്രവേശനം നേടിയത് 10000-ൽ താഴെ വിദ്യാർഥികളാണ്.
ഇന്നലെ രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് ഒന്നിനാണ് സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ ക്ലാസുകൾ ആരംഭിക്കേണ്ടത്.
പ്ലസ് ടു പരീക്ഷയിലെ മാർക്ക് അടിസ്ഥാനപ്പെടുത്തി മാത്രമാണ് തമിഴ്നാട്ടിൽ എൻജിനിയറിംഗ് പ്രവേശനത്തിനുള്ള നടപടികൾ കൈക്കൊള്ളുന്നത്.
സംസ്ഥാനത്ത് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് നടത്തുന്ന പരീക്ഷയിൽ രണ്ടു പേപ്പറുകൾക്കായി നിശ്ചിത മാർക്ക് ലഭിച്ചാൽ മാത്രമേ എൻജിനിയറിംഗ് പ്രവേശനത്തിനായുള്ള പട്ടികയിൽ ഇടം നേടുകയുള്ളു. പ്രവേശന പരീക്ഷാ മാർക്കും പ്ലസ് ടു മാർക്കും കൂടി കണക്കാക്കിയാണ് റാങ്ക് പട്ടിക തയാറാക്കുന്നത്. ഇത് സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിലേയ്ക്കുള്ള പ്രവേശനത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്നതായി മാനേജ്മെന്റ് പ്രതിനിധികൾ സൂചന നല്കുന്നു.
പ്ലസ് ടു പരീക്ഷാ ഫലം വരുമ്പോൾ തന്നെ നിരവധി വിദ്യാർഥികൾ തമിഴ്നാട്ടിലെ പല എൻജിനിയറിംഗ് കോളജുകളിലും പ്രവേശനം ഉറപ്പിക്കുന്നു. കർണാടകത്തിൽ പ്രവേശന പരീക്ഷ എഴുതുന്ന ഏതു വിദ്യാർഥിക്കും പ്ലസ് ടു പരീക്ഷാ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കും. കർണാടകത്തിൽ നിശ്ചിത മാർക്ക് പ്രവേശന പരീക്ഷയിൽ വേണമെന്ന നിബന്ധന വച്ചിട്ടില്ല.
സംസ്ഥാനത്ത് 150 ലധികം എൻജിനിയറിംഗ് കോളജുകളിലായി 50000 ത്തിലധികം സീറ്റുകളാണുള്ളത്. കഴിഞ്ഞ വർഷം സംസ്ഥാനത്തെ 42 ശതമാനം സീറ്റുകൾ വിദ്യാർഥികൾ പ്രവേശനം നേടാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇക്കുറി സംസ്ഥാനത്ത് ഒന്നാം ഘട്ട അലോട്ട് മെന്റ് പൂർത്തിയായപ്പോൾ സ്ഥിര പ്രവേശനം നേടിയത് 10000-ൽ താഴെ വിദ്യാർഥികളാണ്.
ഇന്നലെ രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് ഒന്നിനാണ് സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽ ക്ലാസുകൾ ആരംഭിക്കേണ്ടത്.